താനൂരിൽ അപകടം വരുത്തിയ ബോട്ട് ഡ്രൈവർ ദിനേശൻ താനൂരിൽ വെച്ച് പൊലീസിന്റെ പിടിയിലായി.ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പോലീസ് അപേക്ഷ നൽകും. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെയും ഇന്ന് തീരുമാനിച്ചേക്കും.