1 21

സ്വയം പ്രയത്നത്തിലൂടെ സമ്പന്നരായ 100 അമേരിക്കന്‍ വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി 4 ഇന്ത്യന്‍ വംശജരും. പെപ്സികോ മുന്‍ ചെയര്‍മാന്‍ ഇന്ദ്ര നൂയി, അരിസ്റ്റ നെറ്റ്വര്‍ക് പ്രസിഡന്റും സി.ഇ.ഒയുമായ ജയശ്രീ ഉല്ലാല്‍, സിന്റെല്‍ ഐടി കമ്പനി സഹസ്ഥാപക നീരജ സേത്തി, കോണ്‍ഫ്ലുവെന്റ് ക്ലൗഡ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസര്‍ നേഹ നാര്‍ഖഡേ എന്നിവരാണ് ഈ പട്ടികയിലുള്ളത്. പട്ടികയില്‍ 15-ാം സ്ഥാനത്തുള്ള 62 വയസുകാരി ജയശ്രീ ഉല്ലാലിന്റെ ആസ്തി 20,000 കോടി രൂപയാണ്. 2008 മുതല്‍ അരിസ്റ്റ നെറ്റ്വര്‍ക്കിന്റെ പ്രസിഡന്റും സി.ഇ.ഒയും ആയ അവര്‍ കമ്പനി ഓഹരികളുടെ 2.4 ശതമാനം സ്വന്തമാക്കി. അരിസ്റ്റ 2022-ല്‍ ഏകദേശം 4.4 ബില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം രേഖപ്പെടുത്തിയിരുന്നു. പട്ടികയില്‍ 25-ാം സ്ഥാനത്തുള്ള 68 കാരിയായ നീരജ സേത്തിയുടെ ആസ്തി 8175 കോടി രൂപയാണ്. നീരജ സേത്തിയും ഭര്‍ത്താവ് ഭരത് ദേശായിയും ചേര്‍ന്ന് 1980ല്‍ സ്ഥാപിച്ച സിന്റല്‍, ഫ്രഞ്ച് ഐടി സ്ഥാപനമായ അറ്റോസ് എസ്.ഇ 2018 ഒക്ടോബറില്‍ 3.4 ബില്യണ്‍ ഡോളറിന് വാങ്ങിയിരുന്നു. ഇതോടെ നീരജ സേത്തിക്ക് അവരുടെ ഓഹരിക്ക് 510 മില്യണ്‍ ഡോളര്‍ ലഭിച്ചു. 4294 കോടി രൂപ ആസ്തിയുള്ള 38 കാരിയായ നേഹ നാര്‍ഖഡെ പട്ടികയില്‍ 50-ാം സ്ഥാനത്താണ്. 2023 മാര്‍ച്ചില്‍, അവര്‍ തന്റെ പുതിയ കമ്പനിയായ ഓസ്സിലാര്‍ പ്രഖ്യാപിച്ചു. പെപ്‌സികോയുടെ മുന്‍ ചെയറും സി.ഇ.ഒയുമായ ഇന്ദ്ര നൂയി 2890 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 77-ാം സ്ഥാനത്താണ്. ശീതളപാനീയങ്ങളുടെ മാര്‍ക്കറ്റ് അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് നീങ്ങിയ കാലത്താണ് പെപ്സിയുടെ അമരക്കാരിയായി ഇന്ദ്ര നൂയി എത്തുന്നത്. പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങള്‍ കമ്പനിക്ക് നല്‍കിക്കൊണ്ട് 2018 ഒക്ടോബര്‍ ആദ്യവാരം ഇന്ദ്ര നൂയി രാജിവെച്ചു. 2019-ല്‍ അവര്‍ ആമസോണിന്റെ ബോര്‍ഡില്‍ ചേര്‍ന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *