◾https://dailynewslive.in/ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ . ടെഹ്റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെഹ്റാനില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, ഇറാന്റെ വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു.
◾https://dailynewslive.in/ നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിലെ ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം. തല്‍സമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈല്‍ ആക്രമണം. നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ടെഹ്‌റാന്റെ വിവിധ മേഖലകളില്‍ മിസൈലാക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
◾
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ഇസ്രയേലിനെതിരെയുള്ള പ്രതികാരം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തില്ലെന്ന് വിവിധ രാജ്യങ്ങളിലെ ഇറാന്‍ നയതന്ത്രജ്ഞര്‍ പ്രതികരിച്ചു. ഒമാന്‍, ഖത്തര്‍ തുടങ്ങിയ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന രാജ്യങ്ങളെ ഇറാന്‍ ഇക്കാര്യം അറിയിച്ചതായി നയതന്ത്രജ്ഞരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ഇസ്രയേലുമായി യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാന്‍. ആണവായുധം നിര്‍മ്മിക്കുന്നത് ഇറാന്റെ പദ്ധതിയിലില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഇതിന് വിരുദ്ധമായ നിലപാടെടുക്കുന്നവരാരും ഇറാന്റെ നയരൂപീകരണ സമിതികളിലില്ലെന്നും പറഞ്ഞു.
◾https://dailynewslive.in/ യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ടെഹ്‌റാന്‍ വിടണമെന്ന നിര്‍ദേശത്തിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇറാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാ?ഗമായി 110 വിദ്യാര്‍ഥികളുമായി ഒരു ബസ് അര്‍മേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചതായാണ് വിവരം. ഇവിടെ നിന്നും വിമാനത്തില്‍ ഇവരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. മൂവായിരത്തോളം വിദ്യാര്‍ഥികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ട്.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഇസ്രയേല്‍ ആണവാക്രമണം നടത്തിയാല്‍ ഇറാനുവേണ്ടി പാകിസ്താന്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇറാന്റെ വാദം തള്ളി പാകിസ്താന്‍ . അത്തരം വാഗ്ദാനങ്ങള്‍ ഇറാന് നല്‍കിയിട്ടില്ലെന്നും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി മാത്രമേ ആണവായുധം പ്രയോഗിക്കൂവെന്നും പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് .വ്യക്തമാക്കി.
◾https://dailynewslive.in/ ഇന്ത്യയിലെ ആര്‍എസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരമായ ആക്രമണമാണ് ഇസ്രയേല്‍ ഇറാനുമേല്‍ നടത്തിയതെന്നും ഇസ്രായേലിനെതിരേ ലോകത്താകെ വിമര്‍ശനം ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് ഈ ആക്രമണമെന്നും ഇതിന് അവര്‍ക്ക് പിന്‍ബലമാകുന്നത് അമേരിക്കയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. ആലപ്പുഴയില്‍ കടലില്‍ വീണ വിദ്യാര്‍ത്ഥിയും പാലക്കാട് മണ്ണാര്‍ക്കാട് വീട് തകര്‍ന്ന് വയോധികയും കാസര്‍കോട് ഒഴുക്കില്‍പ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂര്‍ കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് തീര്‍ഥാടകനെ കാണാതായി.
◾https://dailynewslive.in/ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയത്തും കാസര്‍കോടും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും.
◾https://dailynewslive.in/ ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് കൂടിയതിനാലാണ് പൊന്മുടി അണക്കെട്ട് തുറന്നത്. ഒരു ഷട്ടര്‍ 20 സെന്റി മീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 15 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഈ സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
*അമല ആശുപത്രി വാർത്തകൾ*
അൽഷിമേഴ്സ് ഓർമ്മക്കുറവിന്റെ ഒരു രോഗം
അൽഷിമേഴ്സ് ഡിംനേഷ്യ ഒരു മസ്തിഷ്ക രോഗമാണ് ഇത് ഓർമ്മ, ചിന്ത, പെരുമാറ്റം, എന്നിവയെ ബാധിക്കുന്നു. സാധാരണയായി നേരിയ ഓർമ്മക്കുറവാണ് ആദ്യം കാണുന്നത് പിന്നീട് കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരികയും രോഗിക്ക് തികച്ചും ആശയക്കുഴപ്പമുണ്ടാകുയും ചെയ്യും. ഇത് ഡിംനേഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ്. ലോകം മുഴുവൻ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ രോഗം കാണുന്നുണ്ട്. ഇപ്പോൾ ഇതിന് ആധുനിക ശാസ്ത്രത്തിൽ ഒരു ഉത്തമ ചികിത്സയില്ല പക്ഷേ, നേരത്തെ രോഗം കണ്ടെത്തുകയും മരുന്ന്,വ്യായാമം, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയ സ്വീകരിക്കുകയും ചെയ്താൽ രോഗം പലപ്പോഴും മന്ദഗതിയിലാക്കാൻ കഴിയും. ഓർമ്മ വല്ലാതെ കുറയാതിരിക്കാൻ മരുന്നുകളിലോടെ സാധിക്കും.കൂടാതെ വിറ്റാമിനുകൾ,ധാതുക്കളുടെ കുറവുമൂലം ഉണ്ടാകുന്ന ഓർമ്മക്കുറവുകൾക്കും മരുന്നുകൾ ലഭ്യമാണ്. ഏതു തരം ഓർമകുറവാണു എന്ന് തിരിച്ചറിയാൻ രക്ത പരിശോധന,CT , MRI etc പോലുള്ള ടെസ്റ്റുകളും 5 ന്യൂറോളിജി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും അമല ആശുപത്രിയിലെ ന്യൂറോളിജി വിഭാഗത്തിൽ തിങ്കൾ- ശനി വരെ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് *0487-2304000*
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റെ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തും. സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്.
◾https://dailynewslive.in/ ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ നിലമ്പൂരില്‍ യുഡിഎഫ് തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംഎ ബേബി. മത വിശ്വാസത്തെ രാഷ്ട്രീയത്തിനായി നിലമ്പൂരില്‍ ദുരുപയോഗം ചെയ്യുന്നുവെന്നും എംഎ ബേബി കുറ്റപ്പെടുത്തി. നിലമ്പൂര്‍ ചന്തക്കുന്നില്‍ വര്‍ഗീയതക്കെതിരെ എല്‍ഡിഎഫ് മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര മഴ പെയ്താലും നിലമ്പൂരില്‍ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാണെന്നും നമ്മള്‍ ഒരുമിച്ച് മത്സരിച്ച് ജയിക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജും പ്രസംഗത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കടക്കം മൊബൈല്‍ ഫോണിന് വിലക്കുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി കമ്മിഷന്‍ നേരത്തെ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു.
◾https://dailynewslive.in/ നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി. ജൂണ്‍ 17,18,19 തീയതികളിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണ – സ്വീകരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 17 മുതല്‍ 23 വരെയും അവധിയായിരിക്കും.
◾https://dailynewslive.in/ പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിലെ പ്രചരണവുമായി ബന്ധപ്പെ ചിത്രം സമുഹമാധ്യമത്തില്‍ പങ്ക് വച്ച് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്.. കേരളത്തില്‍ പരസ്പരം എതിരാളികളെന്ന് നടിക്കുമ്പോഴും, വര്‍ഗീയ രാഷ്ട്രീയത്തിനായി ഒരുമിക്കുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും സിപിഎമ്മും എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണെന്നും അദ്ദേഹം സമുഹമാധ്യമത്തില്‍ കുറിച്ചു.
◾https://dailynewslive.in/ പാലക്കാട് കോട്ടായില്‍ കോണ്‍ഗ്രസ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കയറി സിപിഎം പ്രവര്‍ത്തകര്‍ സിപിഎം പതാക സ്ഥാപിച്ചു. കോണ്‍ഗ്രസ് വിട്ട കോട്ടായി മണ്ഡലം പ്രസിഡന്റ് മോഹന്‍കുമാറും സിപിഎം പ്രാദേശിക നേതാക്കളും ചേര്‍ന്നാണ് പൊലീസ് പൂട്ടിയ വാതില്‍ പൊളിച്ച് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറിയത്. കോണ്‍ഗ്രസ് കൊടിമരം കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷം സിപിഎം പതാകയും ഫ്ളക്സും വെച്ചു. പാര്‍ട്ടി ഓഫീസിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് നേരത്തെ പൊലീസ് ഓഫീസ് പൂട്ടിയിരുന്നു.
◾https://dailynewslive.in/ പോലീസ് പൂട്ടിയ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ സി.പി.എം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയ സംഭവത്തിനുപിന്നാലെ പാലക്കാട് കോട്ടായിയില്‍ രാത്രി വൈകിയും പ്രതിഷേധം. പോലീസ് കാവല്‍ നില്‍ക്കെയാണ് സി.പി.എം., ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസില്‍ അതിക്രമം നടത്തിയിരിക്കുന്നതെന്നും ഡി.വൈ.എസ്.പി ഒത്താശ ചെയ്തുകൊടുത്തെന്നും ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ ആരോപിച്ചു. പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം കയ്യേറിയ ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
◾https://dailynewslive.in/ കേരളത്തിലെ റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിതപൂര്‍ണമെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനമുയര്‍ത്തിയത്.
◾https://dailynewslive.in/ ദേശീയപാത സര്‍വീസ് റോഡിലാകെ കുഴിയാണെന്നും ഇത് എന്‍എച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍. മഴ തോര്‍ന്നാലുടന്‍ റീ ടാറിങ് ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നല്‍കി. കുഴിയടയ്ക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് അവര്‍ സമ്മതിച്ചുവെന്നും മന്ത്രി തൃശ്ശൂരില്‍ പ്രതികരിച്ചു. ഈ പ്രവര്‍ത്തികള്‍ ജില്ലാ കളക്ടറും കമ്മീഷണറും എസിപിയും അടങ്ങുന്ന സമിതി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ ആറന്മുളയിലെ വിവാദ ഭൂമിയിലെ ഇലക്ട്രോണിക് ക്ലസ്റ്റര്‍ പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പുമായി കൃഷി മന്ത്രി. പദ്ധതിയോട് ശക്തമായ വിയോജിപ്പെന്നും നെല്‍പ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുന്‍ഗണനയെന്നും പി. പ്രസാദ് പറഞ്ഞു. ഭൂമി നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫയല്‍ വന്നത്. ആ ലക്ഷ്യം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സര്‍ക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്.
◾https://dailynewslive.in/ മെട്രോ സര്‍വീസ് എട്ടാം വര്‍ഷത്തിലേക്ക്. 2017 ജൂണ്‍ 17 ന് ആരംഭിച്ച മെട്രോ സര്‍വ്വീസാണ് വിജയകരമായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്. കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും വാട്ടര്‍ മെട്രോയും സ്ഥാപിച്ച് ഇന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണെന്നും കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◾https://dailynewslive.in/ ലഹരിക്കെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ മാത്രം 112 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 103 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
◾https://dailynewslive.in/ നമ്പ്യാര്‍കുന്നില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മേലത്തേതില്‍ എലിസബത്തിന്റേത് കൊലപാതകം. എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. നമ്പ്യാര്‍കുന്ന് മേലത്തേതില്‍ എലിസബത്തിനെ രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ കരമന സ്വദേശികളായ ദമ്പതികള്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്ഡിപി പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ നടത്തിയ സമരം വിജയിച്ചു.. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നല്‍കി. ഇക്കാര്യം ഇവര്‍ രേഖാമൂലം എഴുതി നല്‍കി. കോടികളുടെ കടബാധ്യതയെ തുടര്‍ന്ന് കരമന കാട്ടാന്‍വിള സ്വദേശികളായ സതീശനും ബിന്ദുവും ഞായറാഴ്ചയാണ് ജീവനൊടുക്കിയത്.
◾https://dailynewslive.in/ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുണ്‍ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാളിപ്പോള്‍ ഒളിവിലാണ്.
◾https://dailynewslive.in/ ജമ്മു-കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. സാമ്പത്തിക സഹായമില്ലാതെ ഭീകരവാദികള്‍ക്ക് ഇത്തരം ഒരു ആക്രമണം നടത്താനാവില്ലെന്ന് എഫ്എടിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യത്തിന് ബലംപകരുന്നതാണ് എഫ്എടിഎഫിന്റെ പുതിയ പ്രസ്താവന.
◾https://dailynewslive.in/ കേദാര്‍നാഥ് ക്ഷേത്രത്തിലേക്കെത്തിയ തീര്‍ത്ഥാടകരുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് 7 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസ്. ആര്യന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഗൗരികുണ്ഡിന് സമീപം തകര്‍ന്ന് വീണ ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തിയത് അനുവദിച്ച സമയത്തല്ലെന്ന പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
◾https://dailynewslive.in/ സെന്‍സസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ഓരോ വീടുകളിലേയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ എന്നിവ സമാഹരിക്കും. തുടര്‍ന്നാവും ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ ശേഖരിക്കും.
◾https://dailynewslive.in/ രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബി ജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീര്‍ വയലില്‍. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും ഷംഷീര്‍ വയലില്‍ അറിയിച്ചു.
◾https://dailynewslive.in/ അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷര്‍ട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാര്‍ ഇടതുകൈയ്യില്‍ മൊബൈല്‍ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം. നാട്ടുകാര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
◾https://dailynewslive.in/ ശനിയാഴ്ച ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകള്‍ വൈകിയതും വിമാനത്തില്‍ എയര്‍ കണ്ടീഷനിങ് ഇല്ലായിരുന്നെന്ന യാത്രക്കാരുടെ പരാതിയിലും പ്രതികരണവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. എന്നാല്‍ സാങ്കേതിക തടസ്സം ഉണ്ടായില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പ്രതികരിച്ചു.അഞ്ച് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ട് സത്യമല്ലെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു.
◾https://dailynewslive.in/ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ബജ്റംഗ്ദളിന്റെ പരാതിയില്‍ മലയാളി വൈദികനടക്കം രണ്ട് പേരെ പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ താമസിക്കുന്ന പാസ്റ്റര്‍ വിനോദിനെയും പ്രേംചന്ദ് ജാതവിനെയുമാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം നല്‍കി പിന്നാക്ക വിഭാഗക്കാരെ മതം മാറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി. കേസില്‍ അന്വേഷണം തുടരുകയാണെന്നും യുപി പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ സൈപ്രസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് തനിക്ക് നല്‍കിയ പരമോന്നത സിവിലയന്‍ ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പുരസ്‌കാരം ഇന്ത്യക്കുള്ള ബഹുമതിയാണെന്നും മോദി അഭിപ്രായപ്പെട്ടു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.
◾https://dailynewslive.in/ ഐപിഎല്‍ മത്സരത്തിനിടെ ഫ്‌ളഡ്‌ലൈറ്റുകള്‍ അണച്ചത് പാകിസ്താന്റെ സൈബര്‍ പോരാളികളാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. മെയ് എട്ടിന് നടന്ന പഞ്ചാബ്. ഡല്‍ഹി ഐപിഎല്‍ മത്സരം പാതിവഴിയില്‍ നിര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് പാക് മന്ത്രിയുടെ വിചിത്രവാദം. ഇന്ത്യ പാകിസ്താനെതിരേ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടതിന് പിന്നാലെയാണ് ഐപിഎല്‍ മത്സരം നിര്‍ത്തിയത്. പാക് മന്ത്രിയുടെ പരാമര്‍ശം വന്‍ തോതില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്.
◾https://dailynewslive.in/ രാജ്യത്ത് പണപ്പെരുപ്പനിരക്ക് കുറയുന്നു. മെയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ എത്തി. 0.39 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. ഇതോടെ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. 2024 മാര്‍ച്ചിലാണ് ഇതിന് മുന്‍പ് കുറഞ്ഞ പണപ്പെരുപ്പനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 0.26 ശതമാനമായിരുന്നു പലിശനിരക്ക്. ഏപ്രിലില്‍ 0.85 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ ഇടിവാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണം. ഭക്ഷ്യവസ്തുക്കളുടെ സൂചിക അനുസരിച്ച് മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് മെയില്‍ വിലക്കയറ്റത്തിലുള്ള വര്‍ധന 1.72 ശതമാനം മാത്രമാണ്. ഏപ്രിലില്‍ ഇത് 2.55 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളില്‍ പച്ചക്കറിയുടെ വില ഗണ്യമായി താഴ്ന്നതാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്. പച്ചക്കറികളുടെ വിലയില്‍ മെയില്‍ 21.62 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഇത് 18.26 ശതമാനമായിരുന്നു. പയറുവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വില ഗണ്യമായാണ് താഴ്ന്നത്. ഇതാണ് വിലയില്‍ മൊത്തത്തില്‍ പ്രതിഫലിച്ചത്. കൂടാതെ, നിര്‍മ്മിതോല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം ഏപ്രിലിലെ 2.62 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 2.04 ശതമാനമായി കുറഞ്ഞു. ഇന്ധന, വൈദ്യുതി വിലയും കുറഞ്ഞു. മെയില്‍ 2.27 ശതമാനമായാണ് കുറഞ്ഞത്.
◾https://dailynewslive.in/ പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസിന്റെ ഹൊറര്‍ കോമഡി സിനിമയായ ‘ദ് രാജാ സാബ്’ന്റെ ടീസര്‍ റിലീസ് ചെയ്തു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വര്‍ഷം ഡിസംബര്‍ 5ന് മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വേള്‍ഡ് വൈഡ് തീയ്യറ്ററിലെത്തും. രണ്ട് വ്യത്യസ്ത ലുക്കിലാണ് പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രഭാസിനു പുറമേ ,മാളവിക മോഹന്‍,നിധി അഗര്‍വാള്‍, റിഥി കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഹൊററും തമാശയും കൂടിച്ചേര്‍ന്ന സിനിമ, പ്രഭാസിന്റെ കരിയറില്‍ തന്നെ വ്യത്യസ്തമായൊരു പരീക്ഷണമാവുമെന്നും സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നു. ടീസര്‍ പുറത്തിറങ്ങി മണിക്കൂറിനുള്ളില്‍ തന്നെ മില്യണ്‍ കണക്കിന് വ്യൂസ് സ്വന്തമാക്കി ട്രെന്‍ഡിംഗിലേയ്ക്ക് കയറിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടിജി വിശ്വപ്രസാദാണ് നിര്‍മിക്കുന്നത്.
◾https://dailynewslive.in/ കാത്തിരിപ്പിന് ഒടുവില്‍ കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ റിലീസിലേക്ക്. നേരിട്ട് ഒടിടിയിലേക്ക് എത്തുന്ന സിനിമയുടെ റിലീസ് ജൂലൈ നാലിനാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യയുള്‍പ്പടെ 240 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. അനി ഐവി ശശിയാണ് സിനിമയുടെ സംവിധാനം. കീര്‍ത്തിയ്‌ക്കൊപ്പം സുഹാസ്, ബാബു മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ നിര്‍മ്മാണം എല്ലനാര്‍ ഫിലിംസ് ആണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിട്ടി ജയപുരം എന്ന ഗ്രാമത്തിലെ കാഴ്ചകളാണ് സിനിമ അവതരിപ്പിക്കുന്നത്. കോമഡിയിലൂടെ കഥ പറയുന്ന സിനിമ സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ ചിത്രമായിരിക്കും ഉപ്പു കപ്പുറമ്പു എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കീര്‍ത്തിയുടെ മറ്റൊരു ചിത്രമായ റിവോള്‍വര്‍ റിതയും റിലീസിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 27 നാണ് കെ ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ്.
◾https://dailynewslive.in/ ഗ്രാന്‍ഡ് ചെറോക്കി സിഗ്നേച്ചര്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി ജീപ്പ്. 69.04 ലക്ഷം രൂപയാണ് ഈ എഡിഷന് വിലയിട്ടിരിക്കുന്നത്. ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡ് (ഒ) വകഭേദത്തേക്കാള്‍ 1.54 ലക്ഷം രൂപ കൂടുതലാണ് ഗ്രാന്‍ഡ് ചെറോക്കി സിഗ്നേച്ചര്‍ എഡിഷന്. പ്രധാനമായും ഫീച്ചറുകളിലുള്ള മാറ്റമാണ് ഗ്രന്‍ഡ് ചെറോക്കി സിഗ്നേച്ചര്‍ എഡിഷനെ കൂടുതല്‍ പ്രീമിയം ആക്കി മാറ്റുന്നത്. ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡ്(ഒ) വകഭേദത്തിന് 67.50 ലക്ഷം രൂപയാണ് വില. സിഗ്നേച്ചര്‍ എഡിഷനില്‍ യാത്രകളെ കൂടുതല്‍ സുഖകരമാക്കുന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നതുമായ ഫീച്ചറുകള്‍ അധികമായെത്തുന്നു. സിഗ്നേച്ചര്‍ എഡിഷനിലെ മോട്ടോറൈസ്ഡ് സൈഡ് സ്റ്റെപ്പുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ഈ 5 സീറ്റ് എസ് യുവിയിലേക്ക് കയറാന്‍ സഹായിക്കും. നിലവില്‍ അഞ്ചാം തലമുറ ജീപ് ചെറോക്കിയാണ് നിരത്തിലുള്ളത്. ഇതില്‍ 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണുള്ളത്. 272 എച്ച്പി കരുത്തും പരമാവധി 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എന്‍ജിന്‍ തന്നെയാണ് പുതിയ സിഗ്നേച്ചര്‍ എഡിഷനിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യവും ഉണ്ട്.
◾https://dailynewslive.in/ കേരളസംഗീതനാടക അക്കാദമി, നാടന്‍ കലാ അക്കാദമി എന്നിവയുടെ പുരസ്‌കാരങ്ങള്‍ നേടിയ പ്രസന്നകുമാര്‍ തത്ത്വമസി രചിച്ച പുസ്തകം. ”പടയണിയുടെ തുടക്കംമുതല്‍ ഒടുക്കംവരെയുള്ള ചടങ്ങുകള്‍, ഓരോന്നിനുമുള്ള പാട്ടുകള്‍, അവയുടെ താളവായ്ത്താരികള്‍, കാലപരിണാമഭേദങ്ങള്‍, വിനോദഭാഗങ്ങള്‍ എന്നിവയെല്ലാം വിശദമായി വിവരിക്കുന്ന സമഗ്രമായ പുസ്തകമാണിത്. പടയണി എന്ന കലയുടെ പൊതുവായ സവിശേഷതകള്‍ വിവരിക്കെത്തന്നെ ഓരോ കരയിലുമുള്ള സമ്പ്രദായഭേദങ്ങളും പ്രസന്നകുമാര്‍ സൂചിപ്പിക്കുന്നുണ്ട്. ‘പടയണി – അനുഷ്ഠാനവും കലയും’. പ്രസന്നകുമാര്‍ തത്ത്വമസി. ഡിസി ബുക്സ്. വില 450 രൂപ.
◾https://dailynewslive.in/ എസി മുറിയില്‍ ഉറങ്ങുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണം. താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടി നീക്കിയാണ് എസി പ്രവര്‍ത്തിക്കുന്നത്. അതായത്, തണുത്ത വരണ്ട വായു. ഇത് ചര്‍മപ്രശ്നങ്ങള്‍ മുതല്‍ ശ്വാസകോശ ആരോഗ്യത്തെ വരെ ബാധിക്കാം. ദീര്‍ഘനേരം എസിക്കുള്ളില്‍ ഇരിക്കുന്നത് ചര്‍മവും ചുണ്ടുകളും വരണ്ടതാകാനും കണ്ണുകള്‍ക്ക് ചൊറിച്ചില്‍, മൂക്കിന് അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. സൈനസ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗാവസ്ഥ വഷളാക്കാനും ഇത് ഇടയാക്കും. എന്നാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഇതിനെല്ലാം ഉള്ള പരിഹാരമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വെള്ളം പ്രകൃതിദത്ത ഹ്യുമിഡിഫയറാണ്. വെള്ളം തുറന്നു വെയ്ക്കുമ്പോള്‍ അത് അന്തരീക്ഷത്തിലേക്ക് ക്രമേണ ബാഷ്പീകരിച്ചു പോവുകയും വായുവിനെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു. മാത്രമല്ല വായു സഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും മെച്ചപ്പെട്ട ഉറക്കം കിട്ടാനും സഹായിക്കും. എസി മുറിയുടെ ഒരു കോണില്‍ തുറന്ന ബക്കറ്റില്‍ വെള്ളം വെയ്ക്കുന്നതാണ് ഉത്തമം. അതിലേക്ക് അല്‍പം എസെന്‍ഷ്യല്‍ ഓയില്‍ അല്ലെങ്കില്‍ നാരങ്ങയുടെ തൊലി ചേര്‍ക്കുക. ഇത് മുറിക്ക് ഒരു ഫ്രഷായ മണം നല്‍കുന്നു. വെള്ളം ദിവസവും മാറാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കൊതുകു പെരുകാനോ വെള്ളം കെട്ടിനിന്ന് ദുര്‍ഗന്ധം ഉണ്ടാക്കാനോ കാരണമാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
2003 ല്‍ ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായ നിക്ലാസ് ഹെഡ്, ജാര്‍നോ വെക്കെവിനന്‍, കിം ഡികേര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് റോവിയോ എന്റര്‍ടൈന്‍മെന്റ് എന്ന ഗെയിം ഡവലപ്‌മെന്റ് കമ്പനി സ്ഥാപിച്ചു. ഫിന്‍ലാന്റ് ആണ് ഈ കമ്പനിയുടെ ആസ്ഥാനം. അവര്‍ നിര്‍മ്മിച്ച 51 ഗെയിമുകള്‍ പരാജയപ്പെട്ടു. കമ്പനി പാപ്പരത്തത്തിന്റെ അടുത്തെത്തി. എങ്കിലും അവര്‍ തോറ്റ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. 52-ാമത് ഒരു ഗെയിം കൂടി അവര്‍ നിര്‍മ്മിച്ചു. അങ്ങനെ 2009 ല്‍ ആംഗ്രി ബേര്‍ഡ് എന്ന മൊബൈല്‍ ഗെയിം പുറത്തിറങ്ങി. സംഭവം ഹിറ്റായി. ലോകമെമ്പാടുമുളള വിജയത്തിലേക്കുളള കവാടമായി ആംഗ്രി ബേര്‍ഡ് മാറി. ആംഗ്രി ബേര്‍ഡ്‌സ് തീം ആക്കിയ വസ്ത്രങ്ങള്‍, മറ്റ് അനേകം ഉത്പന്നങ്ങള്‍ ലോക വിപണി കീഴടക്കി. 2013 ല്‍ ആംഗ്രി ബേര്‍ഡിന്റെ വരുമാനത്തിന്റെ 50 ശതമാനത്തോളം ഇത്തരം നോണ്‍ – ഗെയിം വില്‍പനയില്‍ നിന്നാണ് ലഭിച്ചത്. 2016 ല്‍ ആംഗ്രി ബേര്‍ഡ് മൂവി പുറത്തിറങ്ങി. ഇതിന്റെ സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ 2019 ല്‍ ആംഗ്രി ബേര്‍ഡ്‌സ് മൂവി 2 വും പുറത്തിറങ്ങി. ആരും കരുത്തരായി ജനിക്കുന്നില്ല. വെല്ലുവിളികളാണ് ഓരോ മനുഷ്യനേയും വളര്‍ത്തുന്നത്. എല്ലാം കൈവിട്ട് പോയെന്ന് തോന്നിയാലും തോറ്റെന്നു കരുതരുത്. അവിടെ നിന്നും തുടങ്ങണം. കാരണം പൂജ്യങ്ങള്‍ ഇല്ലാത ഇന്നേ വരെ ഒരു ആയിരവും കോടിയും ഉണ്ടായിട്ടില്ല – ശുഭദിനം.