തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്വരയെ വലയംചെയ്യുന്ന നിലാവില്‍പ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പന്‍താടിയെപ്പോലെ പറത്തിയുയര്‍ത്തുന്നു. കണ്ണുകള്‍ മാനത്തേക്കു തിരിക്കുമ്പോള്‍ ആകാശഗംഗയുടെ മനംമയക്കിക്കൊണ്ട് ശോഭിക്കുന്ന വഴിത്താര നമ്മെ മാടിവിളിക്കുന്നു: വരൂ യാത്രികാ, പ്രപഞ്ചത്തിലേക്കു സ്വാഗതം. യാത്രികരുടെ എക്കാലത്തെയും സ്വപ്നമായ തപോവനത്തിലേക്ക് സ്വാമി സംവിദാനന്ദിനൊപ്പം സക്കറിയ നടത്തിയ സാഹസികവും നിഗൂഢാനുഭൂതി നിറഞ്ഞതുമായ വിസ്മയയാത്രയുടെ അനുഭവരേഖ. ‘തപോവനയാത്ര’. സക്കറിയ. മാതൃഭൂമി. വില 136 രൂപ.