◾https://dailynewslive.in/ കണ്ണൂര്‍ അഴീക്കലില്‍ നിന്ന് 81 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ കത്തിപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാന്‍ ഇനിയും കഴിഞ്ഞില്ല. കടലിലെ ഒഴുക്ക് തെക്കുകിഴക്കന്‍ ദിശയിലായതിനാല്‍ കടലില്‍ വീണ കണ്ടയ്നറുകള്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേക്ക് ഒഴുകിയെത്താനാണ് സാധ്യത. കപ്പല്‍ ഒരു വശത്തേക്ക് അല്പം ചരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ട്. 157 ഇനം അത്യന്തം അപായകരമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്നാണ് വിവരം. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ അപകടത്തിലായ കപ്പല്‍ ഇപ്പോഴും കത്തിയെരിയുകയാണ്. 40 കണ്ടെയ്നറുകളില്‍ അതിവേഗം തീ പടരുന്ന വസ്തുക്കളായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
◾https://dailynewslive.in/ കപ്പലില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ഐസിയുവില്‍ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ 6 പേരെ ഇന്നലെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവില്‍ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ആയ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ കാന്തപുരം വിഭാഗവും എല്‍ഡിഎഫും രംഗത്ത്. ജമാ അത്തെ ഇസ്ലാമിയെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച ആര്യാടന്‍ ഷൗക്കത്ത് പിന്തുണക്കായി ചാടി വീഴുന്നത് ശരിയല്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ അപ്രഖ്യാപിത ഘടകകക്ഷിയെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിശേഷിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് എന്തിനു മറച്ചു വയ്ക്കുന്നുവെന്ന് എളമരം കരീമും ചോദിച്ചു.
◾https://dailynewslive.in/ വര്‍ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്നും യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വര്‍ഗീയ ശക്തിയാണെന്നും ഇസ്ലാമിക രാഷ്ട്രം വേണമെന്ന നിലപാട് ഉള്ളവരാണെന്നും എന്നാല്‍ പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും എം വി ഗോവിന്ദന്‍ വിശദമാക്കി.
◾https://dailynewslive.in/ പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മില്‍ മുമ്പ് പരസ്യമായി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടിയും എന്നാല്‍ യുഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടി എന്നതാണ് സിപിഎം നിലപാടെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ കാര്‍ഡിറക്കി പ്രചരണം നടത്തുകയാണെന്നും സ്വന്തം കാര്യം വന്നപ്പോള്‍ മത ഭീകര സംഘടനയുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് സ്വീകരിച്ചുവെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതേസമയം ഏറ്റവും വലിയ ഭീകര വാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിയുമായി ഇടതുപക്ഷം സഖ്യത്തിലാണെന്ന് പിഡിപിയുടെ എം സ്വരാജിനുള്ള പിന്തുണ ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫും എല്‍ഡിഎഫും അപകടകരമായ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാന്‍ കേന്ദ്രം പറയുന്ന ചട്ടങ്ങള്‍ അപ്രായോഗികമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്നും മലയോര ജനതയുടെ ആവശ്യങ്ങള്‍ നിരാകരിക്കുന്ന നിലപാടാണിതെന്നും ശശീന്ദ്രന്‍ വിമര്‍ശിച്ചു. കേന്ദ്ര നിര്‍ദേശം പാലിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും അത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെന്നും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. എന്നാല്‍ ചിത്രം പ്രചരിച്ചതിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം മണിക്കൂറുകള്‍ക്കകം പോസ്റ്റര്‍ പിന്‍വലിച്ചു. മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും പോസ്റ്റര്‍ പ്രചരിച്ചിരുന്നു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സിപിഐ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍ എന്നിവരുടെ ശബ്ദരേഖ പുറത്ത്. ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നും നേതാക്കള്‍ പറയുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ കഴിഞ്ഞ ദിവസം പരിഹാസത്തോടെയാണ് ബിനോയ് വിശ്വം തള്ളിക്കളഞ്ഞത്. അതൊക്കെ മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
◾https://dailynewslive.in/ സിഐയുടെ പിറന്നാള്‍ ആഘോഷമാക്കി യൂത്ത് കോണ്‍ഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ സിഐ കെ പി അഭിലാഷിന്റെ ജന്മദിനം കേക്ക് മുറിച്ചാഘോഷിച്ചു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും എഫ്ബിയില്‍ ആഘോഷത്തിന്റെ വീഡിയോയും പങ്കുവച്ചു. വിഷയത്തില്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
◾https://dailynewslive.in/ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ഇവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ പരാതിയിന്‍മേല്‍ കേസെടുത്തിരിക്കുന്നത്.
◾https://dailynewslive.in/ കോട്ടയം മീനച്ചില്‍ നദീതടത്തിലെ ഉരുള്‍ പൊട്ടല്‍ സാധ്യതയുളള പ്രദേശങ്ങളില്‍ പരീക്ഷണാര്‍ത്ഥമുളള മുന്നറിയിപ്പ് സംവിധാനം നിലവില്‍ വന്നു. കുസാറ്റ്, ഇസ്രോ, എന്‍വയോണ്‍മെന്റല്‍ റിസോര്‍ഴ്സ് റിസര്‍ച്ച് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതു പ്രകാരം വഴിക്കടവ്, പാതാമ്പുഴ, മേച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
◾https://dailynewslive.in/ പുല്‍പള്ളി സീതാമൗണ്ടില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാര്‍ഥി വീടിനുള്ളില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഐശ്വര്യക്കവലയിലെ കുറുപ്പഞ്ചേരി ഷാജുവിന്റെ ആടുകളെയായിരുന്നു ചെന്നായക്കൂട്ടം ആക്രമിച്ചത്. അതേ സമയം വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്.
◾https://dailynewslive.in/ നിര്‍മാണം പുരോഗമിക്കുന്ന കരമന-കളിയിക്കാവിള ദേശീയപാതയില്‍ കൊടിനട മുതല്‍ വഴിമുക്ക് വരെയുള്ള അടുത്ത ഘട്ടത്തിന്റെ വികസത്തിനായി ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം അനുവദിച്ചു. ഭൂ ഉടമകളുമായി ഉള്‍പ്പടെ നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് 102.4 കോടി ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 97.6 കോടി രൂപ അനുവദിച്ചിരുന്നു.
◾https://dailynewslive.in/ രാജ്യത്ത് 24 മണിക്കൂറിനിടെ 324 കോവിഡ് ആക്റ്റീവ് കേസുകള്‍ കൂടി വര്‍ധിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയി. 4 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ 96 കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. ഒരാള്‍ മരിച്ചു. നിലവില്‍ രാജ്യത്തെ കേസുകളില്‍ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ മണിപ്പൂരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ദില്ലിയില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രി ബിഷ്ണുപൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു എഎസ്പി ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാഹചര്യം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി മണിപ്പൂര്‍ ഭരണകൂടം അറിയിച്ചു.
◾https://dailynewslive.in/ ന്യൂഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ച് മൂന്ന് മരണം. ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 13-ലെ ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. രക്ഷപ്പെടാനായി ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയ മൂന്ന് പേരാണ് മരിച്ചത്. പത്തു വയസുള്ള സഹോദരങ്ങളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇവരുടെ പിതാവുമാണ് മരിച്ചത്.
◾https://dailynewslive.in/ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് നീക്കത്തില്‍ 6 മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് കപില്‍ സിബല്‍. ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 55 പ്രതിപക്ഷ എംപിമാര്‍ ഒപ്പ് വച്ചുവെന്നും എന്നാല്‍ ഇംപീച്ച്മെന്റ് നീക്കം കണ്ടതായി പോലും സര്‍ക്കാര്‍ നടിക്കുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. ജഡ്ജി ശേഖര്‍ യാദവ് നടത്തിയ വിദ്വേഷ പ്രസംഗത്തെ പിന്തുണക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും റിട്ടയര്‍മെന്റ് വരെ നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കപില്‍ സിബല്‍ പ്രതികരിച്ചു.
◾https://dailynewslive.in/ ആര്‍സിബിയുടെ അനുമോദനച്ചടങ്ങ് വിധാന്‍ സൗധയില്‍ വെച്ച് നടത്താനുള്ള തീരുമാനമെടുത്തത് സംസ്ഥാന സര്‍ക്കാരെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍. ആര്‍സിബി താരങ്ങളെ രാജ് ഭവനിലേക്ക് ക്ഷണിക്കാനാണ് കര്‍ണാടക ഗവര്‍ണര്‍ ആദ്യം തീരുമാനിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരിപാടി വിധാന്‍ സൗധയില്‍ വെച്ച് നടത്താമെന്ന് സര്‍ക്കാര്‍ രാജ് ഭവനെ അറിയിക്കുകയായിരുന്നു. പരിപാടിയിലേക്ക് ഗവര്‍ണറെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചുവെന്നുമാണ് രാജ് ഭവന്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
◾https://dailynewslive.in/ യുക്രൈനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ താത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി റഷ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അതേസമയം തിങ്കളാഴ്ച രാത്രിയോടെ യുക്രൈന്‍ അയച്ച 76 ഡ്രോണുകള്‍ റഷ്യ വെടിവെച്ചിട്ടതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ്യ യുക്രൈനില്‍ 479 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനുപിന്നാലെയാണ് യുക്രൈന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായത്.
◾https://dailynewslive.in/ ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ. ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 17,000 കോടി രൂപയാണ് ഓഹരിമൂല്യമായി കമ്പനി തേടുന്നത്.ആര്‍സിബി ഐപിഎല്‍ ജേതാക്കളായതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കമെന്നതാണ് ശ്രദ്ധേയം.
◾https://dailynewslive.in/ സ്വര്‍ണനാണയങ്ങള്‍ക്കും വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക്. 2026 ഏപ്രില്‍ മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. വായ്പകള്‍ക്ക് ഈടായി ഒരു കിലോ വരെയുള്ള സ്വര്‍ണാഭരണങ്ങള്‍ ബാങ്കുകള്‍ക്ക് സ്വീകരിക്കാം. സ്വര്‍ണനാണയങ്ങളാണെങ്കില്‍ പരമാവധി 50 ഗ്രാം വരെയും. നേരത്തേ ബാങ്കുകള്‍ വഴി വില്‍ക്കുന്ന സ്വര്‍ണ നാണയങ്ങളില്‍ മാത്രമാണ് വായ്പ അനുവദിച്ചിരുന്നത്. 2.5 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളില്‍ സ്വര്‍ണത്തിന്റെ വിപണിവിലയുടെ 85 ശതമാനം വരെ വായ്പയായി നല്‍കാം. നേരത്തെയിത് 75 ശതമാനമായിരുന്നു. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കിത് 80 ശത മാനമാണ്. അഞ്ചു ലക്ഷത്തിനുമുകളില്‍ 75 ശതമാനവും. വായ്പ കാലയളവില്‍ ഈ മൂല്യം നിലനിര്‍ത്തണം. അതുകൊണ്ടുതന്നെ തുടക്കത്തില്‍ 85 ശതമാനം തുക വായ്പയായി എടുത്താല്‍ മാസം തോറും പലിശ അടയ്‌ക്കേണ്ടിവരും. പലിശ മാസംതോറും അടയ്ക്കുന്നില്ലെങ്കില്‍ തുടക്കത്തില്‍ ലഭിക്കുന്ന തുക കുറവായിരിക്കും. പലിശയും മുതലും ഒരുമിച്ചടയ്ക്കുന്ന ബുള്ളറ്റ് റീപേമെന്റ്’ വായ്പകള്‍ക്ക് കാലാവധി ഒരു വര്‍ഷമാക്കിയതാണ് മറ്റൊരു മാറ്റം. പുതിയ നിര്‍ദേശമനുസരിച്ച് ഒരുലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം പണയപ്പെടുത്തുമ്പോള്‍പരമാവധി 85,000 രൂപ വരെ വായ്പയായി ലഭിക്കും.
◾https://dailynewslive.in/ പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചു. രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്റ്റാര്‍ലിങ്ക് വഴിയുള്ള സേവനം ചെലവേറിയതായിരിക്കും. മെയ് മാസത്തില്‍, സ്റ്റാര്‍ലിങ്ക് രണ്ട് പ്രാഥമിക പ്ലാനുകളോടെയാണ് ബംഗ്ലാദേശില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ ലൈറ്റ് പ്ലാനിന്റെ വില പ്രതിമാസം ഇന്ത്യന്‍ രൂപ അനുസരിച്ച് 3000 മുതല്‍ 3150 രൂപ വരെയാണ്. കൂടാതെ പരിധിയില്ലാത്ത ഡാറ്റയും. സ്റ്റാന്‍ഡേര്‍ഡ് റെസിഡന്‍ഷ്യല്‍ പ്ലാനിന് പ്രതിമാസം ഏകദേശം 4,000 മുതല്‍ 4,500 വരെയാണ്. പരിധിയില്ലാത്ത ഡാറ്റയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കണക്ഷന്‍ സ്ഥാപിക്കുന്നതിന് 33,000 മുതല്‍ 39,000 രൂപ വരെ ഒറ്റത്തവണയായി ഉപഭോക്താക്കള്‍ നല്‍കേണ്ടതുണ്ട്. ഈ ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളെ അപേക്ഷിച്ച് ഇത് ചെലവേറിയതായിരിക്കും. സ്റ്റാര്‍ലിങ്ക് 50 മുതല്‍ 200 എംബിപിഎസ് വരെയുള്ള ബ്രോഡ്ബാന്‍ഡ് വേഗത വാഗ്ദാനം ചെയ്യുന്നു.
◾https://dailynewslive.in/ ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ ടീസര്‍ പുറത്ത്. ബാലകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്ത്. 2021ല്‍ റിലീസ് ചെയ്ത ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 25-ന് ദസറയ്ക്ക് ചിത്രം റിലീസ് ചെയ്യും. പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണന്റെ മേല്‍നോട്ടത്തിലാണ് ചിത്രത്തിലെ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. തമന്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ടീസറിന്റെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. സംയുക്ത നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്.
◾https://dailynewslive.in/ മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന അനന്തന്‍ കാട് എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ആര്യ നായകനാകുന്ന സിനിമില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാള സിനിമയുടെ തന്നെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങളുടെ സൃഷ്ടാവായ മുരളി ഗോപിയാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജ്നീഷ് ലോകനാഥ്. ഇന്ദ്രന്‍സ് , മുരളി ഗോപി , ദേവ് മോഹന്‍ , അപ്പാനി ശരത് , വിജയരാഘവന്‍, നിഖില വിമല്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ എന്നീ നിരവധി താര നിര ഈ ചിത്രത്തിലുണ്ട്.
◾https://dailynewslive.in/ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്. ടിയാഗോ ഇവി, നെക്സോണ്‍ ഇവി, പഞ്ച് ഇവി എന്നിവയ്ക്കാണ് ഓഫറുകള്‍ നല്‍കുന്നത്. ഗ്രീന്‍ ബോണസ്, എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ഓഫര്‍, തുടങ്ങി ഈ വാഹനങ്ങളുടെ 2024, 2025 മോഡലുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്. ടിയാഗോ ഇവിയുടെ 2025 മോഡലിന് 95,000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്. ടിയാഗോ ഇവിയുടെ 2024 മോഡലിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5000 രൂപ മുതല്‍ 10000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവ ചേര്‍ത്താല്‍ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്. പഞ്ച് ഇവിയുടെ എല്ലാ മോഡലുകള്‍ക്കും 2025 മോഡലിന് 85,000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്. 2024 മോഡലിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5000 രൂപ മുതല്‍ 20000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവ ചേര്‍ത്താല്‍ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്. കര്‍വ് ഇവിയുടെ 2025 മോഡലിന് 95,000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്. നെക്സോണ്‍ ഇവിയുടെ 2025 മോഡലിന് 95,000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്.
◾https://dailynewslive.in/ സ്നേഹവാത്സല്യങ്ങള്‍ തിരയുന്ന അരക്ഷിതമായ ബാല്യത്തില്‍ മടിയില്‍ ചേര്‍ത്തുകിടത്തിയിരുന്ന വീട്ടുസഹായികളായ സ്ത്രീകളുടെ ദേഹത്തിനും ഉടുപുടവകള്‍ക്കും സ്നേഹത്തിന്റെ ചൂടും ചൂരുമായിരുന്നു. പ്രാണന്‍ പറിഞ്ഞുപോകുംപോലെ ആ സ്നേഹങ്ങളെ അള്ളിപ്പിടിച്ചതിന്റെ ഓര്‍മ്മകള്‍ ഇന്നുമുണ്ട്. ഇതൊരു വീട്ടുസഹായിയെ പ്രധാന കഥാപാത്രമായി എഴുതി. ’18 അഥവാ സുജാതാദണ്ഡകം’. എച്ച്മുക്കുട്ടി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 356 രൂപ.
◾https://dailynewslive.in/ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുക എന്നതാണ് സോഡിയം ശരീരത്തില്‍ എത്താനുള്ള എളുപ്പ വഴി. എന്നാല്‍ ചിലപ്പോള്‍ ഉപ്പിട്ട ഭക്ഷണത്തോടുള്ള ശക്തമായ ആസക്തി ആളുകള്‍ക്ക് അനുഭവപ്പെടാം. ഇത് ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം. അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി അല്ലെങ്കില്‍ മൂത്രമൊഴിക്കല്‍ കാരണം ശരീരത്തില്‍ നിന്ന് ഏറെ ജലം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തലച്ചോറിലേക്ക് കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പ്രേരിപ്പിക്കുന്ന സിഗ്നലുകള്‍ അയയ്ക്കുന്നു. ഇത് ഉപ്പിട്ട ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കാം. സമ്മര്‍ദം, ദുഃഖം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന സമയങ്ങളില്‍ ആളുകള്‍ ഉപ്പിട്ട ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് സെറോടോണിന്‍, നോര്‍പിനെഫ്രിന്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പലപ്പോഴും അസ്വസ്ഥമാകുന്ന കുറഞ്ഞു പോകുന്ന ഹോര്‍മോണുകളാണിവ. ഉയര്‍ന്ന നിലവാരമുള്ള ഉറക്കം ലഭിക്കാത്തത് ഭക്ഷണക്രമത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഉപ്പിലിട്ട അല്ലെങ്കില്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിപ്പിക്കും. ചില മെഡിക്കല്‍ അവസ്ഥകള്‍ ഉപ്പിനോടുള്ള ആസക്തിയെ പ്രോത്സാഹിപ്പിച്ചേക്കാം. ഉദാഹരണത്തിന്, അഡിസണ്‍സ് രോഗം അഡ്രീനല്‍ ഗ്രന്ഥികളെ ബാധിക്കുന്നു. ഇത് സോഡിയത്തിന്റെയും ദ്രാവകത്തിന്റെയും അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് ശരീരത്തില്‍ വളരെയധികം ജലാംശം പിടിച്ചുനിര്‍ത്താന്‍ ഇടയാക്കും. ഇത് ഹൃദയത്തിന്റെ പണി ഇരട്ടിയാക്കുകയും. മറ്റ് അവയവങ്ങള്‍ക്ക് സമ്മര്‍ദം കൂട്ടുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, കാലക്രമേണ ഹൃദയം, വൃക്കകള്‍, തലച്ചോറ് എന്നിവയ്ക്ക് തകരാറുകള്‍ ഉണ്ടാക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.65, പൗണ്ട് – 115.43, യൂറോ – 97.59, സ്വിസ് ഫ്രാങ്ക് – 104.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.70, ബഹറിന്‍ ദിനാര്‍ – 227.16, കുവൈത്ത് ദിനാര്‍ -279.50, ഒമാനി റിയാല്‍ – 222.75, സൗദി റിയാല്‍ – 22.84, യു.എ.ഇ ദിര്‍ഹം – 23.32, ഖത്തര്‍ റിയാല്‍ – 23.52, കനേഡിയന്‍ ഡോളര്‍ – 62.43.