ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് ലൈംഗീക ആരോപണത്തെ തുടർന്ന് രാജിവച്ചു.
യുവ അത്ലറ്റിക്സ് പരിശീലകയാണ് പരാതിക്കാരി.നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി.ജിമ്മിൽ വച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിംഗ് ബന്ധപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു.
മറ്റു വനിതാ കായിക താരങ്ങളേയും സമാനമായ രീതിയിൽ സന്ദീപ് സിംഗ് ലൈംഗീകമായി ആക്രമിച്ചതായി പരിശീലക ആരോപിച്ചു.
മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന മന്ത്രി സന്ദീപ് സിംഗ് രാജി വച്ചതിനേ തുടർന്ന്
ചണ്ഡീഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.