എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കവെ എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് ആദ്യം ഉന്നയിച്ചപ്പോൾ എല്ലാവരും എതിർത്തുവെന്നും കണ്ടാൽ എന്താ കുഴപ്പം എന്നും ചോദിച്ചുവെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. 10 ദിവസത്തിനകം റാം മാധവിനെ കണ്ടു. മുഖ്യമന്ത്രി പറഞ്ഞല്ല ഒറ്റക്ക് പോയി കണ്ടതെന്നാണ് വിശദീകരണം.ഡിജിപിയോട് അന്വേഷിക്കാൻ പറയാത്തതെന്താണ്. 16 മാസത്തിന് ശേഷമാണോ അന്വേഷണത്തിന് ഉത്തരവിടേണ്ടത്. അതിനെ പ്രഹസനം എന്നല്ലാതെ എന്ത് പറയാനാണെന്നും വിഡി സതീശൻ പറഞ്ഞു. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനം മുതൽ തൃശ്ശൂർ പൂരം വിവാദവും സ്വർണ്ണം പൊട്ടിക്കലും എല്ലാം ആരോപണം ഉയർന്നു. എന്നിട്ട് ഒന്നും ഉണ്ടായില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് അഭിമുഖത്തിനു എന്തിനാണ് പിആർ ഏജൻസി. ആരോ ഒരാൾ അഭിമുഖം നടന്ന ഇടത്ത് വന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ വിശ്വസിക്കാൻ പാടാണെന്നും സതീശൻ പറഞ്ഞു. താൻ ആർഎസ്എസിൻ്റെ ഗണേശോൽസവത്തിൽ പങ്കെടുത്തുവെന്ന് സിപിഎമ്മിൻ്റെ സോഷ്യൽമീഡിയ ഹാൻ്റിലിൽ വന്നു. എറണാകുളത്ത് ശിവക്ഷേത്രത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് താൻ പങ്കെടുത്തത്. 2018ൽ ആ പരിപാടി ഉദ്ഘാടനം ചെയ്തത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ്. മന്ത്രി പങ്കെടുത്താൽ പ്രശ്നമില്ല. സതീശൻ പോയാൽ ആർഎസ്എസിൻ്റെ പരിപാടിയായി പറയുമെന്നും വിഡി സതീശൻ കൂട്ടിചേർത്തു .