2 52

രാജ്യത്ത് ഓഹരി വിപണി റെക്കോഡ് ഉയരത്തില്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിന് സെന്‍സെക്സില്‍ രേഖപ്പെടുത്തിയ 63,583 പോയന്റ് എന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. വ്യാപാരത്തിനിടെ, 63,588 പോയിന്റ് രേഖപ്പെടുത്തിയതോടെയാണ് ഏഴുമാസം മുന്‍പത്തെ റെക്കോര്‍ഡ് തിരുത്തിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 260 പോയന്റ് മുന്നേറിയതോടെയാണ് സെന്‍സെക്സ് പുതിയ ഉയരം കുറിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ കരുത്തിലാണ് സെന്‍സെക്സ് കുതിച്ചത്. ഇതിന് പുറമേ പവര്‍ ഗ്രിഡ്, അള്‍ട്രാടെക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ ആന്റ് ടി, ടെക് മഹീന്ദ്ര, ബജാജ് തുടങ്ങിയ കമ്പനികളും നേട്ടം ഉണ്ടാക്കി. ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടേഴ്സ്, ഏഷ്യന്‍ പെയിന്റ്സ് എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍. ട്രക്കുകളില്‍ കാബിന്‍ എസി ആക്കുമെന്ന മന്ത്രി ഗഡ്കരിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇന്നലെ 20 ശതമാനം ഉയര്‍ന്ന സുബ്രോസ് ഓഹരി ഇന്നു രാവിലെയും 20 ശതമാനം കയറി. ഇതേ ബിസിനസിലുള്ള അംബര്‍ എന്റര്‍പ്രൈസസിന്റെ ഓഹരി രാവിലെ മൂന്നര ശതമാനം ഉയര്‍ന്നു. ശ്രീറാം ഫൈനാന്‍സ് ഓഹരി 14 ശതമാനം ഉയര്‍ന്നു. പിരമള്‍ എന്റര്‍പ്രൈസസിന്റെ ഓഹരിയും 14 ശതമാനം വരെ ഉയര്‍ന്നു. സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികള്‍ ഇന്ന് എട്ടു ശതമാനം ഉയര്‍ന്നു. ഒരു മാസത്തിനിടെ 44 ശതമാനം ഉയര്‍ന്ന എഫ്.എ.സി.ടി ഓഹരി ഇന്നു രാവിലെ നാലര ശതമാനം കയറി. രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 82.12 രൂപയിലാണു രാവിലെ. സ്വര്‍ണം ലോകവിപണിയില്‍ 1936 ഡോളറിലാണ്. കേരളത്തില്‍ പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *