yt cover 9

കോഴിക്കോട് ട്രെയിനില്‍ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പിടിയിലായി. ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് മഹാരാഷ്ട്ര എടിഎസ് എന്ന ഭീകര വിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. കേരള പോലീസ് പ്രതിയെ തേടി കണ്ണൂര്‍, കോഴിക്കോട്, എന്നിവിടങ്ങള്‍ക്കു പുറമേ, ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അന്വേഷണം തുടരുകയായിരുന്നു. പൊള്ളലും മുറിവുമേറ്റ് ചികില്‍സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. അജ്മീറിലേക്കു രക്ഷപ്പെടാനിരിക്കുകയായിരുന്നു. സെന്‍ട്രല്‍ ഇന്റലിജന്‍സ് അടക്കം കേന്ദ്ര ഏജന്‍സികളാണ് ആശുപത്രിയിലുള്ള ഇയാളെ ഉടനേ പിടികൂടാന്‍ മഹാരാഷ്ട്ര എടിഎസിനു നിര്‍ദേശം നല്‍കിയത്. കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട ആക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും എട്ടു പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 13 പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിന തടവ്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണു ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഹുസൈന്‍ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവും അഞ്ഞൂറു രൂപ പിഴയുമാണു ശിക്ഷ. മുനീര്‍ മൂന്നു മാസത്തിലേറെ ജയിലില്‍ കഴിഞ്ഞതിനാല്‍ തടവുശിക്ഷ കഴിഞ്ഞതായി കണക്കാക്കും. കേസില്‍ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കൂറുമാറിയ 24 സാക്ഷികള്‍ക്കെതിരെ നടപടിക്കു കോടതി നിര്‍ദേശം നല്‍കി.

സിപിഎമ്മുകാര്‍ പ്രതികളായ പി.എസ്.സി. പരീക്ഷാ തട്ടിപ്പു കേസില്‍ നാലര വര്‍ഷത്തിനുശേഷം തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളും പൊലിസ് ഉദ്യോഗസ്ഥനും പ്രതികളാണ്. ആറു പ്രതികളാണുള്ളത്. പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന തട്ടിപ്പാണത്. 2018 ജൂലൈയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവര്‍ സ്മര്‍ട്ട് വാച്ചിന്റെ സഹായത്തോടെ കോപ്പിയടിച്ച് ഒന്നാം റാങ്കടക്കമുള്ള ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കിയെന്നായിരുന്നു കേസ്.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

കോഴിക്കോട് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പൊള്ളലേറ്റവര്‍ക്കു സൗജന്യ ചികില്‍സ നല്‍കും. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

ട്രെയിനില്‍ തീയിട്ട ഷാറൂഖും താനും ആശാരിപ്പണി ചെയ്യുന്നവരാണെന്ന് പിതാവ് ഫക്രുദീന്‍. എലത്തൂരില്‍നിന്നു കണ്ടെടുത്ത ടീ ഷര്‍ട്ട് മകന്‍ വീട്ടില്‍ ഉപയോഗിച്ചിരുന്നതാണെന്നും ഫക്രൂദ്ദീന്‍. 15 വര്‍ഷം മുമ്പാണ് കുടുംബം നോയിഡയില്‍ നിന്ന് ഷഹീന്‍ബാഗിലേക്കു മാറിത്താമസിച്ചത്. മകന്‍ ഇതുവരെ കേരളത്തില്‍ പോയിട്ടില്ല. ഷാറൂഖിനെ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിച്ചു. മകനെ വീട്ടില്‍നിന്നു കാണാതായത് മാര്‍ച്ച് 31 നായിരുന്നു. പൊലീസില്‍ പരാതി നല്‍കിയത് എപ്രില്‍ രണ്ടിനാണെന്നും പിതാവ് പറഞ്ഞു.

രത്നഗിരിയിലെ ആശുപത്രിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തതോടെയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഷാരൂഖിനെ കണ്ടെത്താന്‍ സാധിച്ചത്. ഫോണ്‍ ഓണ്‍ ചെയ്തതിനു പിറകേ എത്തിയ എസ്എംഎസ് നിരീക്ഷിച്ച കേന്ദ്ര ഇന്റലിജന്‍സ് പിടികൂടാന്‍ ഏര്‍പ്പാടാക്കുകയായിരുന്നു. ഡല്‍ഹി ഷഹീന്‍ബാഗില്‍ താമസിക്കുന്ന ഷാറൂഖിന്റെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കോഴിക്കോട് ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയെ മഹാരാഷ്ട്ര പോലീസ് പിടികൂടിയതിനു കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് ശാസ്ത്രീയ പരിശോധന നടത്തി തെളിവു ശേഖരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്കു സമീപം പിടികൂടാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മൂന്നാര്‍ മേഖലയിലെ വികസനത്തിനായി മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കും. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മൂന്നാര്‍, ദേവികുളം, മറയൂര്‍, ഇടമലക്കുടി, കാന്തലൂര്‍, വട്ടവട, മാങ്കുളം, ചിന്നക്കനാല്‍ പഞ്ചായത്തിലെ 8 ഉം 13 ഉം വാര്‍ഡുകള്‍ ഒഴിച്ചുള്ള മേഖലകള്‍, പള്ളിവാസല്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകള്‍ എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുക. സുസ്ഥിര വികസനം, അനധികൃത കൈയ്യേറ്റങ്ങളിലും നിര്‍മ്മാണങ്ങളിലും ഉചിത തീരുമാനം, പാരിസ്ഥിതിക സംരക്ഷണം എന്നിവയ്ക്കായാണ് അതോറിറ്റി.

ഇടുക്കിയില്‍ ജനജീവിതത്തിനു ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാന്‍ നിര്‍ദേശം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്ന് കോടതി നിര്‍ദേശിച്ചു. മദപ്പാടുളള ആനയെ പറമ്പിക്കുളത്തേക്ക് എങ്ങനെ എത്തിക്കുമെന്നും കോടതി ചോദിച്ചു.

അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിലപാട് ചിന്നക്കനാലിലെ കര്‍ഷകര്‍ക്ക് ആശ്വാസമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. സ്റ്റേ നീക്കിയതില്‍ ആശ്വാസമുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കും. സുരക്ഷ ഉറപ്പാക്കി ആവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് എംഎം മണി. സമരം അവസാനിപ്പിക്കും. ഇവിടെ നിന്ന് ശല്യം ഒഴിവാക്കി അങ്ങോട്ട് മാറ്റുന്നു. ഇനി പറമ്പിക്കുളത്തുള്ളവര്‍ അനുഭവിക്കട്ടെയെന്നും മണി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു, എന്നാല്‍ അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. എംപിമാരുമായി ആശയവിനിമയം നടത്തും. മല്‍സരിക്കില്ലെന്ന് എംപിമാര്‍ ആരും അറിയിച്ചിട്ടില്ല. മല്‍സരിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്ന് അട്ടപ്പാടിയിലെ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. പ്രതികള്‍ക്കെതിരെ പരമാവധി ശിക്ഷ വിധിക്കാത്ത കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികള്‍ അട്ടിമറിച്ചു. നാലു വര്‍ഷം ആരും ഒപ്പമുണ്ടായില്ല. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്നും അവര്‍ പറഞ്ഞു.

അട്ടപ്പാടി മധു വധക്കേസ് പ്രതികള്‍ക്കു കൂടുതല്‍ ശിക്ഷ ലഭിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കില്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല ഇടപെടലാണ് ഉണ്ടായതെന്നു മന്ത്രി പറഞ്ഞു.

മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കിയത്. ചാനലിന്റെ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ വിരുദ്ധമെന്ന് കാണാനാവില്ല. മാധ്യമങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് നിഷ്‌കര്‍ഷിക്കാനാവില്ല. സത്യം പറയുകയാണു മാധ്യമ ധര്‍മം. അപ്രിയ സത്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതു തടയാനാവില്ലെന്നും കോടതി പറഞ്ഞു.

ബംഗളൂരുവില്‍നിന്ന് ആഡംബര ബസില്‍ തായ്‌ലന്‍ഡ് കഞ്ചാവുമായെത്തിയ യുവതി അടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ വരുണ്‍ ബാബു (24) ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. 15 ഗ്രാം തായ്ലന്‍ഡ് കഞ്ചാവാണ് പാറശ്ശാല പൊലീസ് പിടികൂടിയത്. ഒരു വര്‍ഷം മുന്‍പ് കരമനയില്‍ പെണ്‍വാണിഭം എതിര്‍ത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ യുവതിയെന്നു പൊലീസ് പറഞ്ഞു. ഈ കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് കാപ്പ കേസില്‍ ജയിലിലാണ്.

വാഴക്കാട് നജുമുന്നീസ കൊലപാതകക്കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹിയുദ്ദീനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ എന്തിനു കൊന്നെന്ന് ചോദിച്ച് നജ്മുന്നീസയുടെ സഹോദരി മുഹിയുദ്ദീന് അരികിലേക്കു പാഞ്ഞടുത്തു. കേസില്‍ കൂട്ടുപ്രതികളുണ്ടെന്നും ആരോപിച്ചു. തെളിവെടുപ്പു കഴിഞ്ഞു തിരിച്ചുപോകുന്നതിനിടെ താന്‍ നജ്മുന്നീസയെ കൊന്നിട്ടില്ലെന്ന് മുഹിയുദ്ദീന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ രണ്ടുപേരില്‍ നിന്നായി രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നു വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫില്‍നിന്നും മലപ്പുറം സ്വദേശി മുഹമ്മദ് നസീഫില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

കൊച്ചിയില്‍ കലൂര്‍ ഓള്‍ഡ് കത്രിക്കടവ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മൃതദേഹം. പനമ്പിള്ളി നഗര്‍ സ്വദേശി വിനുവാണു മരിച്ചത്. അസ്വാഭാവിക മരണത്തിന് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.

കേരള തമിഴ്നാട് അതിര്‍ത്തിയിലെ ഏഴിമലയാന്‍ കോവിലില്‍ കാട്ടാന അക്രമണം. ദേശീയ പാത നിര്‍മ്മാണത്തിന് കരാറിനെടുത്ത ലോറി കാട്ടാന അക്രമിച്ചു. കെ എസ് ആര്‍ ടി സി ബസിനുനേരേയും ആക്രമണമുണ്ടായി. തലനാരിഴക്കാണ് ബസ് രക്ഷപെട്ടത്. മൂന്നു വാഹനങ്ങള്‍ കേടുവരുത്തി.

ഡല്‍ഹിയില്‍നിന്നു കാണാതായ യുവാവും മഹാരാഷ്ട്രയില്‍ പൊലീസിന്റെ പിടിയിലായ പ്രതിയും ഒരാള്‍ തന്നെയാണെന്ന് ഡല്‍ഹി പൊലീസ്. കാണാതായ യുവാവിന്റെ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറത്തിറക്കിയിരുന്നു.

ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയെ കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് മഹാരാഷ്ട്രയില്‍ പിടികൂടിയതെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. പിടികൂടിയ സേനാംഗങ്ങളെ മന്ത്രി അനുമോദിച്ചു.

പുതുക്കോട്ടയില്‍ സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാരനായ കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ലൈംഗിക തൊഴിലാളിയായ കാമുകി അറസ്റ്റില്‍. ഭാഗ്യലക്ഷ്മി എന്ന 38 കാരിയാണ് അറസ്റ്റിലായത്. ചെന്നൈ വിമാനത്താവളത്തില്‍ തായ് എയര്‍വേസിന്റെ ഗ്രൗണ്ട് ജീവനക്കാരനാണ് കൊല്ലപ്പെട്ട ജയന്തന്‍ എന്ന 29 കാരന്‍. മൃതദേഹം കഷണങ്ങളാക്കി 400 കിലോമീറ്റര്‍ അകലെ ചെന്നൈയ്ക്കു സമീപത്തെ കോവളം കടല്‍തീരത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഫ്ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരെ താമസക്കാര്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി നടി ഷക്കീലയും. ചൂളൈമേട്ടിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ നടക്കുന്ന സമരത്തിനാണ് ഷക്കീല എത്തിയത്.

മാനനഷ്ടക്കേസില്‍ തോറ്റതോടെ സ്റ്റോമി ഡാനിയേല്‍സ് 1.21 ലക്ഷം ഡോളര്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നല്‍കണമെന്ന് കാലിഫോര്‍ണിയയിലെ സര്‍ക്യൂട്ട് കോടതി ഉത്തരവിട്ടു. നേരത്തേയും സമാനമായ ശിക്ഷ വിധിച്ചിരുന്നു. ഇതോടെ അഞ്ചു ലക്ഷം ഡോളറാണ് ഡാനിയേല്‍സ് നല്‍കേണ്ടത്. സ്റ്റോമിയുമായുള്ള ബന്ധം മറയ്ക്കാന്‍ ട്രംപ് പണം നല്‍കിയെന്ന മറ്റൊരു കേസില്‍ ട്രംപിനെ ഇന്നലെ മാന്‍ഹാട്ടണിലെ കോടതി അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്ലില്‍ ഇന്ന് രണ്ടാമത്തെ മത്സരം. 7.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സാണ് രാജസ്ഥാന്റെ എതിരാളി.

കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം. പവന് ഇന്നും ഇന്നലെയുമായി കൂടിയത് 1240 രൂപയാണ്. ഇതോടെ സ്വര്‍ണം പവന് 45,000 രൂപയായി. ഗ്രാമിന് 5,625 രൂപയുമായി. ഇന്നു മാത്രം ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയാണ് കൂടിയത്, പവന് 760 രൂപയും. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 480 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണവിലയില്‍ ഇന്നലെ 60 രൂപയുടെ കയറ്റമുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. 4685 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. 44,240 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. ആഗോള തലത്തില്‍ സ്വര്‍ണ വിണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം 2021 ഡോളറിലേക്ക് കയറി. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് ഇന്ന് രണ്ട് രൂപ ഉയര്‍ന്ന് 80 രൂപയായി. അതേസമയം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

മുന്‍നിര സ്മാര്‍ട് വാച്ച് ബ്രാന്‍ഡ് പീട്രോണ്‍ പുതിയതായി വിപണിയില്‍ അവതരിപ്പിച്ച ഉല്‍പന്നമാണ് ഫോഴ്സ് എക്സ്12എന്‍. ബ്ലൂടൂത്ത് കോളിങ് സപ്പോര്‍ട്ടുള്ള സ്മാര്‍ട് വാച്ച് ഓഫറുകളുള്‍പ്പടെ 1500 രൂപയില്‍ താഴെ വിലയില്‍ വാങ്ങാം. 2.5 ഡി കര്‍വ്ഡ് ഡിസ്പ്ലേയും റിമൂവബിള്‍ സ്ട്രാപ്പുകളുള്ള ലൈറ്റ് വെയ്റ്റായൊരു വാച്ചാണിത്. ഈ പ്രൈസ് റേഞ്ചില്‍ കോള്‍ അറ്റന്‍ഡ് ഫീച്ചറും നല്‍കിയിരിക്കുന്നു എന്നതാണ് പ്രത്യേകത. 1.85 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണുള്ളത്. നൂറില്‍ക്കൂടുതല്‍ വാച്ച് ഫെയ്സുകള്‍ കമ്പാനിയന്‍ ആപ്പിലൂടെ ഉപയോഗിക്കാനാകും. ഡിസ്പ്ലേയില്‍ ലോംങ് പ്രസ് ചെയ്യുന്നതോടെ ഡിഫോള്‍ട്ട് വാച്ച് ഫേസുകള്‍ മാറ്റാനാകും. 580 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസ് ഉള്ളതിനാല്‍ പുറത്തൊക്കെ പോകുമ്പോള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടില്ല. കൂടാതെ 5 ബില്‍റ്റ് ഇന്‍ ഗെയിമുകളും നല്‍കിയിരിക്കുന്നു. 5 ദിവസത്തെ ബാറ്ററി ലൈഫും ഐപി സിക്സ്റ്റിയൈറ്റ് വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റസിസ്റ്റന്റ് നല്‍കിയിരിക്കുന്നു. പത്ത് മീറ്റര്‍ അകലത്തില്‍ വരെ ബ്ലൂടൂത്ത് 5.0 വഴി ഫോണുമായി കണക്റ്റ് ചെയ്യാം. ആപ് ഇന്‍സ്റ്റാള്‍ ചെയ്തു ഐഫോണിനൊപ്പവും ആന്‍ഡ്രോയിഡിനൊപ്പവും പെയര്‍ ചെയ്തും ഉപയോഗിക്കാം. ബ്ലഡ് ഓക്സിജന്‍ ലെവല്‍ മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ ചെക്ക്, സ്ലീപ് മോണിറ്റര്‍ തുടങ്ങി ഹെല്‍ത്ത്, ഫിറ്റ്നസ് ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നുവെങ്കിലും മെഡിക്കല്‍ ഡിവൈസായി ഉപയോഗിക്കരുതെന്ന നിയമപരമായ മുന്നറിയിപ്പും കമ്പനി നല്‍കുന്നു. ഒരു വര്‍ഷത്തെ വാറന്റിയും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

ഉര്‍വശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസി’ലെ ഗാനം പുറത്തുവിട്ടു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‌മണ്യന്റേതാണ് തിരക്കഥയും. ‘കാലം പാഞ്ഞേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം സുബ്രഹ്‌മണ്യന്‍ കെ വി കലാസംവിധാനം മനു ജഗദ് ആണ്. ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും.

അജയ് ദേവ്ഗണ്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഭോലാ’എന്ന ചിത്രം കളക്ഷന്‍ 50 കോടി കഴിഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണില്‍ നിന്നുള്ള ആദ്യത്തെ മാസ്-മാര്‍ക്കറ്റ് ഓഫറായ സിട്രോണ്‍ ഇ3 നിലവില്‍ ലൈവ്, ഫീല്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ആദ്യത്തേതിന് 6.16 ലക്ഷം രൂപയും രണ്ടാമത്തേതിന് 7.38 ലക്ഷം രൂപയും (1.2 എല്‍ എന്‍എ) 8.25 ലക്ഷം രൂപയുമാണ് (1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍) വില. ഇപ്പോഴിതാ പുതിയ ‘ഷൈന്‍’ വേരിയന്റുമായി കാര്‍ നിര്‍മ്മാതാവ് ഉടന്‍ തന്നെ ഹാച്ച്ബാക്ക് മോഡല്‍ ലൈനപ്പ് വികസിപ്പിക്കും എന്നാണ് പുതിയ വാര്‍ത്തകള്‍. പുതിയ വേരിയന്റിന് ഏറ്റവും മികച്ച സ്ഥാനം നല്‍കും. ഫീല്‍ ട്രിമ്മിനെ അപേക്ഷിച്ച് ഏകദേശം ഒരു ലക്ഷം രൂപ കൂടുതല്‍ വില പ്രതീക്ഷിക്കുന്നു. പുതിയ സിട്രോണ്‍ ഇ3 ഷൈന്‍ വേരിയന്റില്‍ അതേ 1.2ലി, 3സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.2ലി, 3സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ എന്നിവ ഉണ്ടായിരിക്കും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം നാച്ച്വറലി ആസ്പിറേറ്റഡ് ഗ്യാസോലിന്‍ യൂണിറ്റ് 82 ബിഎച്ച്പിയും 115 എന്‍എം ടോര്‍ക്കും നല്‍കുന്നു. ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ പരമാവധി 110 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.

സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളും കൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്ഷ്മചാരുതയുള്ള പതിന്നാല് കഥകളുടെ സമാഹാരം. ‘പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം’. പൊന്ന്യം ചന്ദ്രന്‍. ഗ്രീന്‍ ബുക്സ്. വില 128 രൂപ.

മാരകമായ വൈറല്‍ ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസ് മുന്നറിയിപ്പുമായി യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. ഗിനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാര്‍ബര്‍ഗ് വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. എബോള വൈറസിന്റെ കുടുംബമായ ഫിലോവിറിഡേ ഫാമിലിയില്‍പ്പെട്ടതാണ് മാര്‍ബര്‍ഗ് വൈറസും. എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് ഇതുണ്ടാക്കുന്നത്. വൈറസ് ശരീരത്തിനുള്ളിലെത്തിയാല്‍ രണ്ട് ദിവസം മുതല്‍ 21 ദിവസങ്ങള്‍ക്കകം രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനിയും കടുത്ത തലവേദനയും അസ്വസ്ഥത, പേശീ വേദന എന്നിവയുമാണ് ആദ്യ ലക്ഷണങ്ങള്‍. മൂന്നാം ദിവസം അതിസാരം, വയര്‍വേദന, ഛര്‍ദ്ദി, മനംമറിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ കാണും. അതിസാരം ഒരാഴ്ച വരെ നീണ്ടുനില്‍ക്കാം. രോഗിയുടെ കണ്ണുകള്‍ കുഴിഞ്ഞ് വികാരരഹിതമായ മുഖം പോലെ തോന്നുന്നതും മാര്‍ബര്‍ഗ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന്റെ ലക്ഷണമാണ്. വൈറസ് ബാധിച്ച് അഞ്ചാം നാള്‍ മുതല്‍ ഏഴാം ദിവസത്തിനുള്ളില്‍ ഛര്‍ദ്ദിലിലും മലത്തിലും രക്തം പ്രത്യക്ഷപ്പെട്ടേക്കാം. മൂക്ക്, മോണ, യോനി എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവവും ഉണ്ടാകാം. ചൊറിച്ചില്‍ ഇല്ലാതെ തൊലിപ്പുറത്ത് വരുന്ന തിണര്‍പ്പും മാര്‍ബര്‍ഗ് വൈറസ് ലക്ഷണമാണ്. ആശയക്കുഴപ്പം, ദേഷ്യം, വിഷാദം തുടങ്ങിയ പ്രശ്നങ്ങളും രോഗികളില്‍ കാണാം. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്നാണ് കരുതുന്നത്. ശരീരസ്രവങ്ങളില്‍ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നു. രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രങ്ങള്‍ തുടങ്ങിയ പ്രതലങ്ങള്‍ വഴി വൈറസ് പകരാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിനൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നത് വെല്ലുവിളിയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ലക്ഷണങ്ങള്‍ ചികിത്സിക്കാനും വായിലൂടെയും ഞരമ്പുകളിലൂടെയും ദ്രാവകങ്ങള്‍ കയറ്റി ശരീരത്തിലെ ജലാംശം നിലനിര്‍ത്താനുമാണ് ഡോക്ടര്‍മാര്‍ പ്രധാനമായും ശ്രമിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.15, പൗണ്ട് – 102.52, യൂറോ – 89.92, സ്വിസ് ഫ്രാങ്ക് – 90.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.09, ബഹറിന്‍ ദിനാര്‍ – 217.90, കുവൈത്ത് ദിനാര്‍ -267.82, ഒമാനി റിയാല്‍ – 213.39, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.37, ഖത്തര്‍ റിയാല്‍ – 22.56, കനേഡിയന്‍ ഡോളര്‍ – 61.00.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *