yt cover 23

https://dailynewslive.in/ ഓപ്പറേഷന്‍ റൈസിങ് ലയണ്‍. ഇറാനെതിരെ ഇസ്രായേലിന്റെ കനത്ത ആക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ ആണവ, മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനില്‍പ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്നും ഇസ്രായേലിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. സൈനിക നടപടി കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും ഇറാനിലെ ജനങ്ങളുമായി ഇസ്രയേല്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍ ജനതയോടല്ല ഇറാന്റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടമെന്നും നെതന്യാഹു പറഞ്ഞു.

https://dailynewslive.in/ വര്‍ഷങ്ങളുടെ തയ്യാറെടുപ്പകള്‍ക്ക് ശേഷമാണ് ഇറാനുനേരെ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഇസ്രയേല്‍. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 200 യുദ്ധ വിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങള്‍ പ്രയോഗിച്ചതായും അവര്‍ അവകാശപ്പെട്ടു. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഇറാന്റെ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലുമാണ് ഇസ്രയേല്‍ ഒരേ സമയം ആക്രമണം നടത്തിയത്. അതില്‍ ഇറാനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് നതാന്‍സ് ആണവ കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണമാണ്. ആണവായുധമെന്ന ലക്ഷ്യത്തിലേക്ക് എത്താനായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിക്കൊണ്ടിരുന്ന കേന്ദ്രമാണ് നതാന്‍സിലേത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഈ കേന്ദ്രം തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഇറാനുമായി ആണവ കരാര്‍ രൂപീകരിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ഇസ്രയേല്‍ ആക്രമണം തിരിച്ചടിയാവുമെന്ന വിലയിരുത്തലില്‍ ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തോട് അകലം പാലിക്കാന്‍ ട്രംപ് ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച ഇറാനുമായി യുറേനിയം എന്റിച്ച്മെന്റ് പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയുടെ ആറാം റൗണ്ട് നടക്കാനിരിക്കെയാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്.

https://dailynewslive.in/ ഇറാനെതിരായ ഇസ്രയേല്‍ ആക്രമണം ഏകപക്ഷീയമായതാണെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശക സെക്രട്ടറി മാര്‍കോ റൂബിയോ വിശദമാക്കി. തങ്ങളുടെ പ്രഥമ പരിഗണന മേഖലയിലെ അമേരിക്കന്‍ സൈന്യത്തിന്റെ സംരക്ഷണമാണെന്നും രാജ്യത്തിന്റെ സംരക്ഷണത്തിന് ആക്രമണം അനിവാര്യമാണെന്ന് വിശ്വസിക്കുന്നുവെന്നാണ് ഇസ്രയേല്‍ വിശദമാക്കിയതെന്നും മാര്‍കോ റൂബിയോ പറയുന്നു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഇസ്രായേലിന്റെ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് പൗരന്മാരെയും അമേരിക്കയ്ക്ക് താല്പര്യമുള്ള കേന്ദ്രങ്ങളെയും ഇറാന്‍ ലക്ഷ്യം വയ്ക്കരുതെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈനിക വക്താവ് പ്രതികരിച്ചു.

https://dailynewslive.in/ ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (IRNA) പുറത്തുവിട്ടു. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേല്‍ ആക്രമിച്ചുവെന്നും കുട്ടികള്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ അറിയിച്ചു. അതേസമയം കുറഞ്ഞ സമയം കൊണ്ട് ഇറാന്‍ സ്വന്തമാക്കിയ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ കണക്ക് നിരത്തിയാണ് ഇസ്രയേലിന്റെ ന്യായീകരണം. 2023ല്‍ 5164 കിലോഗ്രാം യുറേനിയും ഉണ്ടായിരുന്ന ഇറാന്‍ ഇപ്പോള്‍ അത് 7264 കിലോയാക്കി ഉയര്‍ത്തി. പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ലെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം.

https://dailynewslive.in/

ഇസ്രയേലിന്റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ അലി ഷംഖാനി കൊല്ലപ്പെട്ടു. അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ജനറലാണ് കൊല്ലപ്പെട്ടത്. വീട് തകര്‍ത്ത് ഷംഖാനിയെ കൊലപ്പെടുത്തിയതായാണ് ഇസ്രായേല്‍ പറയുന്നത്. അതോടൊപ്പം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ നിരവധി പ്രമുഖ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഡ്രോണ്‍ ആക്രമണം ആരംഭിച്ച് ഇറാന്‍. നൂറോളം ഡ്രോണുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിര്‍ണായകവുമായിരിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.

https://dailynewslive.in/ ഇറാനിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി. ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ അറിയിപ്പില്‍ വിശദീകരിക്കുന്നു.ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള മുന്നറിയിപ്പുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

https://dailynewslive.in/ ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ചില ഫ്ലൈറ്റുകള്‍ റദ്ദാക്കിയതായും ചില വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടതായും യുഎഇ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്‍ വ്യോമപാതകള്‍ അടച്ചിരിക്കുകയാണ്.

https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരണം. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പ്രാദേശികവാസികളും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശ ദുരന്തമാണ് അഹമ്മദാബാദില്‍ ഇന്നലെ ഉണ്ടായ വിമാന അപകടം. 1996ല്‍ ഛര്‍ഖി ദാദ്രിയിലുണ്ടായ വിമാന അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ അപകടം. 349 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. അതോടൊപ്പം അപകത്തില്‍പ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ എഐ171 വിമാനം കഴിഞ്ഞ ഒരു ആഴ്ചക്കുള്ളില്‍ മാത്രം ചുരുങ്ങിയത് 11 അന്താരാഷ്ട്ര സര്‍വീസുകളെങ്കിലും നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ 294 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുന്നു. ഇന്ത്യ തുടങ്ങിയ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയിലെയും, ബ്രിട്ടനിലെയും സംഘം വൈകാതെയെത്തും. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും സുരക്ഷ ഏജന്‍സികളുടേതടക്കം സഹകരണം അന്വേഷണ സംഘത്തിനുണ്ടാകും.

https://dailynewslive.in/ ദുരന്തത്തിനിടയാക്കിയ വിമാനത്തിലെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അതിലെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. രണ്ടാമത്തെ ബ്ലാക്ക് ബോകിസിനായുള്ള തെരച്ചില്‍ തുടരുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന വോയിസ് ഡേറ്റ റെക്കോര്‍ഡടക്കമുള്ള വിവരങ്ങള്‍ ഇനി കിട്ടാനുള്ള ബ്ലാക്ക് ബോക്സിലാണുള്ളത്. ഇതിന് പുറമെയാണ് ഉന്നത തല വിദഗ്ധ സമിതിയേയും നിയോഗിക്കുന്നത്.

https://dailynewslive.in/ അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി. വിമാനത്തില്‍ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിവിആര്‍. അന്വേഷണ സംഘം ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടം നടന്നിടത്ത് നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആര്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇത് കണ്ടെത്തിയതെന്നും, ഫോറന്‍സിക് ലാബിന് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെടുത്തിരുന്നു.

https://dailynewslive.in/ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.

https://dailynewslive.in/ അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഇളയ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇന്നലെ വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.

https://dailynewslive.in/ 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളില്‍ ദുരന്തബാധിതര്‍ക്ക് വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ നല്‍കാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകള്‍ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരം നല്‍കുന്ന സുപ്രധാന വകുപ്പാണിത്. തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ട്യൂഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാനാണ് ട്യൂഷന്‍ സെന്ററുകള്‍ ഒഴിവാക്കുന്നത് പരിഗണിക്കുന്നതെന്നും കളിക്കാനും പത്രം വായിക്കാനും പോലും കുട്ടികള്‍ക്ക് സമയം ലഭിക്കുന്നില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ ലക്ഷങ്ങളാണ് രക്ഷിതാക്കളില്‍ നിന്നും ഈടാക്കുന്നതെന്നും, പഠിക്കുന്ന കുട്ടികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ ആവശ്യമില്ലെന്നും ഈ മേഖലയില്‍ നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അത് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ മാസപ്പടി ഇടപാടിലെ സിബിഐ അന്വേഷണ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കും

https://dailynewslive.in/ കോഴിക്കോട് പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിലെ പ്രതി ഷിബിന്‍ ലാല്‍ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്ന് പിടിയിലായി എന്നാല്‍ പണം കണ്ടെത്താനായില്ല. പിടിയിലായ പ്രതിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

https://dailynewslive.in/ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. ലിവിയയെ പിടികൂടാന്‍ സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാന്‍ വ്യാജ ലഹരി കേസില്‍ പ്രതിയാക്കുകയായിരുന്നു.

https://dailynewslive.in/ നിരോധിത ലഹരി ഉത്പന്നത്തിന്റെ രുചിയില്‍ മിഠായി വില്‍പ്പനയെന്ന് പരാതി. അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസും ഫുഡ് ആന്‍ഡ് സേഫ്റ്റിയും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി. കഴിഞ്ഞ ദിവസം അരുവിക്കരയില്‍ നടന്ന ഒരു കല്യാണ സല്‍ക്കാര ചടങ്ങില്‍ മിഠായി കഴിച്ച പലര്‍ക്കും പാന്‍പരാഗിന്റെ ടേസ്റ്റ് അനുഭവപ്പെട്ടു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

https://dailynewslive.in/ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടില്‍ തുണി അലക്കി രണ്ട് സ്ത്രീകള്‍ പ്രതിഷേധിച്ചു. പൊതുപ്രവര്‍ത്തക ബീനയുടെയും ഹസീനയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുതുതായി കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തു നിന്ന് ബസുകള്‍ പുറത്തേക്കു പോകുന്ന വഴിയിലാണ് വെള്ളക്കെട്ട്. പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് സ്ത്രീകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നത്.

https://dailynewslive.in/ കിടപ്പുരോഗിയായ തൃശ്ശൂര്‍ സ്വദേശി ഷംസുദ്ദീനെ ബന്ധുക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു. എറണാകുളം നോര്‍ത്ത് പാലത്തിന് താഴെ സഹോദരന്മാരാണ് ഷംസുദ്ദീനെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഷംസുദ്ദീനെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ ഉടനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ഷംസുദ്ദീനെ വഴിയില്‍ ഉപേക്ഷിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയില്‍ ആന്ധ്രാആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.

https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. യുഎഇ ജനതയുടെ മനസ്സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും കുറിച്ചുള്ള ചിന്തകളും നിങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനകളും ഉണ്ടാകുമെന്നും ഒപ്പം ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

https://dailynewslive.in/ ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എഐ 379 തായ്‌ലന്റിലെ ഫുകേതില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ദില്ലിയിലേക്കുള്ള 156 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് തായ്‌ലന്റിലെ ഫുകേതില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. യാത്രക്കാരെ ഇറക്കിയ ശേഷം പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.

https://dailynewslive.in/ ആക്സിയവും സ്പേസ് എക്സുമായും സംസാരിക്കുന്നുവെന്നും ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളിലെ പ്രശ്നം പരിഹരിക്കാന്‍ കാത്തിരിക്കുന്നുവെന്നും വ്യക്തമാക്കി ഇസ്രൊ. റോക്കറ്റ് പൂര്‍ണ്ണ സജ്ജമാണെന്നും വിക്ഷേപണത്തിന് മുന്നോടിയായി നടത്തേണ്ട വെറ്റ് ഡ്രെസ് റിഹേഴ്സല്‍ അടക്കം പൂര്‍ത്തിയാക്കിയെന്ന് സ്പേസ് എക്സും അറിയിച്ചു.

https://dailynewslive.in/ മിഡില്‍ ഈസ്റ്റില്‍ ഇസ്രയേലും ഇറാനും യുദ്ധത്തിന്റെ വക്കിലെത്തിയതോടെ പിടിവിട്ട് കുതിച്ച് സ്വര്‍ണവില. ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,295 രൂപയാണ് ഇന്നത്തെ വില. പവന് 1,560 രൂപ വര്‍ധിച്ച് 74,360 രൂപയിലുമെത്തി. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും വലിയ വിലയാണിത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ പവന് 74,320 രൂപയെന്ന വിലയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ വര്‍ധിച്ച് 7,625 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതിന് പുറമെ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണവിലയെ സ്വാധീനിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന യു.എസ് തൊഴില്‍ കണക്കുകളും പലിശ നിരക്ക് കുറക്കുമെന്ന സൂചനകളും നിര്‍ണായകമായി. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 46 ഡോളര്‍ (ഏകദേശം ഒന്നര ശതമാനം) വര്‍ധിച്ച സ്വര്‍ണം നിലവില്‍ 3,426 ഡോളറെന്ന നിലയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ ഔണ്‍സിന് 3,500 ഡോളറെന്ന റെക്കോഡ് വില മറികടക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. നിരവധി ഫീച്ചറുകളോടെ എഡ്ജ് 60 ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ ആണ് വിപണിയില്‍ അവതരിപ്പിച്ചത്. എഡ്ജ് 60 സീരീസിലെ ഏറ്റവും പുതിയ മോഡലാണിത്. എഡ്ജ് 60 പ്രോ, എഡ്ജ് 60 സ്‌റ്റൈലസ്, എഡ്ജ് 60 ഫ്യൂഷന്‍ എന്നിവയാണ് സീരീസിലെ മറ്റു ഫോണുകള്‍. എഡ്ജ് 60 ഫൈവ് ജി ഒരൊറ്റ സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാണ്. 5500എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്തുപകരുക. 50എംപി സെല്‍ഫി കാമറ, മികച്ച 12ജിബി റാം എന്നിവയാണ് മറ്റു സവിശേഷതകള്‍. 12ജിബി റാമും 256ജിബി സ്റ്റോറേജും ഉള്ള മോട്ടോറോള എഡ്ജ് 60 ന്റെ വില 25,999 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ രണ്ട് കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ജിബ്രാള്‍ട്ടര്‍ സീ, പാന്റോണ്‍ ഷാംറോക്ക് എന്നിവയാണ് രണ്ടു കളറുകള്‍. ജൂണ്‍ 17 ന് ആദ്യ വില്‍പ്പന നടക്കും. ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടോറോള ഇ-സ്റ്റോര്‍, റിലയന്‍സ് ഡിജിറ്റല്‍ എന്നിവയിലൂടെ ഫോണ്‍ ലഭ്യമാകും. പ്രാരംഭ വില്‍പ്പനയില്‍ 1,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

https://dailynewslive.in/ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക എത്തുന്നു. ‘കൈതി 2’ ല്‍ അനുഷ്‌ക ഷെട്ടിയും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ഷെട്ടി കൈതി 2 ല്‍ എത്തുന്നു എന്നതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ലെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. സിനിമയുടെ നിര്‍മാതാക്കള്‍ അനുഷ്‌കയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈതി 2 ല്‍ അനുഷ്‌ക ഗാങ്സ്റ്ററുടെ വേഷത്തില്‍ ആയിരിക്കും എത്തുകയെന്നാണ് അഭ്യുഹങ്ങള്‍. ലോകേഷ് – കാര്‍ത്തി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ രണ്ടാം ഭാഗം സംബന്ധിച്ച് പലതരത്തില്‍ ചര്‍ച്ചകള്‍ സിനിമ മേഖലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ 2013 ല്‍ പുറത്തിങ്ങിയ അലക്‌സ് പാണ്ഡ്യന് ശേഷം കാര്‍ത്തിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രമായിരിക്കും കൈതി 2.

https://dailynewslive.in/ ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രമാണ് ആസാദി. നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 27 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ശ്രീനാഥ് ഭാസിയെക്കൂടാതെ ലാല്‍, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, രവീണ രവി, സലിംകുമാര്‍, ഷോബി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘വണ്‍ നൈറ്റ്, വണ്‍ ബര്‍ത്ത്, വണ്‍ മിഷന്‍’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെയും കുഞ്ഞിനേയും അവിടെ നിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

https://dailynewslive.in/ ടാസ്മാന്‍ പിക്കപ്പ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരു ഫുള്‍ സൈസ് എസ്യുവി നിര്‍മ്മിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഒരുങ്ങുന്നു. ടൊയോട്ട പ്രാഡോ, ഫോര്‍ഡ് എവറസ്റ്റ് തുടങ്ങിയ എസ്യുവികള്‍ക്ക് എതിരാളിയാകുന്ന ഈ പുതിയ എസ്യുവി 2029 ഓടെ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോട്ടുകള്‍. കിയ ഓസ്‌ട്രേലിയയുടെ ഷാസി ട്യൂണിംഗ് എഞ്ചിനീയര്‍ ഗ്രേം ഗാംബോള്‍ഡും മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ഡീന്‍ നോര്‍ബിയാറ്റോയും ടാസ്മാന്‍ എസ്യുവിയുടെ ലോഞ്ച് സ്ഥിരീകരിച്ചു. 2024 ഒക്ടോബറില്‍ ആണ് കിയ ടാസ്മാന്‍ പിക്കപ്പ് ലോഞ്ച് ചെയ്തത്. 2.5 ലിറ്റര്‍ പെട്രോളും 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓപ്ഷനുകളായി ലഭിക്കുന്നു, ഇത് യഥാക്രമം 281 എച്ച്പിയും 210 എച്ച്പിയും ഉത്പാദിപ്പിക്കുന്നു, കൂടാതെ ഒരു ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നു. ഓസ്‌ട്രേലിയന്‍ വിപണിയില്‍ ഇന്ത്യയെപ്പോലെ തന്നെ എസ്യുവികള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉള്ളത്. ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്ന് വലിയ എസ്യുവികളാണ് എന്നത് ഇത് തെളിയിക്കുന്നു. ഇത് ഒരു ടാസ്മാ വാഗണിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതേസമയം ടാസ്മാന്‍ പിക്ക്-അപ്പ് ട്രക്ക് ഉടന്‍ ഇന്ത്യയില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയില്ല.

https://dailynewslive.in/ കേരളചരിത്രത്തിലെ നവോത്ഥാന നായകനായ വാഗ്ഭടാനന്ദന്റെ ജീവിതകഥ കീഴാളവിഭാഗത്തില്‍പ്പെടുന്ന നിസ്സ്വവര്‍ഗ്ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രഗാഥയാണ്. അടിച്ചമര്‍ത്തപ്പെട്ട അവശജനതയ്ക്ക് അത്താണിയായി അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കരണസംഘവും അതോടനുബന്ധിച്ചുള്ള കര്‍മ്മപദ്ധതികളും. വയലേരി കുഞ്ഞിരാമന്‍ എന്ന വീര രക്തസാക്ഷിയുടെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ഈ പുസ്തകം. വയലേരി കുഞ്ഞിക്കണ്ണന്‍ വാഗ്ഭടാനന്ദനായി മാറിയ ചരിത്രം വരച്ചുകാട്ടുന്ന പന്ന്യന്നൂര്‍ ഭാസിയുടെ നോവല്‍. ‘വിശ്വവിജയി വാഗ്ഭടന്‍’. മാതൃഭൂമി. വില 153 രൂപ.

https://dailynewslive.in/ കുട്ടികളില്‍ സിങ്കിന്റെ കുറവും പനി കാരണമുണ്ടാകുന്ന അപസ്മാരവും തമ്മിലുള്ള ബന്ധം കണ്ടെത്തി. 2022 ഡിസംബര്‍ മുതല്‍ 2024 ജൂണ്‍ വരെ നടത്തിയ ഈ പഠനത്തില്‍ ആറ് മുതല്‍ മുതല്‍ 72 മാസം വരെ പ്രായമുള്ള 158 കുട്ടികളെ ആരോഗ്യസ്ഥിതിയാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പനി സമയത്ത് അപസ്മാരം ബാധിച്ച കുട്ടികളില്‍ ഏകദേശം 50% പേര്‍ക്ക് സിങ്കിന്റെ അളവ് കുറവാണെന്ന് കണ്ടെത്തലുകള്‍ വെളിപ്പെടുത്തി, അപസ്മാരം വരാതിരുന്ന, പനി ബാധിച്ച കുട്ടികളില്‍ ഇത് വെറും 6% മാത്രമായിരുന്നു. പഠനത്തിന് വിധേയമാക്കിയ ഗ്രൂപ്പിലെ 6% കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍, അപസ്മാരം ബാധിച്ച ഗ്രൂപ്പിലെ ഏകദേശം 48% കുട്ടികളിലും സിങ്കിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കണ്ടംപററി പീഡിയാട്രിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പനിമൂലമുണ്ടാകുന്ന അപസ്മാരം ബാധിച്ച 79 കുട്ടികളിലും പനിമൂലം അപസ്മാരം ബാധിക്കാത്ത ഇല്ലാത്ത 79 കുട്ടികളിലും ഈ പഠനം നടത്തി. എല്ലാവരെയും അവരവരുടെ പ്രായവും ലിംഗഭേദവും അനുസരിച്ച് താരതമ്യം ചെയ്തു. എന്നാല്‍, സിങ്ക് അളവുകളും പ്രായം, ലിംഗഭേദം, അപസ്മാര ബാധയുടെ സ്വഭാവം, അല്ലെങ്കില്‍ അപസ്മാരം ആവര്‍ത്തിക്കല്‍ തുടങ്ങിയ ഘടകങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.07, പൗണ്ട് – 116.69, യൂറോ – 99.31, സ്വിസ് ഫ്രാങ്ക് – 105.95, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.87, ബഹറിന്‍ ദിനാര്‍ – 228.07, കുവൈത്ത് ദിനാര്‍ -281.27, ഒമാനി റിയാല്‍ – 223.80, സൗദി റിയാല്‍ – 22.94, യു.എ.ഇ ദിര്‍ഹം – 23.44, ഖത്തര്‍ റിയാല്‍ – 23.64, കനേഡിയന്‍ ഡോളര്‍ – 63.18.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *