നാവിക വ്യോമ സേനകളുടെ ഹെലികോപ്റ്ററുകൾ, അയൽ ജില്ലകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ ഇവയെല്ലാമുണ്ടായിട്ടും ബ്രഹ്മപുരത്തെ തീ അണയ്ക്കാനായിട്ടില്ല. ശ്വാസംമുട്ടലും തലകറക്കവും ഛർദിയുമായി ബ്രഹ്മപുരത്തെ ആരോഗ്യേ കേന്ദ്രത്തിൽ നിരവധി പേർ ചികിത്സ തേടി.
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് സംസ്കരണത്തിന് കരാറെടുത്തത് സോൺട ഇൻഫ്രാടെക്ക് എന്ന കമ്പനിയാണ്. 2022 അവസാനം ബയോമൈനിംഗ് പൂർത്തിയാക്കണമെന്ന വ്യവസ്ഥയുണ്ടായിട്ടും സംസ്കരണം നടന്നത് കാൽശതമാനം മാത്രമാണ്.കരാർ കാലയളവിൽ ഉണ്ടായ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടിയാണ് കാലാവധി നീട്ടികിട്ടിയത്. അപ്പോഴും പ്രതീക്ഷിച്ചത്ര വേഗതയിൽ പ്രവൃത്തികൾ നടക്കുന്നില്ല എന്ന പരാതി കൊച്ചി കോർപ്പറേഷനും ഉയർത്തിയിരുന്നു. കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ടോണി ചമ്മണി രംഗത്തെത്തിയതിന് പിന്നാലെയുണ്ടായ തീപിടുത്തം ദുരൂഹമെന്നാണ് പ്രതിപക്ഷ ആരോപണം.