വിഴിഞ്ഞത്തെ സമരക്കാർ രാജ്യശ്രദ്ധ കിട്ടാൻ വേണ്ടിയാണ് സമരം നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ എന്നും മൽസ്യത്തൊഴിലാളികൾക്കൊപ്പമാണ് . എന്നാൽ അവർ ഉന്നയിക്കുന്ന ആവശ്യം ഒരിക്കലും നടത്താൻ കഴിയാത്തതുമാണെന്നും മന്ത്രി പറഞ്ഞു. സംരകകർക്കിടയിൽ തന്നെ വ്യത്യസ്ത ചേരികൾ ഉണ്ട് . അതുമൂലമാണ് ചർച്ച പരാജയപെടുന്നതും ശിവൻകുട്ടി വിമര്‍ശിച്ചു.
.
തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം സമരഭൂമി ഇന്ന് യുദ്ധക്കളമായി. അനുകൂലികളും എതിർചേരിയും തമ്മിൽ ഏറ്റുമുട്ടി, കല്ലേറ് നടത്തി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.
വിഴിഞ്ഞത്തെ സമരക്കാർ ഉന്നയിക്കുന്ന ആവശ്യം ഒരിക്കലും നടത്താൻ കഴിയാത്തത് ; മന്ത്രി വി ശിവൻകുട്ടി
