◾https://dailynewslive.in/ കേരളത്തിലെ ഹൈസ്‌കൂളുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിച്ചത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തിലെ മാറ്റം.
◾https://dailynewslive.in/ പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അജ്മല്‍ കസബിനെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസിന് എന്താണ് കച്ചവടമെന്നും ഒരു കൈയ്യില്‍ ഭരണഘടനയും, മറ്റേ കൈയ്യില്‍ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെയും പിടിക്കുന്നത് ഇരട്ടത്താപ്പല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും അപകടകാരിയായ സംഘടന എന്ന് വിശേഷിപ്പിച്ച നിങ്ങളുടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
◾https://dailynewslive.in/ ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ലീഗിന് ഭിന്നതയുണ്ടെന്നും എന്നാല്‍ അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം സര്‍ക്കാരിന്റെ വീഴ്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം പറഞ്ഞു
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ പരസ്യപ്രചാരണം അവസാനിക്കുന്നതിനു മുന്‍പ് പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് നിലമ്പൂരിലെ സ്ഥാനാര്‍ഥികള്‍. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെ വൈകിട്ട് അഞ്ചിന് നിലമ്പൂര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലാണു പ്രധാന സ്ഥാനാര്‍ഥികള്‍ കലാശക്കൊട്ടിനെത്തുക. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23 നാണ് വോട്ടെണ്ണല്‍.
◾https://dailynewslive.in/ പാലക്കാട് കോട്ടായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ മോഹന്‍കുമാറും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നു. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹന്‍കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം.
◾
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ആലപ്പുഴയിലെ തീരദേശത്ത്, കൊച്ചിയുടെ പുറംകടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ കണ്ടെയ്നറും ലൈഫ് ബോട്ടും അടിഞ്ഞു. ആലപ്പുഴയില്‍ പറവൂര്‍ അറപ്പപ്പൊഴി തീരത്ത് ഇന്നലെ രാത്രി വൈകിയാണ് ലൈഫ് ബോട്ട് അടിഞ്ഞത്. ലൈഫ് ബോട്ടില്‍ വാന്‍ ഹായ് 50 സിംഗപ്പൂര്‍ എന്ന എഴുത്ത് ഉള്‍പ്പെടെയുണ്ട്. ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടയ്നര്‍ അടിഞ്ഞത്.
◾https://dailynewslive.in/ ആറന്മുളയില്‍ ഇല്ക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിയെച്ചൊല്ലി വിവാദം. വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിടത്താണ് പുതിയ പദ്ധതി. കെജിഎസ് ഗ്രൂപ്പ് TOFL എന്ന പേരിലാണ് ഇലക്ട്രോണിക്സ് ക്ളസ്റ്റര്‍ പദ്ധതിക്കായി ഐടി വകുപ്പിനെ സമീപിച്ചത്. റവന്യൂ കൃഷി വകുപ്പുകളുടെ അഭിപ്രായം ഐടി വകുപ്പ് തേടി. കമ്പനി 344 ഏക്കറിലാണ് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് തേടിയത്. അനുമതി തേടിയ ഭൂമിയില്‍ 90 ശതമാനവും നിലമാണ്. പദ്ധതിയെ കൃഷി വകുപ്പ് ശക്തമായി എതിര്‍ത്തു.
◾https://dailynewslive.in/ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് വൈകുന്നു. വിമാനം പറത്തിയ പൈലറ്റ് ഇന്നലെ തിരികെ പോകുകയും പകരം പൈലറ്റിനെ ഇന്നലെ വൈകിട്ട് തന്നെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തിരുന്നു. യുദ്ധവിമാനത്തിന് തിരിച്ചുപോകുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതിയും നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് വിമാനം തിരിച്ചുപോകുന്നത് വൈകുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാല്‍ എന്നിവിടങ്ങളിലെ നദികളിലും മണിമലയാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിരാവരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ ചാലക്കുടി നോര്‍ത്ത് ജംക്ഷനിലുള്ള ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന് തീപിടിച്ചു. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര വെള്ളറട പനച്ചമൂട് പ്രിയംവദയുടെ കൊലപാതകത്തില്‍ പ്രതിയായ വിനോദിന്റെ സഹോദരന്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സന്തോഷിനെ പിടികൂടിയത്. മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സന്തോഷ് സഹായിച്ചിരുന്നുവെന്ന് വെള്ളറട ഇന്‍സ്പെക്ടടര്‍ വി വിനോദ് പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറട പനച്ചമൂട് സ്വദേശി പ്രിയംവദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ 14 ജില്ലകളിലായി ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലേറ്റ് മരിച്ചത് 25 പേര്‍. മരിച്ച 25 പേരില്‍ ആറുപേര്‍ കുട്ടികളാണ്. പ്രായാഗ് രാജിലെ രണ്ട് ഗ്രാമങ്ങളിലും ഗോരഖ്പുര്‍,ബസ്തി, ജോന്‍പുര്‍ എന്നീ ജില്ലകളിലും മാത്രം 17 പേര്‍ മരിച്ചിട്ടുണ്ട്.
◾https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു പേരെയാണ് കാണാതായത്. ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. മരിച്ചവരില്‍ ഇതുവരെ 80പേരെയാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.
◾https://dailynewslive.in/ അഹമ്മദാബാദില്‍ തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് പറയുന്നതനുസരിച്ച് ഒരപകടം നടക്കുന്നതിന് മുമ്പുള്ള പൈലറ്റിന്റെ സംഭാഷണവും അലാറങ്ങളും മറ്റ് പശ്ചാത്തല ശബ്ദങ്ങളും ഉള്‍പ്പെടെ കോക്ക്പിറ്റില്‍ നിന്നുള്ള നിര്‍ണായക ഓഡിയോകള്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ റക്കോര്‍ഡ് ചെയ്യപ്പെടും.
◾https://dailynewslive.in/ രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം സ്ഥിരീകരിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. കശ്മീര്‍ താഴ്വരയിലെയും ജമ്മു മേഖലയിലെയും 8 വീതം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. ജൂണ്‍ 17 മുതലാണ് സഞ്ചാരികള്‍ക്ക് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുക.
◾https://dailynewslive.in/ ഉത്തരാഖണ്ഡിലെ ഹെലികോപ്ടര്‍ അപകടത്തില്‍ ഹെലികോപ്ടര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. ഹെലികോപ്ടര്‍ പറക്കുന്നതിനായി നിശ്ചയിച്ചു നല്‍കിയ സമയത്തിന് 50 മിനുട്ട് മുമ്പ് തന്നെ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്തുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഈ സമയം കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞിട്ടും ഹെലികോപ്ടര്‍ സര്‍വീസ് നടത്തിയെന്നും കണ്ടെത്തി. സംഭവത്തില്‍ കമ്പനിയുടെ ഓപ്പറേഷണല്‍ മാനേജരടക്കം രണ്ടു പേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
◾https://dailynewslive.in/ ബ്രിട്ടീഷ് ചാര സംഘടനയായ എം16ന്റെ നേതൃസ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെത്തുന്നു. ബ്രിട്ടന്റെ രഹസ്യ ഇന്റലിജന്‍സ് സംഘടനയുടെ നേതൃസ്ഥാനത്തേക്ക് ബ്ലെയ്സ് മെട്രേവേലിയെയാണ് പ്രാധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം യാത്ര റദ്ദാക്കി തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്നു. വിമാനം തിരിച്ചിറങ്ങാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനം തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങിയതായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിവരം ലഭിക്കുകയായിരുന്നു.
◾https://dailynewslive.in/ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം. അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
◾https://dailynewslive.in/ ഇറാന്‍ നടത്തിയ ആക്രമങ്ങള്‍ക്ക് ടെഹ്റാനില്‍ ജീവിക്കുന്നവര്‍ വില കൊടുക്കേണ്ടി വരുമെന്ന ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ടെഹ്റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിര്‍ദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റാനും തീരുമാനിച്ചു.
◾https://dailynewslive.in/ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചിരുന്നെങ്കിലും അമേരിക്ക തടയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോയെന്നും അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾https://dailynewslive.in/ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, ഖമനയിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയെന്നും റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖമനയി, മകന്‍ മൊജ്താബ ഉള്‍പ്പെടുയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കന്‍ ടെഹ്റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് ‘ഇറാന്‍ ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് ചെയ്തത്.
◾https://dailynewslive.in/ ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മരണം 224 ആയി. രണ്ടായിരം പേര്‍ക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയില്‍ വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി.വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു.
◾https://dailynewslive.in/ ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നു. ഇറാന്റെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് എണ്ണ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 5.5 ശതമാനം വരെ ഉയര്‍ന്ന് 76 ഡോളറില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് വിലയില്‍ 1.24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംഘര്‍ഷത്തിന് തുടക്കമിട്ട് ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ച ഉടന്‍ തന്നെ വില കുതിച്ചുയരുന്നതാണ് കണ്ടത്. ബാരലിന് എട്ടുശതമാനം വില വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധന തുടരുന്ന കാഴ്ചയാണ് ദൃശ്യമായത്. വെള്ളിയാഴ്ച ബാരലിന് 74 ഡോളര്‍ കടന്നാണ് മുന്നേറിയത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ ഭാവിയില്‍ എണ്ണവില നൂറ് ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാരലിന് 120 ഡോളര്‍ വരെ ഉയരാമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ പി മോര്‍ഗന്‍ പ്രവചിച്ചത്. ഇന്ത്യ പ്രമുഖ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും പരിഹരിക്കുന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്താണ്.
◾https://dailynewslive.in/ ഏസറിന്റെ സൂപ്പര്‍ സീ എക്സ് സീരിസിലെ ആദ്യ ഫോണ്‍ വിപണിയിലെത്തി. സൂപ്പര്‍ സീ എക്സാണ് വില്‍പനക്കെത്തിയത്. സൂപ്പര്‍ സീ എക്സ് പ്രോയും വൈകാതെ എത്തും. ട്രിപ്പ്ള്‍ റിയര്‍ വ്യൂ കാമറ യൂനിറ്റാണ് സൂപ്പര്‍ സീ എക്സില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 64 മെഗാപിക്സല്‍ വരുന്ന സോണി ഐ.എം.എക്സ് 682 പ്രൈമറി കാമറ, രണ്ട് മെഗാ പിക്സല്‍ ഡെപ്ത് സെന്‍സര്‍, രണ്ട് മെഗാ പിക്സല്‍ മൈക്രോ ഷൂട്ടര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. പെര്‍ഫോമന്‍സിനായി മീഡിയടെക് ഡൈമന്‍ സിറ്റി 6300 പ്രൊസസറുള്ള സൂപ്പര്‍ സീ എക്സ് ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. അരമണിക്കൂറില്‍ 50 ശതമാനം ചാര്‍ജ് നല്‍കുന്ന 33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമായി ചാര്‍ജറും കൂടെ നല്‍കുന്നു. വശത്തായി ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രത്യേകത. 4ജിബി + 128ജിബി ശേഷിയുള്ള അടിസ്ഥാന മോഡലിന് 9,999 രൂപയും 6ജിബി + 128ജിബി മോഡലിനായി 10,999 രൂപയും 8ജിബി + 128ജിബി മോഡലിന് 11,999 രൂപയുമാണ് വില. കാര്‍ബണ്‍ ബ്ലാക്ക്, കോസ്മിക് ഗ്രീന്‍, ലൂണാര്‍ ബ്ലൂ നിറങ്ങളില്‍ സൂപ്പര്‍ സീ എക്സ് ഫോണുകള്‍ ലഭ്യമാണ്.
◾https://dailynewslive.in/ ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്ന ചിത്രം സമൂഹത്തിലെ അസമത്വവും പണത്തിന്റെ സ്വാധീനത്തെയും ചോദ്യം ചെയ്യുന്ന ഒരു ശക്തമായ ത്രില്ലറാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജൂണ്‍ 20ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും. ട്രെയിലര്‍ ധനുഷിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്. മറുവശത്ത്, നാഗാര്‍ജുന പണവും അധികാരവും ഈ രാജ്യത്തിന്റെ ജീവനാഡിയാണെന്ന് പ്രഖ്യാപിക്കുന്നു. മുംബൈയിലെ ധാരാവിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘കുബേര’, ഒരു ഭിക്ഷക്കാരന്റെ ജീവിതത്തില്‍ നിന്ന് ശക്തനായ ഒരു വ്യക്തിയിലേക്കുള്ള ധനുഷിന്റെ കഥാപാത്രത്തിന്റെ മാറ്റവും കാണിക്കുന്നുണ്ട്. ട്രെയിലറില്‍ രശ്മിക മന്ദാനയുടെ കഥാപാത്രവും ജിം സര്‍ഭിന്റെ ശക്തമായ സാന്നിധ്യവും ശ്രദ്ധേയമാണ്. ദേവി ശ്രീ പ്രസാദിന്റെ സംഗീതം ചിത്രത്തിന് ത്രില്ലിംഗ് സ്വഭാവം നല്‍കും എന്നാണ് ട്രെയിലറിലെ സൂചന.
◾https://dailynewslive.in/ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടര്‍’ സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മയിലാടും മാമല മേലെ…’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിന്‍സ് അമ്പാട്ടിന്റെ വരികള്‍ക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കി എം ജി ശ്രീകുമാറും ചിന്മയിയും കൂടി ആലപിച്ചിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലെത്തുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ എത്തിയിരിക്കുന്നത്. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
◾https://dailynewslive.in/ സ്പോര്‍ട്ടി മാക്സി-സ്‌കൂട്ടറായ എയറോക്സ് 155 -ന്റെ 2025 പതിപ്പിനെ യമഹ ഇന്ത്യയില്‍ പുറത്തിറക്കി. ജാപ്പനീസ് വാഹന ഭീമന്‍ പുതിയ ഒബിഡി-2ബി എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും സ്‌കൂട്ടറിന്റെ ടോപ്പ് സ്പെക്ക് എസ് വേരിയന്റില്‍ ചില വിഷ്വല്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ഗ്രേ വെര്‍മില്യണ്‍ കളര്‍ ഷേഡിന് പകരമായി പുതിയ ഐസ് ഫ്ലൂ വെര്‍മില്യണ്‍ കളര്‍ ഓപ്ഷനില്‍ എയറോക്സ് 155 എസ് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്. വളരെ ജനപ്രിയമായ റേസിംഗ് ബ്ലൂ ഷെയ്ഡ് സ്‌കൂട്ടറില്‍ യമഹ നിലനിര്‍ത്തിയിട്ടുണ്ട്, പക്ഷേ അപ്‌ഡേറ്റ് ചെയ്ത ഗ്രാഫിക്സുമായിട്ടാണ് ഇത് വരുന്നത്. മാക്സി സ്‌കൂട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. അതേസമയം, സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ മെറ്റാലിക് ബ്ലാക്ക് കളറില്‍ തന്നെ വില്‍പ്പനയില്‍ തുടരും. മാക്സി സ്‌കൂട്ടറിന്റെ വിലകളെ സംബന്ധിച്ചിടത്തോളം, സ്റ്റാന്‍ഡേര്‍ഡ്, എസ് മോഡലുകള്‍ക്ക് യഥാക്രമം 1,50,130 രൂപയും 1,53,430 രൂപയുമാണ്.
◾https://dailynewslive.in/ നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനില്‍പ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തില്‍നിന്ന് ഒരു രാവില്‍ പകച്ചുണര്‍ന്ന യോങ്ഹൈ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്‌കൃതസമൂഹത്തിന്റെയും താത്പര്യത്തിന് വിരുദ്ധമായി മാംസാഹാരം അപ്പാടെ ത്യജിച്ച് ഒരു സസ്യഭുക്കായി മാറാന്‍ നിശ്ചയിച്ചപ്പോളുളവായ സംഘര്‍ഷമാണ് പ്രധാന ഇതിവൃത്തം. ‘വെജിറ്റേറിയന്‍’. ഹാന്‍കാങ്. വിവര്‍ത്തനം – സി.വി ബാലകൃഷ്ണന്‍. ഡിസി ബുക്സ്. വില 288 രൂപ.
◾https://dailynewslive.in/ മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിക്കും. പനി, ജലദോഷം, തുമ്മല്‍, ശരീരവേദന അങ്ങനെ തുടങ്ങിയവ സീസണല്‍ അലര്‍ജിയുടെ സാധാരണ ലക്ഷണങ്ങളാണ്. തണുപ്പ്, ഈര്‍പ്പം, പൂമ്പൊടി, ഫംഗസ്, ബാക്ടീരിയ, കീടങ്ങള്‍ തുടങ്ങിയവയാണ് അലര്‍ജി ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങള്‍. ഏറ്റവും പരമപ്രധാനമായ കാര്യം ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും പാലിക്കുക എന്നതാണ്. സീസണല്‍ അലജിയെ പ്രതിരോധിക്കുന്നതിന് ചില വീട്ടിലെ പൊടിക്കൈകള്‍ നോക്കാം. തുളസി വെള്ളം തിളപ്പിച്ചത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ആസ്ത്മയോ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവര്‍ക്ക് ദിവസവും ഒരു കപ്പ് വെള്ളം കുടിക്കാം. മഞ്ഞള്‍ ചേര്‍ത്ത പാല്‍ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്. പതിവു ചായയില്‍ അല്‍പം ഇഞ്ചി ചേര്‍ക്കുന്നത് മഴക്കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തൊണ്ടവേദന കുറയ്ക്കാനും സഹായിക്കും. മൂക്കടപ്പ്, തുമ്മല്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ആവി പിടിക്കുമ്പോള്‍ അതിലേക്ക് അല്‍പം യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കുന്നത് മൂക്കും തൊണ്ടയും ഉള്‍പ്പെടെ മുഴുവന്‍ നാസികാദ്വാരം തുറക്കാനും ശ്വസനം എളുപ്പമാക്കാനും സഹായിക്കും. ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, മഴക്കാലത്ത് സീസണല്‍ അലര്‍ജി കുറയ്ക്കാനും ഊര്‍ജ്ജസ്വലരാക്കാനും സഹായിക്കും. ചൂടുള്ള ഗ്രീന്‍ ടീ, കമോമൈല്‍ ടീ, ലമണ്‍ ടീ തുടങ്ങിയവ തൊണ്ടവേദനയിലെ സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ സിട്രസ് പഴങ്ങള്‍, ചിയ വിത്തുകള്‍, ചണവിത്ത്, വാല്‍നട്ട് തുടങ്ങിയ ഒമേഗ -3 സമ്പുഷ്ടമായ ചേരുവകള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.98, പൗണ്ട് – 116.80, യൂറോ – 99.56, സ്വിസ് ഫ്രാങ്ക് – 105.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.96, ബഹറിന്‍ ദിനാര്‍ – 227.95, കുവൈത്ത് ദിനാര്‍ -281.06, ഒമാനി റിയാല്‍ – 223.61, സൗദി റിയാല്‍ – 22.91, യു.എ.ഇ ദിര്‍ഹം – 23.42, ഖത്തര്‍ റിയാല്‍ – 23.63, കനേഡിയന്‍ ഡോളര്‍ – 63.34.