തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതാ റാവുവിനെ സിബിഐ വീട്ടിലെത്തി ചോദ്യം ചെയ്തു. ഡല്‍ഹി മദ്യനയ കുംഭകോണത്തില്‍ സൗത്ത് ഗ്രൂപ്പ് എന്ന സംഘത്തില്‍നിന്ന് പ്രതിയായ വിജയ് നായര്‍ 100 കോടി രൂപ കൈപറ്റിയെന്നും സൗത്ത് ഗ്രൂപ്പിനു പിറകില്‍ കവിതയും മകുന്ദ ശ്രീനിവാസലു റെഡ്ഡിയും ശരത് റെഡ്ഡിയുമാണെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിറകേയാണ് കവിതയ്ക്കു സി ബി ഐ നോട്ടിസ് നല്‍കി ചോദ്യം ചെയ്യാനെത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും പ്രവർത്തകർ സമാധാനപരമായി കാര്യങ്ങൾ കാണണമെന്നും കവിതാ റാവു പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സി ബി ഐ നേരത്തെ കത്ത് നൽകിയിരുന്നു. നവംബർ 25 ന് ഇ ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കവിതയുടെ പേരുള്ളത് .ഇതിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ ചോദ്യം ചെയ്യുന്നത്.