6 51

സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ എന്നിങ്ങനെ ഇവര്‍ നേരിടേണ്ടി വരുന്നത് വേദനകള്‍ക്ക് മേല്‍ വേദനകളാണ്. ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ച വേദനയാലും അപമാനഭാരത്താലും പ്രതികൂല സാഹചര്യങ്ങളില്‍പ്പെട്ട് ജീവനൊടുക്കേണ്ടിവന്നവരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തില്‍ ക്വീര്‍ സമൂഹത്തെക്കുറിച്ചും പ്രത്യേകിച്ച് ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ചചെയ്യുകയാണ് ‘ദി തേര്‍ഡ് കോളം’. പുരുഷനായി ജനിച്ച് സ്ത്രീയായി മാറാനാഗ്രഹിക്കുന്ന ഒരു വ്യക്തിയിലൂടെ ഒരു സമൂഹത്തിന്റെ മുഴുവന്‍ ചിത്രമാണ് നോവലിസ്റ്റ് വരച്ചിടുന്നത്. ‘ദി തേര്‍ഡ് കോളം’. ആഷാ മനോ. ഡിസി ബുക്‌സ്. വില 162 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *