◾https://dailynewslive.in/ പന്ത്രണ്ട് ദിവസം നീണ്ട ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യമായെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
◾https://dailynewslive.in/ ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനം നടന്നതായി ആരോപണം. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ മിസൈലാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചു. ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നിര്‍ദേശം നല്‍കി. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചു. അതേസമയം ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു.
◾https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ ഇറാന്റെ മിസൈലാക്രമണം. തെക്കന്‍ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീര്‍ഷെബയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി അധികൃതര്‍ അറിയിച്ചു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയെങ്കിലും ചില വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്നും വഴി തിരിച്ചുവിടുമെന്നും പ്രഖ്യാപിച്ച് യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍. വിമാന സര്‍വീസുകളുടെ തത്സമയ വിവരങ്ങള്‍ നിരീക്ഷിക്കണമെന്നും യാത്രക്കാരോട് വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇന്നലെ നിരവധി വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്.
◾https://dailynewslive.in/ രാജ്യത്തിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രാലയം. ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാനാണ് കരാര്‍. ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാര്‍, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങള്‍, പുതിയ ഡ്രോണുകള്‍ ഉള്‍പ്പെടെ വാങ്ങും. 13 കരാറുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. അടിയന്തരമായി സേനയിലേക്ക് ഈ സംവിധാനങ്ങള്‍ വാങ്ങാനാണ് കരാര്‍.
◾
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ കളക്ഷനുകൾ .
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
◾https://dailynewslive.in/ ജമാ അത്തെ ഇസ്ളാമി ബന്ധമല്ല സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധമാണ് നിലമ്പൂരില്‍ യുഡിഎഫിന് തുണയായതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ . ഗോവിന്ദന്‍ മാഷോട് നന്ദിയുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമില്ല. സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് നിലമ്പൂരില്‍ കണ്ടത്. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് വേദി പങ്കിട്ടില്ല. ജമാ അത്തെ ഇസ്ലാമിയെ ലീഗ് ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കണ്ടത് ഭരണവിരുദ്ധ വികാരമെന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. യുഡിഎഫിന്റെ തിരിച്ചുവരവിന് തുടക്കമാണ് നിലമ്പൂരില്‍ കുറിച്ചത്. പ്രതീക്ഷിച്ച ഭൂരിപക്ഷം തന്നെയാണ് ലഭിച്ചതെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വന്‍വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ എല്‍ഡിഎഫിന്റെ പരാജയവും യുഡിഎഫിന്റെ വിജയവും തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുകയാണെന്ന് നിലമ്പൂരില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി് എം.സ്വരാജ്. ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തു വേണമെന്നും സ്വരാജ് ചോദിക്കുന്നു. പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങള്‍ എന്ന തലക്കെട്ടോടെയാണ് സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് മഹാത്മ ഗാന്ധിയുടെ പ്രതീകമായിട്ടാണെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മ ഗാന്ധി ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*
◾https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവന്‍കുട്ടി ഏറ്റുവാങ്ങി. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തില്‍ വെച്ചു. വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ വെച്ചാണ് സംസ്‌കാരം.
◾https://dailynewslive.in/ വിവാഹിതയാകുന്നത് ഐടി മേഖലയില്‍ പ്രമോഷന്‍ ഉള്‍പ്പെടെയുളള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ജീവനക്കാരുടെ തുറന്ന് പറച്ചില്‍. ഗര്‍ഭിണികളാകുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതിയുമുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്‍ കോഴിക്കോട് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങിലായിരുന്നു ജീവനക്കാരുടെ തുറന്ന് പറച്ചില്‍.
◾https://dailynewslive.in/ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രണ്ട് ഇടങ്ങളിലായി സംസ്‌കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കാന്‍ ഇടപെടല്‍ തേടി മകന്‍. എട്ട് മാസമായി കളക്ടറേറ്റില്‍ കയറി ഇറങ്ങിയിട്ടും നടപടി ഇല്ലെന്ന് മകന്‍ അനില്‍ പറയുന്നു. ചൂരല്‍മല സ്വദേശിയായ വിജയമ്മയുടെ മൃതദേഹമാണ് പുത്തുമലയില്‍ രണ്ടിടങ്ങളിലായി അടക്കിയത്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹഭാഗങ്ങള്‍ രണ്ട് സ്ഥലത്തായിട്ടാണ് സംസ്‌കരിച്ചിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.
◾https://dailynewslive.in/ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾https://dailynewslive.in/ സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള നടപടിയാണ് തുടങ്ങിയത്. സുരേഷ് ഗോപി ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്.
◾https://dailynewslive.in/ കോഴിക്കോട് ശക്തമായ കാറ്റില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ തെങ്ങ് വീണു. തിരുവമ്പാടി പൊന്നാങ്കയം എസ്.എന്‍.എ യുപി സ്‌കൂളിലെ രണ്ട് ക്ലാസ് മുറികള്‍ക്ക് മുകളിലാണ് തെങ്ങ് വീണത്. രണ്ട് ക്ലാസ് മുറികളുടേയും മേല്‍ക്കൂര തകര്‍ന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന് മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
◾https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍ തുടങ്ങിയവരാണ് കേസില്‍ പ്രതികള്‍.
◾https://dailynewslive.in/ അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെ കാട്ടാന ആക്രമണം. മച്ചാട് റേഞ്ചില്‍ ഉള്‍പ്പെട്ട അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഫോറസ്റ്റ് സ്റ്റേഷന്റെ മതില്‍ തകര്‍ത്ത് അകത്തു കടന്ന കാട്ടാന കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന നാല് പന മറിച്ചിടുകയും ഭക്ഷിക്കുകയും ചെയ്തു. വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കാട്ടാന വരുത്തിയ നാശനഷ്ടങ്ങള്‍ വിലയിരുത്തി
◾https://dailynewslive.in/ മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കെടി തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.
◾https://dailynewslive.in/ കണ്ണൂര്‍ കായലോട് ആള്‍ക്കൂട്ട അതിക്രമത്തെ തുടര്‍ന്നുള്ള യുവതിയുടെ ആത്മഹത്യയില്‍ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നതായി സൂചന. യുവതിയുടെ ആണ്‍സുഹൃത്തിനെ മര്‍ദിച്ച കേസിലെ പ്രതികളായ സുനീര്‍, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. പ്രതികള്‍ക്കായി ലുക്ക് ഔട്ട്നോട്ടീസ് പുറത്തിറക്കിയതായി പോലീസ് വ്യക്തമാക്കി.
◾https://dailynewslive.in/ കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളേയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂണ്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിന് പോലീസ് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. ബേപ്പൂര്‍ സ്വദേശി അനന്തുവിനെയാണ് പോലീസ് മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ബൈക്കുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ പോലീസ് സ്റ്റേഷനിലുള്ളിലെ മുറിയിലേക്ക് കൊണ്ടുപോയി പട്ടിക കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചെന്നാണ് അനന്തുവിന്റെ പരാതി.
◾https://dailynewslive.in/ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ തമിഴ് നടന്‍ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ശ്രീകാന്ത് അറസ്റ്റിലായത്.
◾https://dailynewslive.in/ ശശി തരൂരും കോണ്‍ഗ്രസും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു തരൂരിന്റെ മോദി സ്തുതിയില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. തരൂരുമായി ചര്‍ച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. മോദിയുടെ വിദേശനയം സ്വീകാര്യമല്ലെന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ മോദിയുടെ നയം ലോക വേദികളിലെ ഇന്ത്യയുടെ സ്വത്തെന്നാണ് തരൂര്‍ പറയുന്നത്. ഇതോടെ രാഹുലിന്റെ നയങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ പോലും സ്വീകാര്യതയില്ലെന്നും ബിജെപി വ്യക്തമാക്കി
◾https://dailynewslive.in/ മേഘാലയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിനുശേഷം പ്രതിയായ സോനത്തിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ രണ്ടുപേരാണ് അറസ്റ്റിലായത്. സോനം ഒളിവില്‍ താമസിച്ച അപ്പാര്‍ട്ട്മെന്റിന്റെ ഉടമയും ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാന്‍ അടക്കം ഇവര്‍ സഹായിച്ചെന്ന് മേഘാലയ പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമല്ലെന്ന് സാംസ്‌കാരിക മന്ത്രി ആശിഷ് ഷേലാര്‍. മറാത്തി മാത്രമേ നിര്‍ബന്ധമുള്ളൂ. സ്‌കൂളുകളില്‍ മൂന്നാം ഭാഷ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം യുക്തിരഹിതമാണ്. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയായി പഠിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മാത്തമാറ്റിക്സ് അധ്യാപകനാണ് അറസ്റ്റിലായത്. സ്‌കൂളിലെ എട്ടു മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതിക്രമം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കുകയായിരുന്നു.
◾https://dailynewslive.in/ സിന്ധു നദീജല ഉടമ്പടി പ്രകാരം ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാല്‍ പാകിസ്ഥാന്‍ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ. ഇന്ത്യ വെള്ളം നിഷേധിച്ചാല്‍ വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ഭീഷണി. സിന്ധുനദീജല കരാര്‍ നിയമവിരുദ്ധമായാണ് ഇന്ത്യ നിര്‍ത്തിവച്ചതെന്നും ബിലാവല്‍ ഭൂട്ടോ ആരോപിച്ചു
◾https://dailynewslive.in/ സ്വകാര്യ കമ്പനിക്കായി പൈപ്പിടുന്ന ജോലികള്‍ക്കായി കുഴികള്‍ എടുത്തുകൊണ്ടിരുന്ന തൊഴിലാളികള്‍ കണ്ടെത്തിയത് പ്രീ ഹിസ്പാനിക് കാലഘട്ടത്തില്‍ നിന്നുള്ള ശവകുടീരം. പെറുവിലെ ലിമയിലാണ് നിര്‍മ്മാണ തൊഴിലാളികള്‍ ആയിരം വര്‍ഷം പഴക്കമുള്ള ‘മമ്മി’ കണ്ടെത്തിയത്. തെക്കന്‍ അമേരിക്കയില്‍ പ്രത്യേകിച്ച് പെറുവിലും ഇക്വഡോറിലും സാധാരണമായി കാണപ്പെടുന്ന മരമായ ഹുറാംഗോ മരത്തിന്റെ കാതലും ഇതിനടുത്ത് നിന്നായി കണ്ടെത്തിയിട്ടുണ്ട്.
◾https://dailynewslive.in/ സംഗീത പരിപാടിക്കിടെ കാണികള്‍ക്ക് നേരെ സിറിഞ്ച് കൊണ്ട് ആക്രമണം. 145 പേര്‍ക്കാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റത്. ഫ്രാന്‍സിലെ വന്‍ ജനപ്രീതിയുള്ള ഫെറ്റെ ഡി ലാ സംഗീത പരിപാടിക്കിടെയാണ് സംഭവം. 12 പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ആറ് തവണ മാറ്റിവെച്ച ആക്‌സിയോം-4 ദൗത്യത്തിന്റെ ഒരു പുതിയ വിക്ഷേപണ തീയതി നിശ്ചയിച്ച് നാസ. ഇന്ത്യയുടെ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയോം-4. നാളെ വിക്ഷേപണം നടത്തുമെന്നാണ് ആക്‌സിയോം സ്‌പേസ്, സ്‌പേസ് എക്‌സ്, നാസ എന്നിവര്‍ വ്യക്തമാക്കിയിട്ടുള്ളത്.
◾https://dailynewslive.in/ ട്രംപിന്റെ വെടിനിര്‍ത്തല്‍ അറിയിപ്പില്‍ സ്വര്‍ണത്തിന് ഇടിവ്. സംസ്ഥാനത്ത് ഗ്രാം വില 75 രൂപ കുറഞ്ഞ് 9,155 രൂപയും പവന്‍ വില 600 രൂപ താഴ്ന്ന് 73,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,510 രൂപയിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന വെള്ളിവിലയും ഇന്ന് താഴേക്കാണ്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 116 രൂപയിലാണ് വ്യാപാരം. 12 ദിവസത്തെ യുദ്ധത്തിന് വിരമാമിട്ടുകൊണ്ട് ഇസ്രായേലും ഇറാനും സമ്പൂര്‍ണ വെടിനിര്‍ത്തലിലേക്ക് എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയും ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വന്‍തോതില്‍ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ഇന്ന് 69 ഡോളറിലാണ്. ഇന്നലെ 80 ഡോളറിന് അടുത്തെത്തിയ ശേഷമാണ് നാടകീയമായി വില ഇടിഞ്ഞത്. മര്‍ബന്‍ ക്രൂഡ് 70 ഡോളറിലാണ്. പ്രകൃതിവാതക വിലയിലും ഇടിവുണ്ട്. ആഗോള തലത്തില്‍ ആവശ്യത്തിലധികം എണ്ണ വിപണിയിലേക്ക് എത്തുന്നതും ആവശ്യകത ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കുറഞ്ഞു നില്‍ക്കുന്നതും വില വലിയ തോതില്‍ ഉയരാത്തതിന് കാരണമാണ്.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പോ കെ13എക്‌സ് എന്ന പേരില്‍ അവതരിപ്പിച്ച ഫോണിന്റെ വില 11,999 രൂപ മുതലാണ്. പ്രവര്‍ത്തനക്ഷമത ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫോണാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിന്റെ 360 ഡിഗ്രി ഡാമേജ്-പ്രൂഫ് ആര്‍മര്‍ ബോഡി, എയ്റോസ്പേസ്-ഗ്രേഡ് എഎം04 അലുമിനിയം അലോയ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതല്‍ ഈടുനില്‍ക്കുന്നതിന് ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്. മീഡിയാടെക്കിന്റെ ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റ്, 50എംപി ഡ്യുവല്‍ കാമറ, 6,000എംഎഎച്ച് ബാറ്ററി എന്നിവ അടക്കം നിരവധി പ്രത്യേകതകളുമായാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4 ജിബി റാം + 128ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 11,999 രൂപയാണ് വില. 6 ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 8 ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. ജൂണ്‍ 27ന് ഉച്ചയ്ക്ക് 12 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് ലഭ്യമാകും. രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.
◾https://dailynewslive.in/ ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പളളിച്ചട്ടമ്പി’യുടെ ചിത്രീകരണം തൊടുപുഴ കാഞ്ഞാറില്‍ ആരംഭിച്ചു. തെന്നിന്ത്യന്‍ സുന്ദരി കയാദു ലോഹറാണ് നായികയാകുന്നത്. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം. വേള്‍ഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ നൗഫല്‍ ,ബ്രജേഷ് എന്നിവര്‍ ഈ ചിത്രം നിര്‍മിക്കുന്നു. തന്‍സീര്‍ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ -പ്രൊഡ്യൂസേര്‍സ്. വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്‍, വിനോദ് കെടാമംഗലം തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സുരേഷ് ബാബുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ‘ഈച്ച’യെ ചൊല്ലി, മലയാള സിനിമയില്‍ വിവാദം. മലയാള സിനിമ ‘ലൗലി’ക്കെതിരെയാണ് പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ‘ഈഗ’യുടെ നിര്‍മാതാവ് സായി കൊറപതി വക്കീല്‍ നോട്ടീയ് അയച്ചത്. സിനിമയില്‍ വിഎഫ്എക്സ് വഴി ചെയ്തിരിക്കുന്ന ഈച്ച, തങ്ങളുടെ സിനിമയുടെ ഈച്ചയുടെ അതേ കോപ്പിയാണെന്നാണ് ഇവരുടെ ആരോപണം. ആരോപണം നിഷേധിച്ച ലൗലി സിനിമയുെട സംവിധായകന്‍ ദിലീഷ് കരുണാകരന്‍ വിഷയം നിയമപരമായി നേരിടുമെന്ന് അറിയിച്ചു. ഈച്ചയുടെ കഥാപാത്ര രൂപകല്‍പ്പന ഈഗ ടീമിന്റെ ബൗദ്ധിക സ്വത്താണെന്നും സിനിമയുടെ എല്ലാ ദൃശ്യ, സൗന്ദര്യ, ആഖ്യാന ഘടകങ്ങളുടെയും പൂര്‍ണ അവകാശം അവര്‍ക്കാണെന്നും നോട്ടീസില്‍ അവകാശപ്പെടുന്നു. ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത് ആഷിക് അബു ഛായാഗ്രാഹകനായ ലൗലി കഴിഞ്ഞ മെയ് 16നാണ് തിയറ്ററുകളിലെത്തിയത്. 2012ല്‍ രാജമൗലി സംവിധാനം ചെയ്ത ഈഗയിലെ ഈച്ച പകര്‍ത്തിയത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് ലൗലിയുടെ നിര്‍മാതാക്കളായ വെസ്റ്റേണ്‍ ഘട്ട് പ്രൊഡക്ഷന്‍സിനും നിയോ എന്റര്‍ടെയിന്‍മെന്റ്സിനും വക്കീല്‍ നോട്ടീസ് ലഭിച്ചത്. തിയറ്ററുകളില്‍ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ എത്തിയത്.
◾https://dailynewslive.in/ പോര്‍ഷെ, ബി എം ഡബ്ള്യു തുടങ്ങിയ ആഡംബര വാഹനങ്ങള്‍ അലങ്കരിക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ഗാരിജിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് എം പി വി യാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിനൊപ്പം എത്തിയാണ് താരം പുതുവാഹനത്തെ ഒപ്പം കൂട്ടിയത്. നടിയുടെ അമ്മയാണ് ഹൈക്രോസിന്റെ താക്കോല്‍ സ്വീകരിക്കുന്നത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. കൈരളി ടൊയോട്ടയാണ് വാഹനത്തിന്റെ ഡെലിവറി വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 7 സീറ്റര്‍, 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്.
◾https://dailynewslive.in/ അങ്ങനെയും ചില മരങ്ങളുണ്ടല്ലോ…പൂക്കാന്‍ മറന്നുപോയവ. ചുറ്റിലും വൃക്ഷങ്ങള്‍ പൂത്തുലഞ്ഞു ഫലമണിയുമ്പോഴും തീര്‍ത്തും ഏകയായി, അവനെയും പ്രതീക്ഷിച്ച് ഒരു ആയുഷ്‌കാലം മുഴുവന്‍ അങ്ങനെ… വെട്ടിയെറിയപ്പെടാന്‍ നിയോഗിക്കപ്പെട്ടുകഴിഞ്ഞിട്ടും അവള്‍ കാത്തിരിക്കുകയാണ് അവന്റെ ആഗമനത്തിനായി. ഓരോ വസന്തം കടന്നുപോകുമ്പോഴും അവളുടെ ഉള്ളാഴങ്ങളില്‍ ഒരു പുസ്തകത്തിന്റെ താളുകള്‍ മറയുന്നതുപോലെ. ഏത് അദ്ധ്യായത്തിലായിരിക്കും അവന്‍ വരിക. അറിയില്ല. പക്ഷേ, ഒന്നവള്‍ക്കറിയാം. അവന്റെ കരസ്പര്‍ശമൊന്നേറ്റാല്‍, അവനാല്‍ ആശ്ലേഷിക്കപ്പെട്ടാല്‍, അവളിലൂടെ ഒരായിരം ജീവന്റെ തുടിപ്പുകളുദിക്കും; പൂവായും ഇലയായും കനിയായും. ഇലകള്‍ക്ക് ഇതുവരെ കാണാത്ത പച്ചപ്പ്. പൂക്കള്‍ക്ക് ഇതുവരെ ഭൂമി അറിയാത്തത്ര ഭംഗിയും സുഗന്ധവും. അന്നവള്‍ തന്റെ ചില്ലകളില്‍നിന്ന് പച്ചിലച്ചാറ് പിഴിഞ്ഞൊഴിച്ച് സ്വന്തം കൈപ്പടയാല്‍ ആ പുസ്തകത്തിലൊരു അദ്ധ്യായം രചിക്കും. എന്നിട്ട് പൂക്കളിലെ നീലയും ചുവപ്പും കലര്‍ന്ന അത്തറുകൊണ്ട് അതിനൊരു തലക്കെട്ട് കൊടുക്കും- ‘ഇത് ആഗമനകാലം’. ജോമി വടശ്ശേരില്‍ ജോസ്. മാതൃഭൂമി. വില 128 രൂപ.
◾https://dailynewslive.in/ നിശ്ചിതമല്ലാത്ത നിരവധി ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് ബ്രെയിന്‍ ഫോഗ്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങള്‍ മറന്നു പോവുക, പരസ്പര ബന്ധമില്ലായ്മ അനുഭവപ്പെടുക എന്നിവയാണ് ചില ലക്ഷണങ്ങള്‍. ചെറിയ ഓര്‍മപിശക് എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് പലപ്പോഴും വികസിക്കുക. കാര്യങ്ങള്‍, വസ്തുക്കള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ശരിയായ വാക്ക് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് തുടക്കം. തുടര്‍ന്ന് പുതിയ വിവരങ്ങള്‍ തലച്ചോറില്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടും. പകല്‍ ഉറക്കം, മന്ദത, ചിന്തകളുടെ മന്ദത എന്നിവയുമായും ഈ അവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു. ബ്രെയിന്‍ ഫോഗ് രോഗ സ്ഥിരീകരിണം നടത്തിയാല്‍ എന്താണ് ചികിത്സയെന്നാണ് മിക്കയാളുകളുടെയും സംശയം. ബ്രെയിന്‍ ഫോഗ് ട്രിഗര്‍ ചെയ്യുന്ന ഘടകം മനസിലാക്കുകയും അത് തടയുകയും ചെയ്യുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ബ്രെയിന്‍ ഫോഗിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ ജീവിതശൈലി രീതികള്‍ വളരെ അധികം സഹായിക്കുന്നു. രാത്രിയില്‍ എട്ട് മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം. ഉറക്ക ശുചിത്വ രീതികള്‍ പരിശീലിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക. കൂടുതല്‍ പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, കുറഞ്ഞത് രാത്രി 8 മണിക്ക് മുമ്പ്, രാത്രി 12 മണിക്കൂര്‍ ഉപവസിക്കുക. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളാന്‍ ശ്രമിക്കുക. ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.11, പൗണ്ട് – 117.08, യൂറോ – 99.88, സ്വിസ് ഫ്രാങ്ക് – 106.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.01, ബഹറിന്‍ ദിനാര്‍ – 228.28, കുവൈത്ത് ദിനാര്‍ -281.57, ഒമാനി റിയാല്‍ – 223.93, സൗദി റിയാല്‍ – 22.95, യു.എ.ഇ ദിര്‍ഹം – 23.46, ഖത്തര്‍ റിയാല്‍ – 23.82, കനേഡിയന്‍ ഡോളര്‍ – 62.77.