അരനൂറ്റാണ്ടിലേറെയായി കാണാതായിരുന്ന ബോട്ടിസെല്ലി മാസ്റ്റര്‍പീസ് പെയിന്റിംഗ് ഇറ്റലിയിലെ ഒരു വീടിന്റെ ചുമരില്‍ കണ്ടെത്തി. നേപ്പിള്‍സിനടുത്തുള്ള ഗ്രഗ്നാനോ എന്ന പട്ടണത്തിലെ ഒരു വീട്ടില്‍നിന്നാണ് അമൂല്യമായ ഈ പെയിന്റിംഗ് കണ്ടെത്തിയത്. മരത്തില്‍ വരച്ച കന്യകാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രമാണിത്. സാന്ദ്രോ ബോട്ടിസെല്ലി വരച്ച അവസാന ചിത്രമാണിത്. ഈ ചിത്രത്തിന് 1090 ലക്ഷം യുഎസ് ഡോളര്‍ വിലയുണ്ടെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ കണക്കാക്കുന്നത്. അതായത് 908 കോടി രൂപ. 1470-ല്‍ ആര്‍ട്ടിസ്റ്റ് സാന്ദ്രോ ബോട്ടിസെല്ലിയില്‍ നിന്ന് വാങ്ങിയ ഈ കലാസൃഷ്ടി സാന്താ മരിയ ലാ കാരിറ്റയിലെ ഒരു പള്ളിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഭൂകമ്പത്തില്‍ പള്ളിക്കു കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ സോമ്മാസ് എന്ന കുടുംബത്തെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത്രേ. പിന്നീട് ആ ചിത്രം പല തലമുറകളിലൂടെ കൈമാറി. ആര്‍ക്കും ഈ ചിത്രത്തിന്റെ പ്രാധാന്യമോ മൂല്യമോ മനസിലായില്ല. 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബോട്ടിസെല്ലി പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വസതി അധികൃതര്‍ അവസാനമായി പരിശോധിച്ചത്. എന്നാല്‍ പിന്നീട് ഈ പെയിന്റിംഗിനെക്കുറിച്ച് അധികാരികള്‍ മറന്നു പോയി. വിസ്മൃതിയിലാണ്ടുപോയ കലാസൃഷ്ടികളെക്കുറിച്ചുള്ള ഗവേഷണത്തിനിടയിലാണ് ബോട്ടിസെല്ലിയുടെ ഒരു പെയിന്റിംഗ് ഗ്രഗ്‌നാനോ പട്ടണത്തിലെ ഒരു വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ഏതായാലും പെയിന്റിംഗ് ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയം കസ്റ്റഡിയിലെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *