◾https://dailynewslive.in/ ഇന്ത്യ-പാക് സായുധസംഘര്‍ഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പരം വെടിയുതിര്‍ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരുരാജ്യങ്ങളോടും വ്യക്തമാക്കി യുദ്ധത്തില്‍ നിന്ന് ഇന്ത്യയേയും പാകിസ്താനേയും തടഞ്ഞുവെന്ന് ട്രംപ് വ്യക്തമാക്കി. ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘര്‍ഷമാണ് താന്‍ ഇടപെട്ട് ഒഴിവാക്കിയതെന്ന് വിശ്വസിക്കുന്നതായും ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാണയിലെ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന. കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്രയെത്തിയതായാണ് കരുതുന്നത്. ഇവിടത്തെ ഉത്സവത്തിന്റെ വീഡിയോ വ്ളോഗ് ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
*
class="selectable-text copyable-text xkrh14z x117nqv4">ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* . കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ 8 മരണം. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ ആകെ മരണം 27 ആയി. ഇന്നലെ മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ 2000ലേറെ പേര്‍ ക്യാമ്പുകളിലേക്ക് മാറി. 200ലേറെ വീടുകള്‍ തകര്‍ന്നു. റോഡ്, റെയില്‍ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്. ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി.
◾https://dailynewslive.in/ കോട്ടയം കൊല്ലാടിനു സമീപം മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി , പോളച്ചിറയില്‍ അരുണ്‍ സാം എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് ശക്തമായ തിരമാലയില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. മഴ നനയാതിരിക്കാന്‍ മുനമ്പത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം നിന്ന യുവതിയുടെ തലയില്‍ കാറ്റിനെ തുടര്‍ന്ന് ഇഷ്ടിക വീണു. ബുധനാഴ്ച പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ഇടുക്കി അടിമാലിയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പാറത്തോട് പുത്തന്‍ പറമ്പില്‍ ബാബു (67) മരിച്ചു. കാസര്‍കോട് കോട്ടിക്കുളം സ്വദേശി സാദിഖ് മഴയെ തുടര്‍ന്ന് നിറഞ്ഞ തോട്ടില്‍ വീണ് മരിച്ചു. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.
◾
https://dailynewslive.in/ സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കുന്നത് ഒരാഴ്ചകൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന്‍. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണെന്നും ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലക്ക് എടുക്കണമെന്നും സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കണമെന്നും അസോസിയേഷന്‍ സെക്രട്ടറിയും പ്രസിഡന്റും ആവശ്യപ്പെട്ടു.*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകളുള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ജില്ലയില്‍ നാളെ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.
◾https://dailynewslive.in/ കാലവര്‍ഷം ശക്തിപ്പെട്ടിട്ടും പതിവുപോലെ ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെള്ളിയാഴ്ച മാത്രം എട്ട് മരണങ്ങളാണ് മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്നും രാജീവ് ചൂണ്ടികാട്ടി. സംസ്ഥാന സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പി.വി. അന്‍വര്‍ തീരുമാനം പറയുന്ന പക്ഷം യുഡിഎഫിന്റെ അഭിപ്രായം അറിയിക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് യുഡിഎഫിന്റെ അഭിപ്രായമാണെന്നും യുഡിഎഫ് അധ്യക്ഷനെന്ന നിലയില്‍ ഇതു പറയുക എന്ന ചുമതലയാണ് തനിക്കുള്ളതെന്നും യുഡിഎഫില്‍ എല്ലാവരും ഇതുസംബന്ധിച്ച് ഒറ്റക്കെട്ടാണെന്നും സതീശന്‍ അറിയിച്ചു.
◾https://dailynewslive.in/ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിച്ചാല്‍ പി.വി. അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കാമെന്ന് മുന്നണി യോഗത്തില്‍ തീരുമാനം. ഷൗക്കത്തിനെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്താല്‍ മുന്നണിയില്‍ അസോസിയേറ്റ് മെമ്പറാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു.
◾https://dailynewslive.in/ കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദിലീപ്എംഎസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്തുവകകള്‍ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു. 14 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വരവില്‍ കവിഞ്ഞ സ്വത്തിന്റെ രേഖകളും തെളിവുകളും കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. വയനാട്ടിലും കോഴിക്കോടുമായി ഇന്നലെ രാവിലെ മുതല്‍ നാലിടങ്ങളില്‍ ആയിരുന്നു പരിശോധന നടത്തിയത്.
◾https://dailynewslive.in/ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയായ ഭര്‍ത്താവിനെ വധശിക്ഷക്ക് വിധിച്ചു. പരപ്പനങ്ങാടി സ്വദേശി റഹീനയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് നജുബുദ്ദീനെയാണ് ശിക്ഷിച്ചത്. അഞ്ചപ്പുര ബീച്ച് റോഡിലെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
◾https://dailynewslive.in/ പി വി അന്‍വര്‍ നികുതി വെട്ടിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തോടാണ് വിശദീകരണം തേടിയത്. പരാതിയില്‍ അന്വേഷണം എവിടം വരെ എത്തിയെന്ന് അറിയിക്കാനാണ് നിര്‍ദ്ദേശം. ഇതുവരെ നടത്തിയ അന്വേഷണം എന്താണെന്നും അതിന്റെ പുരോഗതി എന്താണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ അറിയിക്കണം.
◾https://dailynewslive.in/ തൃശൂര്‍ പൂരം നടത്തിപ്പിന് ഓടിനടന്ന മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൃത്യമായ ഇടപെടലുകള്‍ നടത്തിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വാസവനെയും അഭിനന്ദിക്കാനും സുരേഷ്ഗോപി മടിച്ചില്ല. പൂരം ഭംഗിയായി നടത്തുന്നതിന് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും പൂരപ്പറമ്പ് മണിക്കൂറുകള്‍ കൊണ്ടു വൃത്തിയാക്കിയ ശുചീകരണ തൊഴിലാളികളെ ആദരിക്കാനുമായി സംഘടിപ്പിച്ച ‘ശുചിത്വ പൂരം’ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ ‘കറിവേപ്പില’ പരാമര്‍ശത്തില്‍ മറുപടിയുമായി പി വി അന്‍വര്‍. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയില്‍ ഇട്ടാലും സ്വാദ് കൂടുമെന്നും അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണെന്നും ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണെന്നും അതിലെ എല്ലാ പോഷണ ഗുണങ്ങളും ഊറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാം ഘട്ടത്തില്‍ വായിലെ കാന്‍സര്‍ ഉള്‍പ്പെടെ പുരുഷന്‍മാരെ കൂടി ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾https://dailynewslive.in/ വീണ്ടും നിപയോട് പൊരുതി ജയിച്ച് ആരോഗ്യ കേരളം. മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകള്‍ നെഗറ്റീവായി. ഇതോടെ നിപ ബാധയില്‍ നിന്നും ഇവര്‍ മുക്തയായെന്ന് സ്ഥിരീകരിച്ചു.
◾https://dailynewslive.in/ വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വ്യാഴാഴ്ച രാവിലെ മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കിയത് മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ ശീതള പാനീയമാണെന്നായിരുന്നു ആരോപണം. സംഭവത്തില്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.
◾https://dailynewslive.in/ റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ആര്‍ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനില്‍ എന്‍ആര്‍ മധു ഹാജരാവുകയായിരുന്നു. മൊഴി രേഖപ്പടുത്തിയ ശേഷം ആള്‍ ജാമ്യത്തില്‍ മധുവിനെ വിട്ടയച്ചു. സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് എന്‍ആര്‍ മധുവിനെതിരെ കേസ് എടുത്തത്.
◾https://dailynewslive.in/ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസിനെ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നിയമിച്ചു. നിലവിലെ മെത്രാപ്പോലീത്ത ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി മാര്‍ ക്ലീമീസ് ബാവ സ്വീകരിച്ചു. പുതിയ മെത്രാപ്പോലീത്ത ചുമതലയേല്‍ക്കുന്നതുവരെ മാര്‍ ഇഗ്നാത്തിയോസിനെ ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി.
◾https://dailynewslive.in/ ഗുരുവായൂര്‍ ആനയോട്ടത്തിലെ പേരെടുത്ത ഓട്ടക്കാരന്‍ കൊമ്പന്‍ ഗോപികണ്ണന്‍ ആനത്താവളത്തിലെ കെട്ടുംതറിയില്‍ കുഴഞ്ഞ് വീണ് ചരിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം തെക്കേപ്പറമ്പിലെ കെട്ടുംതറിയില്‍ മദപ്പാടില്‍ തളച്ചതായിരുന്നു. കൊമ്പന് കാര്യമായ അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും രണ്ടുദിവസമായി തീറ്റയെടുക്കാന്‍ മടി കാണിച്ചിരുന്നു. മദപ്പാടിലായതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു.
◾https://dailynewslive.in/ കോഴിക്കോട് വടകര ഒഞ്ചിയത്ത് ഒരേക്കറോളം സ്ഥലത്തെ വാഴക്കൃഷി വെട്ടി നശിപ്പിച്ച നിലയില്‍. ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിന് സമീപത്താണ് 250ഓളം കുലച്ചതും കുലയ്ക്കാത്തതുമായ വാഴകള്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. ചാലംകുനി സ്വദേശികളായ സി.സി രവി, വെള്ളുപറമ്പത്ത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഴക്കൃഷിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
◾https://dailynewslive.in/ കൊച്ചിയില്‍ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി ആലുവ പോലീസ്. ഉത്തരേന്ത്യന്‍ സ്വദേശികളായ ആരിഫ്, ഫൈസല്‍ എന്നിവരെയാണ് തോട്ടക്കാട്ടുകരയില്‍ വച്ച് റോഡ് വളഞ്ഞ് പോലീസ് പിടികൂടിയത്. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും.
◾https://dailynewslive.in/ മദ്യത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറംഗസംഘം അതിഥി തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി. പട്ടണക്കാട് അന്ധകാരനഴിയിലാണ് സംഭവം. തലക്കടിയേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍കുമാര്‍ മിത്ര (34) ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.15 ഓടെയായിരുന്നു അക്രമം.
◾https://dailynewslive.in/ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 9.2% ല്‍ നിന്ന് 7.4% ലേക്ക് വീണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാല് കൊല്ലത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് 2024 – 2025 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. കേന്ദ്ര സാറ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഗോള സാമ്പത്തിക രംഗത്തെ വിവിധ പ്രതിസന്ധികളാണ് കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ നിരക്ക് കുറയാന്‍ കാരണമെന്നും അടുത്ത 30 വര്‍ഷം ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റില്‍ നടത്താന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷനോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. നീറ്റ് പി.ജി പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരീക്ഷയുടെ തുല്യത നിലനിര്‍ത്താന്‍ ഒറ്റത്തവണയായി പരീക്ഷ നടത്താന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷനോട് കോടതി നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
◾https://dailynewslive.in/ പഞ്ചാബില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 4 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 1 മണിയോടെയാണ് ഫാക്ടറിയില്‍ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന 2 നില കെട്ടിടം തകര്‍ന്നു വീണു.
◾https://dailynewslive.in/ സംശയാസ്പദമായ നിരവധി സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നോട്ടീസ് അയച്ചു. സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സികള്‍ ‘അസ്വാഭാവികവും സംശയാസ്പദവുമാണ്’ എന്ന് വിലയിരുത്തിയ ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. നിലവില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കാന്‍ പതഞ്ജലിക്ക് ഏകദേശം രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
◾https://dailynewslive.in/ പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെയുള്ള കൊടുംഭീകരരുമായി പാക് നേതാക്കള്‍ വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സൈഫുള്ള കസൂരിയുള്‍പ്പെടെയുള്ള ഭീകരരുടെ കൂടെയാണ് പാക് നേതാക്കള്‍ വേദി പങ്കിട്ടത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ മെയ് 28 ന് നടന്ന യോം-ഇ-തക്ബീര്‍ ദിനാചരണത്തിലായിരുന്നു നേതാക്കള്‍ കൊടും ഭീകരര്‍ക്കൊപ്പം വേദി പങ്കിട്ടത്.
◾https://dailynewslive.in/ ലോക സുന്ദരിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 72 -ാമത് ലോകസൗന്ദര്യ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെക്ക് ഇന്ന് ഹൈദരാബാദിലാണ് കൊടിയിറങ്ങുക. രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്ത ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സെമി ബര്‍ത്ത് ഉറപ്പിച്ച നന്ദിനി എല്ലാ കടമ്പയും കടന്ന് സ്വപ്ന കിരീടത്തില്‍ മുത്തമിട്ടാല്‍ ഇന്ത്യക്കും അത് അഭിമാന നിമിഷമാകും.
◾https://dailynewslive.in/ ബ്രഹ്‌മോസ് മിസൈല്‍ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതായും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ റിസോര്‍ട്ട് ജീവനക്കാരിയായ 19-കാരിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുന്‍ നേതാവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം. 2022-ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുകുലുക്കിയ അങ്കിത ഭണ്ഡാരി കൊലക്കേസിലാണ് കോട്വാറിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്.
◾https://dailynewslive.in/ പാകിസ്താനില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
◾https://dailynewslive.in/ യു.എസ്. സര്‍ക്കാരിന്റെ ചെലവ് നിയന്ത്രിക്കുന്നതിനുളള വിഭാഗമായി ആരംഭിച്ച ഡോജിന്റെ ഇനി ട്രംപും ക്യാബിനറ്റ് സെക്രട്ടറിമാരും നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. ട്രംപ് ഭരണകൂടത്തിലെ നിര്‍ണായക ഘടകമായിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി എന്ന ഡോജിന്റെ തലപ്പത്ത് നിന്നും മസ്‌ക് പടിയിറങ്ങിയതോടെയാണ് ഈ അറിയിപ്പ് വന്നത്.
◾https://dailynewslive.in/ അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ വ്യവസ്ഥകള്‍ ചൈന ലംഘിച്ചുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ ഇനിമേല്‍ ‘ദയാലു’ ആയിരിക്കില്ലെന്നും ചൈനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു.
◾https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് തകര്‍ത്ത മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍-2ന് യോഗ്യത നേടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ 50 പന്തില്‍ 81 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 22 പന്തില്‍ 47 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയുടേയും കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു.കൂറ്റന്‍ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗുജറാത്തിന് 49 പന്തില്‍ 80 റണ്‍സെടുത്ത സായ് സുദര്‍ശന്റെ പ്രകടനം ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ നാളെ നടക്കുന്ന ക്വാളിഫയര്‍-2ല്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. നാളത്തെ വിജയികള്‍ ജൂണ്‍ 3 ന് നടക്കുന്ന ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗളൂരുമായി ഏറ്റുമുട്ടും.
◾https://dailynewslive.in/ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ 5,000 കോടി രൂപയുടെ ബോണ്ട് ഇഷ്യു പൂര്‍ണമായും ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. 7.75 ശതമാനം പലിശ നിരക്കിലാണ് ബോണ്ടുകള്‍ ഏറ്റെടുത്തിരിക്കുന്നത്. 15 വര്‍ഷത്തെ കാലാവധിയുളള ബോണ്ടുകളാണ് ഇവ. അദാനി പോര്‍ട്ട്സില്‍ എല്‍.ഐ.സിക്ക് 8.06 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റ് അദാനി കമ്പനികളിലും എല്‍.ഐ.സിക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഇന്ത്യന്‍ കടപ്പത്ര വിപണിയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളില്‍ ഒന്നാണ് എല്‍.ഐ.സി. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്ത്യന്‍ കമ്പനികളുടെ ബോണ്ട് ഇഷ്യൂകളില്‍ 80,000 കോടി രൂപയാണ് എല്‍.ഐ.സി നിക്ഷേപിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധനയാണ് ഇത്. അതേസമയം, 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എല്‍.ഐ.സി ലാഭത്തില്‍ 38 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ സ്ഥാപനത്തിന്റെ അറ്റാദായം 19,013 കോടി രൂപയാണ്. വരുമാനം നാലാം പാദത്തില്‍ 3 ശതമാനം കുറഞ്ഞ് 1,47,586 കോടി രൂപയായി.
◾https://dailynewslive.in/ മദ്രാസ് മോഷന്‍ പിക്‌ചേഴ്സ് നിര്‍മിക്കുന്ന ‘മദ്രാസ് മാറ്റിനി’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയി. കാര്‍ത്തികേയന്‍ മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കാളി വെങ്കട്ട്, റോഷ്‌നി ഹരിപ്രിയന്‍, സത്യരാജ്, വിശ്വ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ഷേര്‍ലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പ്രായം ചെന്ന സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍, തന്റെ കെയര്‍ടേക്കറുടെ നിര്‍ദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണന്‍ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാന്‍ തുടങ്ങുമ്പോള്‍ സംജാതമാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മദ്രാസ് മാറ്റിനിയുടെ കഥ ദൃശ്യവത്കരിക്കുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ഈ കുടുംബ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് ജി കെ നിര്‍വ്വഹിക്കുന്നു. ജൂണ്‍ 6 ന് മദ്രാസ് മാറ്റിനി പ്രദര്‍ശനത്തിനെത്തും.
◾https://dailynewslive.in/ വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് ‘ഏസ്’. ഏസിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അറുമുഗകുമാര്‍ ആണ്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോള്‍ഡ് കണ്ണന്‍’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം പൂര്‍ണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യല്‍ എന്റര്‍ടൈനര്‍ ആയാണ് അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യയിലെ ജനപ്രിയ എസ്യുവികളില്‍ ഒന്നായ മഹീന്ദ്ര ഥാര്‍ റോക്‌സ് പുതിയ സവിശേഷതകളോടെ അപ്‌ഡേറ്റ് ചെയ്തു. ഇതിന്റെ എഎക്സ്7എല്‍ വേരിയന്റ് ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തു. ഇതോടെ, 4-ചാനല്‍ ഇമ്മേഴ്‌സീവ് ഓഡിയോ സിസ്റ്റത്തോടുകൂടിയ ഡോള്‍ബി അറ്റ്‌മോസ് ഉപയോഗിക്കുന്ന ആദ്യത്തെ ആഗോള എസ്യുവിയായി ഇത് മാറി. ടോപ്പ്-എന്‍ഡ് വേരിയന്റായ എഎക്സ്7എല്‍ ഇപ്പോള്‍ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തോടൊപ്പം ലഭ്യമാണ്. ഈ നൂതന ഓഡിയോ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്യുവിയാണിത്. 2025 മഹീന്ദ്ര ഥാര്‍ റോക്സ് 2 ഡബ്ളിയുഡി ഉള്ള 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, ആര്‍ ഡബ്ളിയുഡി അല്ലെങ്കില്‍ 4ഃ4 ഓപ്ഷനുകളുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉള്‍പ്പെടെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ആദ്യത്തെ എഞ്ചിന്‍ 330എന്‍എം ടോര്‍ക്കോടെ 162 ബിഎച്പി കരുത്ത് അവകാശപ്പെടുമ്പോള്‍, രണ്ടാമത്തേത് 152 ബിഎച്പി കരുത്തും 330 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.
◾https://dailynewslive.in/ അസുരകുലത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് കുണ്ടക്കനും മണ്ടക്കനും. പഠിക്കാനിഷ്ടമില്ലാത്ത ആ വികൃതിപ്പയ്യന്മാരെ അവരുടെ അമ്മ ഗുരുകുലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടത്തെ ഗുരുനാഥന്‍ സ്‌നേഹപൂര്‍വ്വം അവര്‍ക്കു കുറേ കഥകള്‍ പറഞ്ഞുകൊടുത്തു. പൂര്‍വ്വികരായ അസുരന്മാരുടെ കഥകള്‍; വളര്‍ന്നു വലുതായിട്ടും വികൃതികാട്ടിയും ഉപദ്രവിച്ചും രസിച്ച അസുരബാലകന്മാരുടെ കഥകള്‍. മഹാവികൃതികളും ഉപദ്രവകാരികളും എന്നാല്‍ ബുദ്ധിശാലികളുമായ അസുരന്മാരുടെ രസകരമായ കഥകള്‍. ‘അസുരകഥകള്‍ കുട്ടികള്‍ക്ക്’. ആനന്ദ നീലകണ്ഠന്‍. പരിഭാഷ – എന്‍.ശ്രീകുമാര്‍. മാതൃഭൂമി ബുക്സ്. വില 218 രൂപ.
◾https://dailynewslive.in/ മഴക്കാലം പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലകാലമല്ല. മഴക്കാലത്തുണ്ടാകുന്ന ഈര്‍പ്പം പ്രമേഹ രോഗികളുടെ ശരീരതാപനിലയില്‍ ഏറ്റക്കുറച്ചിലിന് കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന് പുറമെ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് സ്ഥിതി വഷളാക്കും. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം ഉണ്ടാകുന്നു. തലകറക്കം, ദാഹം, തലവേദന, ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കുറയുക, ക്ഷീണം എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം രക്തത്തിലെ ഗ്ലൂക്കോസ് നില കൂടാനും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും വര്‍ധിപ്പിക്കും. കൂടാതെ പ്രമേഹം രക്തധമനികളെയും ഞരമ്പുകളെയും തകരാറിലാക്കുന്നതിനാല്‍ പെട്ടെന്ന് ഉഷ്ണം തോന്നാനും കാരണമാകുന്നു. പ്രമേഹം കൂടുന്ന സാഹചര്യങ്ങള്‍ വിയര്‍പ്പ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാത്തതു മൂലം വിയര്‍ക്കാതിരിക്കുകയും ശരീരം തണുക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. മഴക്കാലത്ത് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. നിര്‍ജ്ജലീകരണം തടയുന്നതിന് ദിവസവും മൂന്ന് മുതല്‍ നാല് ലിറ്റര്‍ വെള്ളം കുടിക്കാം. സീസണല്‍ പഴങ്ങള്‍, പച്ചക്കറികള്‍, മില്ലെറ്റ് തുടങ്ങിയ ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ മഴക്കാലത്ത് പുറത്തു നിന്നുള്ള ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഉയര്‍ന്ന കലോറിയും ഗുണനിലവാരമില്ലാത്ത എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യം വീണ്ടും മോശമാക്കും. മഴക്കാലത്തും വ്യായാമം മുടക്കരുത്. ഇന്‍ഡോറില്‍ ചെയ്യാന്‍ പറ്റുന്ന വര്‍ക്കൗട്ടുകള്‍ ചെയ്ത് ശാരീരികമായ സജീവമായി നില്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.