yt cover 31

ബഹളത്തില്‍ മുങ്ങിയ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. സ്പീക്കര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി നേതൃയോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ പോരടിച്ചശേഷമാണ് നിയമസഭയിലെത്തിയത്. നിയമസഭയില്‍ സ്പീക്കറുടെ ഡയസിനു താഴെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ സ്പീക്കര്‍ ചോദ്യോത്തര വേള സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു.

അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുടെ അനുരഞ്ജന യോഗത്തില്‍. എംഎല്‍എമാര്‍ക്കു പറയാനുള്ളതു കേള്‍ക്കണമെന്നും അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഭ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് പ്രകോപനപരമായി സംസാരിക്കുന്നുവെന്ന് ഭരണപക്ഷം. ബാലന്‍സ് തെറ്റി സംസാരിക്കുന്നത് ആരാണെന്ന് വി ഡി സതീശന്‍ തിരിച്ചടിച്ചു. മാത്യു കുഴല്‍ നാടന്‍ സംസാരിച്ചപ്പോള്‍ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടെന്നും വി ഡി സതീശന്‍ ചോദിച്ചു.

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ പ്രതിഷേധ സമരത്തിനിടെയുണ്ടായ കൈയാങ്കളിയില്‍ അടിയേറ്റ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കലാപശ്രമത്തിനു ജാമ്യമില്ലാ വകുപ്പുകളനുസരിച്ചു കേസ്. അടിച്ച ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരേ നിസാര വകുപ്പുകളനുസരിച്ചുമാത്രം കേസ്. മ്യൂസിയം പോലീസാണു കേസെടുത്തത്. മര്‍ദനമേറ്റ സനീഷിന്റെ പരാതിയില്‍ സിപിഎം എംഎല്‍എമാരായ എച്ച്. സലാം, സച്ചിന്‍ദേവ്, അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്ദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മര്‍ദ്ദിച്ചെന്ന ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത്. എന്നാല്‍ വനിത വാച്ച് ആന്‍ഡ് വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോണ്‍, അനൂപ് ജേക്കബ്, പി കെ. ബഷീര്‍, ഉമാ തോമസ്, കെ.കെ. രമ, ഐസി ബാല കൃഷ്ണന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസാണ് പോലീസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഗണിക്കുന്നുണ്ടെന്ന് നോബല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കി. ലോകസമാധാനത്തിനും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ടെന്നും അസ്ലെ തോജെ അഭിപ്രായപ്പെട്ടു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശനത്തിനുശേഷം നാവിക സേനയുടെ ഐഎന്‍എസ് ദ്രോണാചാര്യ യിലെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും. നാളെ വൈകുന്നേരം കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷ പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരിക്ക്. സ്പീക്കര്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചു ചെയ്തത്.

*ഡെയ്ലി ന്യൂസ് വായനാലോകത്തിലെ 157-ാമത്തെ കഥ , കെ.എസ്.രതീഷിന്റെ സായകം :* https://youtu.be/MvTi5CwLA4Y

ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ രീതി അശാസ്ത്രീയമാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനു റിപ്പോര്‍ട്ട് നല്‍കി. ജൂണ്‍ അഞ്ചിനകം പത്തിന കര്‍മ്മ പദ്ധതി കോര്‍പ്പറേഷന്‍ നടപ്പാക്കണമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകരുതെന്നാണു പ്രധാന ആവശ്യം.

കൊച്ചിയില്‍ ആസിഡ് മഴയോയെന്നു പരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍. നിജസ്ഥിതി അറിയാന്‍ ദേശീയ ഏജന്‍സി പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊച്ചിയില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം നുരയും പതയും നിറഞ്ഞതും അമ്ലാംശമുള്ളതുമായിരുന്നു.

ബ്രഹ്‌മപുരം വിഷപ്പുക വിഷയം ഉന്നയിച്ച് കൊച്ചി കോര്‍പറേഷനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തിനിടെ കോര്‍പറേഷന്‍ സെക്രട്ടറിയടക്കം നാലു ജീവനക്കാരെ വളഞ്ഞിട്ടു തല്ലി. ഒരാളെ ചവിട്ടുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അടിച്ചോടിച്ചു.

കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസുകാരെന്നും സുധാകരന്‍ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനു ചൂട്ടു പിടിക്കേണ്ട ഗതികേടിലാണ് അഴിമതിക്കാരനല്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ എന്നും സുധാകരന്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയില്‍. തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വാച്ച് ആന്‍ഡ് വാര്‍ഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന്‍ ആകാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അടിയന്തര പ്രമേയ നോട്ടീസ് എല്ലാം അംഗീകരിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചര്‍ച്ചകളെ ഭയമാണ്. എല്ലാ ഏകാധിപതികളുടെയും രീതിയും ഇതുതന്നെയാണ്. അടിയന്തരപ്രമേയം വേണോയെന്നു സ്പീക്കറല്ല, മുഖ്യമന്ത്രിയാണു തീരുമാനിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കാനാണു ശ്രമം. 52 വെട്ടുവെട്ടി കൊന്നിട്ടും ടിപിയുടെ കുടുംബത്തെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ സഖാക്കള്‍ ആക്രമിക്കുകയാണെന്നും സതീശന്‍.

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭാ ടിവി കമ്മിറ്റിയില്‍നിന്നു പ്രതിപക്ഷ അംഗങ്ങള്‍ രാജിവയ്ക്കും. ആബിദ് ഹുസ്സൈന്‍ തങ്ങള്‍, റോജി എം ജോണ്‍, എം വിന്‍സെന്റ്, മോന്‍സ് ജോസഫ് എന്നിവരാണ് രാജി വയ്ക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ആക്ഷേപം മറയ്ക്കാനാണ് നിയമസഭയ്ക്കു മുന്നില്‍ പ്രതിപക്ഷം സംഘര്‍ഷമുണ്ടാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. സ്പീക്കറെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധ നിലപാടാണ്. ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാനനഷ്ടക്കേസിനുള്ള വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് സ്വപ്ന സുരേഷ്. മാപ്പു പറയണമെങ്കില്‍ സ്വപ്ന ഒരിക്കല്‍കൂടി ജനിക്കണം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്താലും പിന്‍മാറില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിത്. സ്വപ്ന പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ വീഴ്ച ചൂണ്ടുക്കാട്ടിയതിനു സ്ത്രീത്വത്തെ വിമര്‍ശിച്ചെന്ന് ആരോപിച്ച മന്ത്രി വീണ ജോര്‍ജിനോട് ഒരു സ്ത്രീവിരുദ്ധതയും സംസാരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെടുകാര്യസ്ഥതയെ വിമര്‍ശിച്ചാല്‍ അത് സ്ത്രീവിരുദ്ധതയാകുമോ. ആര്‍ക്കാണ് കാപട്യമെന്നു ജനം തീരുമാനിക്കട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. ബ്രഹ്‌മപുരത്തു കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സ്ഥലംമാറ്റം സ്വാഭാവികമാണെന്നും രേണു രാജ് പറഞ്ഞു.

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ആയിരുന്ന രോഗിക്ക് ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് വിട്ടുനല്‍കാത്തതുമൂലം രോഗി മരിച്ചെന്നു പരാതി. മലങ്കര സ്വദേശി സുധീഷാണ് ആംബുലന്‍സില്‍ മരിച്ചത്. ഡോക്ടര്‍മാരുടെ അലംഭാവമെന്നാണ് കുടുംബത്തിന്റെ ആരോപണം.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിറകേ, അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ എന്നിവരാണ് മരിച്ചത്. ലിജയുടെ 28 ദിവസം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കഴിഞ്ഞ ദിവസമാണ് മരിച്ച്. ആലക്കോട് സഹകരണ ബാങ്ക് മാനേജരായിരുന്നു മരിച്ച ലിജ.

സ്വകാര്യ ആശുപത്രിയില്‍ വനിതാ ജീവനക്കാര്‍ വസ്ത്രം മാറ്റുന്ന മുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ച അറ്റന്‍ഡര്‍ അറസ്റ്റിലായി. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാര്‍ ഏജന്‍സി ജീവനക്കാരനായ സരുണ്‍ രാജ് (20) ആണ് അറസ്റ്റിലായത്.

നികുതി സംബന്ധമായ കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് വൈദേകം റിസോര്‍ട്ടിനോട് ആദായനികുതി വകുപ്പ് നിര്‍ദ്ദേശം. ഇന്ന് ഹാജരാക്കാനായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്.

നാളെ ബെംഗളുരു കെ.ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് വിജേഷ് പിള്ള. അഭിഭാഷകനൊപ്പമാണു പോകുന്നത്. തനിക്ക് സമന്‍സ് കിട്ടിയിട്ടില്ലെന്നും വിജേഷ് പിള്ള പറഞ്ഞു.

പുകവലിച്ചു കൊണ്ടിരിക്കുമ്പോള്‍ തീ മുണ്ടിലേയ്ക്കു വീണ് പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് (65) ആണ് മരിച്ചത്.

കോളജ് വിദ്യാര്‍ത്ഥികള്‍ക്കു മയക്കുമരുന്ന് വില്‍ക്കുന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍. മാളികടവ് മണൊടിയില്‍ വീട്ടില്‍ അമിത്(20)ആണ് അഞ്ചര ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

കേരളത്തിലെ വിവിധ ജില്ലകളിലെ മുപ്പതോളം മോഷണക്കേസുകളിലെ പ്രതി കാസര്‍കോട് വെള്ളരിക്കുണ്ടില്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകള്‍ മുളവുകാട് വീട്ടില്‍ ബാഹുലേയനാണ് പിടിയിലായത്.

പൂപ്പാറ തലക്കുളത്ത് കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലൂടെ പലചരക്കു സാധനങ്ങളുമായി പോകുകയായിരുന്ന ലോറി ആക്രമിച്ച് അരിയും പഞ്ചസാരയും അരിക്കൊമ്പന്‍ ഭക്ഷിച്ചു.

മാപ്പു പറയണമെന്ന ബിജെപി മുറവിളികള്‍ക്കിടെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ എത്തി. രാജ്യത്തെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിനു രാഹുല്‍ മാപ്പു പറയണമെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. രാഹുല്‍ പാര്‍ലമെന്റില്‍ നുണ പറഞ്ഞു. വിദേശത്തും രാഹുല്‍ രാജ്യത്തെ മോശമാക്കി സംസാരിച്ചു. ഇതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരുണാചല്‍ പ്രദേശില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ചീറ്റ ഹെലികോപ്റ്റര്‍ മണ്ഡാല വനമേഖലയിലാണു തകര്‍ന്നത്. ഹെലികോപ്റ്ററില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു.

ജോലിക്ക് ഭൂമി കോഴക്കേസില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മാര്‍ച്ച് 25 ന് സിബിഐക്കു മുമ്പില്‍ ഹാജരാവണമെന്ന് ഡല്‍ഹി ഹൈക്കോടതി.

ബെംഗളൂരു- മൈസൂര്‍ എക്സ്പ്രസ് ഹൈവേയിലൂടെ സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ ബസുകളില്‍ ടിക്കറ്റ് നിരക്ക് 20 രൂപ വര്‍ധിപ്പിച്ചു. ടോള്‍ നിരക്കിന് അനുസൃതമായി ടിക്കറ്റു നിരക്ക് വര്‍ധിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

മഹാരാഷ്ട്രയില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസികളും കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും മാര്‍ച്ച് ആരംഭിച്ചു. നാസിക്കില്‍ നിന്ന് മുംബൈയിലേക്കാണു മാര്‍ച്ച്. കര്‍ഷക സംഘടനകള്‍ക്കു നേതൃത്വം നല്‍കുന്നതു സിപിഎമ്മിന്റെ കിസാന്‍ സഭയാണ്. വനാവകാശ നിയമം നടപ്പാക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാല്‍നട ജാഥ.

ബംഗളൂരുവിലെ കെ ആര്‍ പുര റെയില്‍വേ സ്റ്റേഷനില്‍ യുവതിയോട് മദ്യലഹരിയില്‍ മോശമായി പെരുമാറിയ ടിടിഇ സന്തോഷിനെ സസ്പെന്‍ഡു ചെയ്തു. യുവതിയുടെ വസ്ത്രത്തില്‍ പിടിച്ച് വലിക്കുന്ന ടിടിഇ അവരെ അസഭ്യവാക്കുകള്‍ പറയുന്ന വീഡിയോ പ്രചരിച്ചിരുന്നു.

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി എറിക്ക് ഗാര്‍സെറ്റി ചുമതലയേല്‍ക്കും. ഗാര്‍സെറ്റിയുടെ നിയമനത്തിന് യുഎസ് സെനറ്റ് അനുമതി നല്‍കി. ലോസ് ആഞ്ജലസ് നഗരത്തിന്റെ മുന്‍ മേയറാണ് എറിക്ക് ഗാര്‍സെറ്റി.

ജനപ്പെരുപ്പം കുറയ്ക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്ന ചൈന ജനന നിരക്കു വര്‍ധിപ്പിക്കാന്‍ 20 ഇന കര്‍മപദ്ധതികളുമായി രംഗത്ത്. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കുറവ് ജനനനിരക്കാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. ചെറുപ്പക്കാര്‍ ഇല്ലാതായത് രാജ്യത്തെ മാനവവിഭവശേഷിയില്‍ വന്‍ തകര്‍ച്ചയുണ്ടാക്കി. അടുത്ത മാസത്തോടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന സ്ഥാനം ചൈനയ്ക്കു നഷ്ടമാകുകയും ഇന്ത്യക്ക് ആ സ്ഥാനം ലഭിക്കുകയുംചെയ്യും.

2026ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ 48 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് ഫിഫ. ഇതുവരെ 32 ടീമുകള്‍ക്കാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നത്. ആകെ 104 മത്സരങ്ങള്‍ ലോകകപ്പിലുണ്ടാകും. 1998 ലോകകപ്പ് മുതല്‍ 64 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്. അടുത്ത ലോകകപ്പില്‍ നാല് ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളുണ്ടാകും. റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് അടുത്ത ലോകകപ്പിന്റെ സവിശേഷതയാകും.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,355 രൂപയായി ഉയര്‍ന്നു. പവന് 400 രൂപ കൂടി 42,840 രൂപയായി ഉയര്‍ന്നു. ബാങ്കിങ് മേഖലയില്‍ വീണ്ടുമൊരു പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്പോട്ട് ഗോള്‍ഡിന്റെ വില 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,919.86 ഡോളറിലെത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 0.2 ശതമാനം നഷ്ടം നേരപ്പെടുത്തി 1,927.80 ഡോളറിലേക്ക് വീണു. നേരത്തെ യു.എസ് സമ്പദ്വ്യവസ്ഥയില്‍ വീണ്ടുമൊരു പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സിലിക്കണ്‍വാലി ബാങ്കിന്റെ തകര്‍ച്ചയോടെയാണ് യു.എസ് സമ്പദ്വ്യവസ്ഥക്ക് മേല്‍ വീണ്ടും മാന്ദ്യത്തിന്റെ കാര്‍മേഘങ്ങള്‍ വന്നത്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 73 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഗ്രൂപ്പുകളില്‍ ഏറെ നേരം ചിലവഴിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഇനി മുതല്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഏതെങ്കിലും അജ്ഞാത കോണ്‍ടാക്റ്റില്‍ നിന്ന് സന്ദേശം ലഭിച്ചാല്‍ ഫോണ്‍ നമ്പറുകള്‍ക്ക് പകരം അവരുടെ യൂസര്‍ നെയിമുകള്‍ ആകും കാണാന്‍ സാധിക്കുക. നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ആള്‍ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയച്ചാല്‍ അവരുടെ നമ്പറുകള്‍ മാത്രമായിരുന്നു ഇതുവരെ ദൃശ്യമായിരുന്നത്. എന്നാല്‍, ഇനി അവര്‍ വാട്സ്ആപ്പില്‍ ചേര്‍ക്കുന്ന യൂസര്‍ നെയിമുകള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഗ്രൂപ്പിലെ സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകളിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോഴും അവരുടെ നമ്പറുകള്‍ക്ക് പകരം പേര് തന്നെ കാണാന്‍ സാധിക്കും. വാട്സ്ആപ്പില്‍ വലിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ക്ക് പുതിയ അപ്ഡേറ്റ് ഏറെ ഉപകാരപ്പെടും. കാരണം ഒരുപാട് അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ ആരാണ് സന്ദേശം അയച്ചതെന്ന് മനസിലാക്കാന്‍ ഇനി അവരുടെ കോണ്‍ടാക്ടുകള്‍ സേവ് ചെയ്യേണ്ടതില്ല. അതേസമയം സേവ് ചെയ്യാത്ത നമ്പറുകളോട് ചാറ്റ് ചെയ്യുമ്പോള്‍ അവരുടെ നമ്പറുകള്‍ തന്നെയാകും ദൃശ്യമാകുക. പുതിയ ഫീച്ചര്‍ ഇപ്പോള്‍ വാട്സ്ആപ്പ് ബീറ്റ യൂസര്‍മാര്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വൈകാതെ അപ്ഡേറ്റിലൂടെ ഫീച്ചര്‍ ലഭിക്കും.

ഇന്ത്യന്‍ സിനിമയില്‍ ധാരാളം ബോക്‌സോഫീസുകള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയാണ് പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് എത്തിയ ചിത്രം ബോളിവുഡിന് കൈത്താങ്ങായി തീര്‍ന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ചിത്രം തിയറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 56 ദിവസങ്ങള്‍ക്കിപ്പുറമാണ് പഠാന്റെ ഒടിടി പ്രീമിയര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രാക്കര്‍മാരായ ലെറ്റ്‌സ് സിനിമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മാര്‍ച്ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പഠാന്റെ ഒടിടി റിലീസ്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പലതും തകര്‍ത്തതുപോലെ ഒടിടിയിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. തിയറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇന്നലെ ആയിരുന്നു. ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്‌ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്‌ക്രീനുകളിലും.

ഒടിടി റിലീസ് ആയെത്തി ആഗോള ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവീനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി. നെറ്റ്ഫ്ലിക്സിന്റെ ഡയറക്റ്റ് റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ മറ്റൊരു മലയാള ചിത്രവും ആന്തര്‍ദേശീയ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ജോജു ജോര്‍ജ് ഡബിള്‍ റോളില്‍ എത്തിയ ഇരട്ടയാണ് ആ ചിത്രം. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം സാമ്പത്തിക വിജയം നേടിയില്ല. എന്നാല്‍ ഒടിടി റിലീസില്‍ അര്‍ഹിച്ച അംഗീകാരം സ്വന്തമാക്കുകയാണ് ഈ ചിത്രം. മാര്‍ച്ച് 3 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ (ഇംഗ്ലീഷ്-ഇതര) നിലവില്‍ പത്താം സ്ഥാനത്താണ്. ഈ വാരം മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ചിത്രത്തിന് ലഭിച്ചത്. ബഹ്റിന്‍, ബംഗ്ലാദേശ്, ഇന്ത്യ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളില്‍ ചിത്രം ടോപ്പ് 10 ലിസ്റ്റില്‍ ഇടംപിടിച്ചു. നിരവധി സസ്പെന്‍സുകള്‍ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. അഞ്ജലി ആണ് നായിക. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിറാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബജാജ് ഓട്ടോ പള്‍സര്‍ എന്‍എസ് 200, എന്‍എസ് 160 എന്നിവയുടെ 2023 പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇപ്പോള്‍ പുതിയ ഹാര്‍ഡ്വെയറും കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളും ലഭിക്കുന്നു. ഓരോ മോഡലിന്റെയും മുന്‍ പതിപ്പുകളെ അപേക്ഷിച്ച് മോട്ടോര്‍സൈക്കിളുകളുടെ വില യഥാക്രമം 7,000 രൂപയും 10,000 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട് . ബജാജ് പള്‍സര്‍ എന്‍എസ് 200 ന് ഇപ്പോള്‍ 1.47 ലക്ഷം രൂപയും പള്‍സര്‍ എന്‍എസ് 160 ന് ഇപ്പോള്‍ 1.37 ലക്ഷം രൂപയുമാണ് വില. രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. സുരക്ഷയുടെ കാര്യത്തില്‍, രണ്ട് ബൈക്കുകളിലും ഇപ്പോള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്നു. മുന്‍വശത്ത് 300 എംഎം ഡിസ്‌കും പിന്നില്‍ 230 എംഎം ഡിസ്‌കും ഉണ്ട്. എന്‍എസ് 160 ന് ഇപ്പോള്‍ വിശാലമായ ഫ്രണ്ട്, റിയര്‍ ടയറുകള്‍ ലഭിക്കുന്നു. അതേ ട്രിപ്പിള്‍ സ്പാര്‍ക്ക് ഡിടിഎസ്- ഐ 4വി, ലിക്വിഡ്-കൂള്‍ഡ് യൂണിറ്റാണ് എന്‍എസ് 200ലെ എഞ്ചിന്‍. ഇത് 24.16 ബിഎച്പി കരുത്തും 18.74 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എന്നാല്‍, ഇപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ നിന്ന് 1.5 കിലോ കുറച്ചിട്ടുണ്ട്.

പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു. നിരന്തരമായ ഒഴുക്ക്. എന്നാലും എപ്പോഴും അത് അവിടെത്തന്നെയുണ്ട്. എപ്പോഴും ഒരേപോലെ. എന്നാല്‍, അനുനിമിഷം അതു പുതിയതുമാണ്… ബുദ്ധദര്‍ശനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട, നൊബേല്‍ സമ്മാന ജേതാവ് ഹെര്‍മന്‍ ഹെസ്സേയുടെ ക്ലാസിക് നോവലിന്റെ മാതൃഭൂമി പതിപ്പ്. പ്രശസ്ത പരിഭാഷക രമാ മേനോന്റെ മികച്ച മൊഴിമാറ്റം. ‘സിദ്ധാര്‍ത്ഥ’. വില 192 രൂപ.

നാല്‍പ്പത് വയസു കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. സാധാരണ ഗതിയില്‍ നാല്‍പ്പതാം വയസു മുതല്‍ക്കാണ് കാര്‍ഡിയോ, വാസ്‌കുലര്‍ അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷെ, ഭക്ഷണകാര്യത്തില്‍ നിയന്ത്രണം വരുത്തിയാല്‍ നിരവധി അസുഖങ്ങളില്‍ നിന്നും മോചനം നേടാന്‍ നമുക്ക് സാധിയ്ക്കും. നാല്പതു കഴിഞ്ഞാല്‍ ചില ഭക്ഷണവസ്തുക്കള്‍ക്ക് പ്രാധാന്യം നല്കണം. ഓട്സില്‍ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഓട്സ് ശീലമാക്കിയാല്‍ കൊളസ്ട്രോള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കുറയുന്നു. ചെറിയ്ക്ക് വാതരോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ കഴിയും. ആന്റീ ഒക്സിഡന്റായ അന്താ സൈനീന്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ നാലുതവണ ഒരു ഡസന്‍ ചെറിപ്പഴങ്ങളോ പഞ്ചസാര ചേര്‍ക്കാത്ത അതിന്റെ ജ്യൂസോ കഴിയ്ക്കുക. ഇത് കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലര്‍ത്താതെ കഴിയ്ക്കുന്നതാണ് ഉത്തമം. ഇസോഫല്‍ വാഗോസ് എന്നാ പദാര്‍ത്ഥം സോയാബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഇതിനു ശേഷിയുണ്ട്. ഒരാഴ്ച നാലോ അഞ്ചോ തവണ സോയാബീന്‍സ് കഴിയ്ക്കുക. അമ്പത് വയസു കഴിഞ്ഞാല്‍ മസിലുകള്‍ അയഞ്ഞു തൂങ്ങുന്നത് തടയാന്‍ ഉള്ള കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാല്‍ ചേര്‍ത്തു കഴിച്ചാലും മതിയാകും. തക്കാളിയില്‍ ലിക്കേപീല്‍ എന്നാ ആന്റീ ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ സെല്ലുകളുടെ വ്യാപനവും ആര്‍ത്രൈറ്റിസും തടയാനിതിനു കഴിയുന്നു. ഏതു രീതിയില്‍ ആയാലും വേവിച്ചു കഴിയ്ക്കുക. പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കന്‍. ശരീരഭാരം നിയന്ത്രിക്കാനും പേശികള്‍ വികസിയ്ക്കാനും ഇത് സഹായകമാകുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.68, പൗണ്ട് – 100.12, യൂറോ – 87.91, സ്വിസ് ഫ്രാങ്ക് – 89.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.01, ബഹറിന്‍ ദിനാര്‍ – 219.30, കുവൈത്ത് ദിനാര്‍ -269.36, ഒമാനി റിയാല്‍ – 214.78, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 60.23.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *