S8 yt cover

https://dailynewslive.in/ ജമ്മു കശ്മീരിലെ കുപ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ വീണ്ടും സൈനികന് വീരമൃത്യു. ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമാണെന്നും, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്നും സൈന്യം അറിയിച്ചു. കുപ്വാരയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചു. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്.

https://dailynewslive.in/ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. ചെറിയ കാര്യങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും, തെറ്റായ വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശന്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ സുധാകരനും വിഡി സതീശനും പാര്‍ട്ടിക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയ ആളുകളാണ്. ഒരുമിച്ചാണ് ഇരുവരും തീരുമാനങ്ങള്‍ എടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേതൃത്വം ഒരുമിച്ച് തന്നെ നേരിടും. അക്കാര്യത്തില്‍ ആശയകുഴപ്പം ഇല്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

https://dailynewslive.in/ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിമര്‍ശനം നല്ലതാണ്. വിമര്‍ശനം ശരിയാണെങ്കില്‍ തിരുത്തും. അല്ലെങ്കില്‍ വിമര്‍ശിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കും. നേതാക്കള്‍ സ്വയം നവീകരണത്തിനു വിധേയരാകണം. എന്നാല്‍ വിമര്‍ശനം മനപ്പൂര്‍വം ആകരുത്. അത് ഗുണപ്രദമാകണം. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ കൊടുക്കുന്നത് ചിലര്‍ക്ക് രോഗമാണ്. ഉള്ളതും ഇല്ലാത്തതും പറഞ്ഞതും പറയാത്തതും കൊടുക്കുന്നു. അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയാണ്. ദൈവം പോലും വിമര്‍ശിക്കപ്പെടുന്ന കാലമാണെന്നും സതീശന്‍ പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കെപിസിസിയിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കം ഏട്ടന്‍ അനിയന്മാര്‍ തമ്മിലുള്ള സ്വാഭാവിക തര്‍ക്കമെന്ന് എംകെ രാഘവന്‍ എംപി. ഈ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ല. ഈ വിഷയം കെട്ടടങ്ങും. പാര്‍ട്ടിക്കുള്ളില്‍ തന്നെ തീരും. ഹൈക്കമാന്‍ഡ് ഇടപെടേണ്ട സാഹചര്യമില്ല. പാര്‍ട്ടിയില്‍ പുകയും തീയുമില്ല. മാധ്യമങ്ങള്‍ ഇനി കത്തിക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മിഷന്‍ 2025-മായി ബന്ധപ്പെട്ട് കെപിസിസിയിലെ തര്‍ക്കം പരിഹരിച്ച് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിമര്‍ശനങ്ങള്‍ ഉയര്‍ന്നാല്‍ നേതാക്കള്‍ തിരുത്തണമെന്ന നിലപാടുമായി കെ മുരളീധരനും രംഗത്ത് വന്നു. അതേസമയം ഹൈക്കമാന്‍ഡ് ഇടപെടല്‍ ഇല്ലാതെ ഇനി മിഷന്‍ 2025 ചുമതല ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് റിപ്പോര്‍ട്ടുകള്‍

https://dailynewslive.in/ സിപിഎം മാതൃകയില്‍ എറണാകുളം ജില്ലയിലെ എംഎല്‍എമാരും എംപിമാരും അവര്‍ക്ക് ലഭിക്കുന്ന ഓണറേറിയത്തിന്റെ ഒരു വിഹിതം പാര്‍ട്ടിക്ക് നല്‍കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സിപിഎം ജനപ്രതിനിധികള്‍ കൃത്യമായി ലെവി നല്‍കാറുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഈഡന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ജോര്‍ജ് ഈഡന്‍ ഇങ്ങനെ ഒരു തുക പാര്‍ട്ടിക്ക് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ ഗംഗാവലി പുഴയുടെ അടിയില്‍ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയില്‍ കിട്ടിയ നാലാം സിഗ്‌നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

https://dailynewslive.in/ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി ഷിരൂരില്‍ പ്രാദേശിക മുങ്ങല്‍വിദഗ്ധരുടെ സംഘമെത്തി. ഇവര്‍ മുമ്പും ഇത്തരം സമാനമായ നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.. ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ ഈശ്വര്‍ മാല്‍പെ എന്ന സംഘത്തില്‍ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ഇവര്‍ ഷിരൂരിലെത്തിയത്. റഡാര്‍ ഉപയോഗിച്ച് നദിയില്‍ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്തുമെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ 20 കോടി തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കേസിലെ പ്രതിയായ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ധന്യ മോഹന്‍ എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി.

https://dailynewslive.in/ കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ പൊലീസ് കേസെടുത്തു. അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എം.ജി റോഡില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിയുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

https://dailynewslive.in/ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും 51.4 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. പ്രാഥമിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ വൈദ്യുതി വിതരണം പൂര്‍ണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സമുണ്ടായെന്നും കെഎസ്ഇബി അറിയിച്ചു.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ ഖരമാലിന്യ സംസ്‌കരണ പദ്ധതി വഴി ഏറ്റവും കൂടുതല്‍ മാലിന്യമല നീക്കം ചെയ്യേണ്ട എറണാകുളം ജില്ലയിലും പദ്ധതി നടത്തിപ്പില്‍ മെല്ലപ്പോക്കെന്ന് പരാതി. അഞ്ചില്‍ രണ്ടിടങ്ങളില്‍ ബയോമൈനിംഗ് മെഷീന്‍ എത്തിച്ചെങ്കിലും പ്രാഥമിക അനുമതി ഇല്ലാത്തതിനാല്‍ എവിടെയും ഒരു ലോഡ് മാലിന്യം പോലും നീക്കം ചെയ്തിട്ടില്ല. അടുത്ത മെയ് മാസത്തിനുള്ളില്‍ ബയോ മൈനിംഗ് നടത്തി ഭൂമി വീണ്ടെടുത്തില്ലെങ്കില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണവും വൈകും.

https://dailynewslive.in/ സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്റുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്‌സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇന്‍ കേരളയിലൂടെ നടപ്പാക്കുക.

https://dailynewslive.in/ കായംകുളത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് പൊലീസിനെ വട്ടം ചുറ്റിച്ച് മോഷ്ടാവ് ഒടുവില്‍ ഓടയില്‍ ഒളിച്ചു. ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തിയാണ് സാഹസികമായി മോഷ്ടാവിനെ പൊലിസ് പുറത്തെത്തിച്ചത്. തമിഴ്‌നാട് സ്വദേശി രാജശേഖരനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

https://dailynewslive.in/ തിയറ്ററില്‍ നിന്ന് സിനിമ മൊബൈലില്‍ പകര്‍ത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സംഘം കേരളത്തില്‍ പിടിയിലായി. മധുരയില്‍ നിന്നുള്ളവരാണ് പിടിയിലായത്. തിരുവനന്തപുരം ഏരീസ്‌പ്ലെക്‌സ് തിയറ്ററില്‍ നിന്ന് ധനുഷ് നായകനായ തമിഴ് ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. സിനിമ പകര്‍ത്തിയ മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

https://dailynewslive.in/ മാള മേലഡൂരില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. എരവത്തൂര്‍ സ്വദേശി ജോമിയെ ആണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റു ചെയ്തത്. മേലഡൂര്‍ സ്വദേശിയായ കുട്ടപ്പന്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

https://dailynewslive.in/ കേരള ഹൈക്കോടതി ജസ്റ്റിസിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നഗരത്തിലെ കെ.ടി കോശി റോഡില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ വീടിന് മുന്നില്‍ കണ്ടെത്തിയ മാലിന്യം നിറഞ്ഞ കവറുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. എറണാകുളം നഗരത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇടുക്കി, കാസര്‍കോട് സ്വദേശികളായ ഷാഹുല്‍, കാര്‍ത്തിക് എന്നീ യുവാക്കളാണ് അറസ്റ്റിലായത്.

https://dailynewslive.in/ പൊലീസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതിയായ ചെമ്മനാട് സ്വദേശിനിയായ ശ്രുതി ചന്ദ്രശേഖരനെ ഉടുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും പൊലീസ് പിടികൂടി. ഐഎസ്ആര്‍ഒയുടെയും ഇന്‍കം ടാക്‌സിന്റെയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ശ്രുതി തട്ടിപ്പ് നടത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രുതിയെ പിടികൂടിയത്.

https://dailynewslive.in/ എല്‍ഡി ക്ലര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 3.30 വരെയാണ് സമയം. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന തിരുവനന്തപുരത്ത് 272 കേന്ദ്രങ്ങളുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമും തമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതില്‍ നല്‍കിയ കേസ് അടക്കം കെഎം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ധനവകുപ്പിന്റ പരാതി. ഇതിന് പിന്നാലെ വായ്പയെടുത്തതടക്കം തന്നിഷ്ട പ്രകാരം ഉള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ധനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

https://dailynewslive.in/ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിന്റെ ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്നു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

https://dailynewslive.in/ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് ഡല്‍ഹിയില്‍ പുതിയ വസതി അനുവദിച്ച് ഹൗസിങ് കമ്മിറ്റി. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവാണ് രാഹുലിന് അനുവദിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ടൈപ് എട്ട് ബംഗ്ലാവിന് അര്‍ഹനാണ് രാഹുല്‍ഗാന്ധി. ക്യാബിനറ്റ് മന്ത്രിമാര്‍, സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാര്‍, കേന്ദ്രമന്ത്രിമാര്‍, സര്‍ക്കാരിലെ പ്രധാന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ടൈപ് എട്ട് ബംഗ്ലാവ് അനുവദിക്കുന്നത്.

https://dailynewslive.in/ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയില്‍ യദകുമേരി – കടഗരവള്ളി സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. ബെംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയൊരുക്കി.

https://dailynewslive.in/ 2024 പാരിസ് ഒളിമ്പിക്സിലെ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശ. 10 മീറ്റര്‍ എയര്‍റൈഫിള്‍ മിക്സഡ് ഇനത്തില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍, അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകള്‍ക്കും യോഗ്യത റൗണ്ടില്‍ നിന്ന് മുന്നേറാനായില്ല.

https://dailynewslive.in/ ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരം ഇന്ന്. പരിശീലകന്റെ റോളിലെത്തുന്ന ഗൗതം ഗംഭീറിന്റേയും സ്ഥിരം ക്യാപ്റ്റനായെത്തുന്ന സൂര്യകുമാര്‍ യാദവിന്റെ അരങ്ങേറ്റ മത്സരം കൂടിയാണ് ഇന്നത്തെ മത്സരം. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തിലാണ് ഇന്ത്യന്‍ യുവനിര ഇന്ന് മത്സരത്തിനിറങ്ങുന്നത്. വൈകീട്ട് 7 മണി മുതലാണ് മത്സരം.

https://dailynewslive.in/ പ്രവാസി മലയാളികള്‍ക്ക് ഓണം, ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരാന്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുമായി സലാം എയര്‍ രംഗത്ത്. കേരളത്തിലേക്ക് അടക്കം കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 15 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. കോഴിക്കോട്ടേക്കും ദില്ലി, ജയ്പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലേക്കും 25 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഫര്‍ ലഭിക്കണമെങ്കില്‍ ഈ മാസം 31ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. സെപ്തംബര്‍ 15 വരെ 57 ഒമാന്‍ റിയാലാണ് മസ്‌കറ്റില്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്. തൊട്ടടുത്ത ദിവസം മുതല്‍ ഇത് 25 റിയാലിലേക്ക് ഇടിയും. 12,395 രൂപയുടെ ടിക്കറ്റ് വെറും 5,436 രൂപയ്ക്ക് ലഭിക്കും.ലഗേജ് കുറവ്ഏഴുപ കിലോഗ്രാം ഹാന്‍ഡ് ലഗേജ് അനുവദിക്കുന്ന ‘ലൈറ്റ് ഫെയര്‍’ വിഭാഗത്തില്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് മാത്രമായിരിക്കും ടിക്കറ്റ് ഇളവ് ലഭിക്കുക. 20 കിലോ ചെക്കിംഗ് ലഗേജ് ഉണ്ടെങ്കില്‍ 6,500 രൂപയാകും ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. സെപ്റ്റംബര്‍ 16 ന് മുമ്പ് 17,000 രൂപയോളമുള്ള നിരക്ക് അതിന് ശേഷം 7,399 രൂപയിലേക്ക് ഇടിയുന്നു. ഏറ്റവും വലിയ ഇടിവുള്ളത് ദുബൈയിലേക്കാണ്. കോഴിക്കോട് നിന്നും മസ്‌കറ്റ് വഴി ദുബൈയിലേക്കുള്ള കണക്ഷന്‍ വിമാനത്തിന് 7,160 രൂപയാണ് സലാം എയര്‍ ഈടാക്കുന്നത്.

https://dailynewslive.in/ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ കേരളത്തിലെ മുന്‍നിര ബ്രോഡ്ബാന്‍ഡ് സേവനദാതാവായ ഏഷ്യാനെറ്റുമായി സഹകരിച്ച് വി വണ്‍ എന്ന സംയോജിത ഫൈബര്‍, മൊബിലിറ്റി സേവനങ്ങള്‍ അവതരിപ്പിച്ചു. ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍, പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍, 13 ഒ.ടി.ടികള്‍ എന്നിവ ഒറ്റപ്ലാനിനു കീഴില്‍ ലഭ്യമാക്കുന്ന 3ഇന്‍ വണ്‍ പദ്ധതിയാണ് വി വണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ട് ജി.ബി ഡാറ്റയുമുള്ള മൊബൈല്‍ പ്രീപെയ്ഡ് കണക്ഷന്‍, 40, 100 എം.ബി.പി.എസ് വേഗത്തിലുള്ള ഡാറ്റയോടു കൂടി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തുടങ്ങിയവയാണ് വി വണ്‍ ലഭ്യമാക്കുക. 40 എം.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ്ന് ത്രൈമാസ റീചാര്‍ജ് നിരക്ക് 2,499 രൂപയും പ്രതിവര്‍ഷ റീചാര്‍ജ് നിരക്ക് 9,555 രൂപയുമാണ്. 100 എം.ബി.പി.എസിന് ത്രൈമാസത്തേക്ക് 3,399 രൂപയും ഒരുവര്‍ഷത്തേക്ക് 12,955 രൂപയുമാണ് നിരക്ക്.

https://dailynewslive.in/ ‘കല്‍ക്കി 2898 എഡി’ ചിത്രത്തിലെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സയന്‍സ് ഫിക്ഷന്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രം ഇന്ത്യന്‍ ബിഗ് സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ്. ഈ സവിശേഷ അനുഭവം പ്രേക്ഷകര്‍ക്ക് ഒരുക്കാന്‍ ദൃശ്യങ്ങള്‍ക്കൊപ്പം സംവിധായകന് വലിയ പിന്തുണ നല്‍കിയത് സന്തോഷ് നാരായണന്റെ സംഗീതമായിരുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗണ്ട് ട്രാക്ക് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്.

https://dailynewslive.in/ സൈജു കുറുപ്പിന്റെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിറാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, പാല്‍തൂ ജാന്‍വര്‍ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എ ബി ഈണം പകരുന്നു.

https://dailynewslive.in/ വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയില്‍ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി6 കൂടി ഉള്‍പ്പെടുത്തി കിയ. രണ്ട് മാസം മുമ്പ് ആരംഭിച്ച ലീസ് പ്രോഗ്രാമില്‍ കിയ അവരുടെ സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് തുടങ്ങിയ മോഡലുകളെ നേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 17,999 രൂപ, 23,999 രൂപ, 24,999 രൂപ എന്നിങ്ങനെയാണ് ഇവയുടെ പ്രതിമാസ വാടക. 24 മാസം മുതല്‍ 60 മാസം വരെയുള്ള വ്യത്യസ്ത ലീസ് പ്രോഗ്രാമുകള്‍ കിയ അവതരിപ്പിച്ചിട്ടുണ്ട്. 60 ലക്ഷം രൂപയിലേറെ വിലയുള്ള പ്രീമിയം ഇലക്ട്രിക് എസ് യു വിയായ ഇവി6 പ്രതിമാസം 1.29 ലക്ഷം രൂപ വാടകക്കാണ് കിയ നല്‍കുന്നത്. ഇന്‍ഷൂറന്‍സ്, അറ്റകുറ്റപണികള്‍, ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ സര്‍വീസുകള്‍, പിക്ക് അപ്പ് ആന്റ് ഡ്രോപ്, 24/7 റോഡ്സൈഡ് അസിസ്റ്റന്‍സ് എന്നിങ്ങനെയുള്ള സൗകര്യവും ലീസ് പ്രോഗ്രാമില്‍ കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 77.4 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇവി6ല്‍ നല്‍കിയിരിക്കുന്നത്. സിംഗിള്‍ മോട്ടോര്‍ റിയര്‍ ഡ്രൈവ് വകഭേദം 229എച്ച്പി കരുത്തും പരമാവധി 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് വകഭേദമാണെങ്കില്‍ 325 എച്ച്പി കരുത്തും പരമാവധി 605എന്‍എം ടോര്‍ക്കും പുറത്തെടുക്കും. റേഞ്ച് 708 കീമി. 350സണകിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂജ്യത്തില്‍ നിന്നും 80% ചാര്‍ജിലെത്താന്‍ വെറും 18 മിനുറ്റ് മതി. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗതയിലേക്ക് 5.2 സെക്കന്‍ഡില്‍ കുതിക്കും.

https://dailynewslive.in/ ബാങ്ക് മാനേജര്‍ വിനോദ് സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുമ്പോള്‍ അവിചാരിതമായി ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിതരുടെ കൈയില്‍നിന്ന് രക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടിയുടെ മൃതശരീരം അയാളുടെ വീടിന്റെ പരിസരത്ത്! വേര്‍പാടിന്റെയും നഷ്ടപ്പെടലുകളുടെയും നിലയില്ലാക്കയത്തിലേക്ക് വീണുപോകുന്ന വിനോദ്. അപ്പോള്‍ ഇടിത്തീപോലെ ആ വാര്‍ത്ത അറിയുന്നു, അന്നു അയാള്‍ രക്ഷിച്ച ആ പെണ്‍കുട്ടി അതിനു മുമ്പേ മരിച്ചതായിരുന്നു… ദുരൂഹതകളില്‍നിന്ന് ദുരൂഹതകളിലേക്ക് പോകുന്ന കേസിലെ സത്യാവസ്ഥകള്‍ മനസ്സിലാക്കാന്‍ രഹസ്യപ്പോലീസ് മേധാവി ജയശങ്കര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വായനക്കാരും കൂടെ സഞ്ചരിക്കുന്നു. ആകാംക്ഷാമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ദൃശ്യപരമായ വായനാനുഭവം പകരുന്ന ഡിറ്റക്ടീവ് നോവല്‍. ‘രാത്രിയിലെ യാത്രക്കാര്‍’. വേളൂര്‍ പി.കെ രാമചന്ദ്രന്‍. മാതൃഭൂമി. വില 246 രൂപ.

https://dailynewslive.in/ എല്ലാവര്‍ഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് 2030 തോടു കൂടി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ‘ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണ്’- എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഓരോ വര്‍ഷവും ആഗോളതലത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത് 13 ലക്ഷം ആളുകളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. രക്തത്തിലെ ബില്‍റൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസിന് കാരണം. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുക. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിങ്ങനെയാണ് അവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഈ വൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ മലിന ജലം-ഭക്ഷണം എന്നിവയില്‍ നിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം. രോഗിയുടെ മലവിസര്‍ജ്യത്തില്‍ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാവും. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകള്‍ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകള്‍ കുട്ടികളില്‍ ഗുരുതരമായ ലിവര്‍ സിറോസിസിനും കാന്‍സറിനും കാരണമാകുന്നു. ഗര്‍ഭിണികളായ അമ്മമാര്‍ രോഗികളാണെങ്കില്‍ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരാം. രോഗത്തിന്റെ പ്രകടമായ ലക്ഷണം ചര്‍മ്മവും കണ്ണും മൂത്രവുമെല്ലാം മഞ്ഞ നിറത്തിലാകുന്നതാണ്. ഗുരുതരാവസ്ഥയില്‍ നഖത്തിനടിയും നിറം കാണാം. കരളിന്റെ ഭാഗത്ത് വേദനയും അനുഭവപ്പെടാം. വിട്ടുമാറാത്ത പനിയും ഛര്‍ദിയും ഉണ്ടാകുന്നത് രോഗം മൂര്‍ച്ഛിച്ചതിന്റെ ലക്ഷണമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവക്ക് വാക്‌സിന്‍ നിലവിലുണ്ട്. രോഗികള്‍ വറുത്തതും പൊരിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. റെഡ് മീറ്റ് കഴിക്കുന്നതും രോഗം വഴളാക്കും. ഉപ്പ് കുറക്കുക.ദിവസും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. നാരങ്ങ ജ്യൂസ് നല്ലതാണ്. ഓട്‌സ്, നട്‌സ്, പയറുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *