6 32

ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി. 2021 മെയ് മാസത്തില്‍ ഐഡിബിഐയിലെ സര്‍ക്കാരിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വരുന്ന 23-ാം തീയതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ബാങ്കിന്റെ ഓഹരി വില്‍പന പ്രഖ്യാപിച്ചേക്കും. ഐഡിബിഐ ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന് 45.5 ശതമാനം ഓഹരിയാണുള്ളത്. എല്‍ഐസിക്ക് 49 ശതമാനത്തിലധികം ഓഹരിയും ബാങ്കിലുണ്ട്. ആദ്യം ഒരു ധനകാര്യ സ്ഥാപനമായിരുന്ന ഐഡിബിഐ പിന്നീട് ബാങ്കായി മാറുകയായിരുന്നു. സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതി പ്രകാരം ബാങ്കിലെ 60.7% ഓഹരി സര്‍ക്കാരിന് വില്‍ക്കാം. ഇതില്‍ സര്‍ക്കാരിന്റെ 30.5% വിഹിതവും എല്‍ഐസിയുടെ 30.2% വിഹിതവും ഉള്‍പ്പെടുന്നു. നിലവിലെ വിപണി മൂല്യം അനുസരിച്ച് ഓഹരി വിറ്റഴിക്കുന്നതിലൂടെ സര്‍ക്കാരിന് 29,000 കോടി രൂപയിലധികം ലഭിക്കും. 2023-24 ല്‍, ഐഡിബിഐ ബാങ്കിലെ ഓഹരി വില്‍പ്പനയിലൂടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എംഡിസി സ്റ്റീലിന്റെ സ്വകാര്യവല്‍ക്കരണത്തിലൂടെയും ഏകദേശം 30,000 കോടി രൂപയാണ് പ്രതീക്ഷിച്ചത്. റിസര്‍വ് ബാങ്ക് നടപടിക്രമങ്ങളിലെ കാലതാമസമാണ് ഐഡിബിഐയുടെ ഓഹരി വില്‍പന അനിശ്ചിതത്വത്തിലാക്കിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *