രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് 3 മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത യോഗം . സംസ്ഥാന ആരോഗ്യ മന്ത്രിമാർ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. കടുത്ത നിയന്ത്രണങ്ങൾ എടുക്കുന്നതിൽ രാജ്യത്ത് തീരുമാനമായിട്ടില്ല.
എന്നാൽ
മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. അതനുസരിച്ച് ഓരോ സംസ്ഥാനങ്ങളും നൽകിയ നിർദ്ദേശങ്ങളും നിയന്ത്രണ സാഹചര്യങ്ങളും യോഗം വിലയിരുത്തും. ക്രിസ്മസ് പുതുവത്സരം പ്രമാണിച്ചുള്ള ആൾക്കൂട്ട നിയന്ത്രണങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചേക്കുമെന്നും കരുതുന്നു.
വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത വർധിപ്പിച്ചിക്കാനായി കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനോടകം പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. കഴിഞ്ഞദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോക യോഗത്തിൽ പരിശോധനയും ജനിതകശ്രേണിക രണവും കൂട്ടാൻ നിർദ്ദേശിച്ചിരുന്നു.