കെ എസ് ആർടിസി ജീവനക്കാരുടെ ശമ്പളം അടുത്ത ബുധനാഴ്ച്ചയ്ക്കകം നൽകണമെന്നു നിർദേശിച്ച് ഹൈക്കോടതി. തൊഴിലാളികൾക്കു ശമ്പളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടേണ്ടതാണെന്നു വാക്കാൽ പരാമർശിച്ച് ഹൈക്കോടതി. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാർ നൽകിയ ഹർജികളാണ് ജസ്റ്റിസ് സതീഷ് നൈനാൻ പരിഗണിച്ചത്. 10-ാം തീയതിയായിട്ടും ഈ മാസത്തെ ശമ്പളം കിട്ടിയിട്ടില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു. സ്ഥാപനം പ്രതിസന്ധിയിലാണെന്നും ശമ്പളം നൽകാൻ ഏപ്രിൽ മുതൽ സർക്കാരിന്റെ സഹായം ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുന്നെന്നും, പ്രതിദിനം 25-26 ലക്ഷം യാത്രക്കാർ കെ എസ് ആർടിസിയെ ആശ്രയിക്കുന്നുന്നുണ്ടെന്നും സ്ഥാപനം പൂട്ടിയാൽ അവരെ ബാധിക്കുമെന്നും അഭിഭാഷകൻ വിശദീകരിച്ചു. അത്തരം സാഹചര്യം വന്നാൽ യാത്രക്കാർ മറ്റു മാർഗങ്ങൾ കണ്ടെത്തുമെന്നു കോടതിയും വിശദീകരിച്ചു.
വരുമാനം വർധിപ്പിക്കാനുള്ള മാനേജ്മെമെൻറിന്റെ ഒരു നടപടിയും സ്റെ ചെയ്യില്ലെന്ന് വാദത്തിനിടെ കോടതി പറഞ്ഞു. ശമ്പളം ബുധനാഴ്ച്ചയ്ക്കകം നൽകാമെന്ന് കോർപ്പറേഷൻ മറുപടി നൽകി. തുടർന്ന് ഇതു നടപ്പാക്കാൻ കോടതി വാക്കാൽ നിർദേശം നൽകി. 15 നു കേസ് വീണ്ടും പരിഗണിക്കും.