കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്‍റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ ,വാസവന്‍. വീട് തിരിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. ഇതിനായി റിസ്ക് ഫണ്ടിൽ നിന്നുള്ള തുക നൽകും. സഹകരണ വകുപ്പ് ജോയിൻ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. തൃശൂരെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം തീരുമാനമെടുക്കും. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി ഉണ്ടായത് എന്നും മന്ത്രി വിശദീകരിച്ചു
തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ എടുത്ത മുണ്ടൂർ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരുടെ വീടാണ് ജപ്തി ചെയ്യാനൊരുങ്ങിയത് . പലിശ അടക്കം അഞ്ച് ലക്ഷം രൂപ കുടുംബം ഇനി അടയ്ക്കാനുണ്ട് . സാവകാശം ചോദിച്ചിട്ട് ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്ന് കടുംബാങ്ങങ്ങൾ ആരോപിച്ചിരുന്നു. തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ .