അടിയന്തരപ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ അധീര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെന്‍ഷന്‍ പ്രമേയം കൊണ്ടുവന്നത്. സസ്പെന്‍ഷന്‍ ഭരണഘടനാവിരുദ്ധവും ദൗര്‍ഭാഗ്യകരവുമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇന്ന് ഇരുസഭകളും ചേര്‍ന്നപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചു. നീരവ് മോദിയെന്ന പേര് പറഞ്ഞിന്റെ പേരിലാണ് അധീര്‍ രഞ്ജനെ സസ്പെന്‍ഡ് ചെയ്തതെന്ന് രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുൻ ഖർഗെ ആരോപിച്ചു. ഇതേതുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെൻറിൽ വൻ പ്രതിഷേധം.