പെരിയാർ മത്സ്യക്കുരുതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുഫോസിന്‍റെ പഠന സമിതി നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നു. ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എവിടെ നിന്ന് എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓക്സിജൻ പോരായ്മ മാത്രമല്ല കുരുതിക്ക് കാരണമായതെന്നാണ് രാസവസ്തുവിന്‍റെ സാന്നിധ്യം വ്യക്തമാക്കുന്നത്.കൂടുതല്‍ പരിശോധന ആവശ്യമാണെന്ന്അധികൃതര്‍ അറിയിച്ചു.