ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി സത്യവാങ്മൂലം സമർപ്പിച്ചു.
കോടതി നൽകിയ വ്യവസ്ഥകൾ ലംഘിക്കത്തക്ക രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ
ആവർത്തിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്ന രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു. ഹർഷദ് വി ഹമീദാണ് സംസ്ഥാനത്തിനായി സത്യവാങ്മൂലം സമർപ്പിച്ചത്.
ശബരിമല പ്രവേശവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹർജി നൽകിയത്.
.