വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ രാജ്ഭവൻ ലീഗൽ അഡ്വൈസർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശം നല്കി. ഗവർണ്ണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത്,
അങ്ങനെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്നാണ്
ഉപദേശം ലഭിച്ചത്.
നിര്‍ണായകമായി ഭരണഘടനാ പദവി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുതെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചാൻസിലർ ബില്ല് സംബന്ധിച്ച് ഭരഘണഘടന വിദഗ്ധരുമായി ഗവര്‍ണര്‍ കൂടിയാലോചന നടത്തിയേക്കും. തുടർന്നാണ് നടപടി എടുക്കാൻ സാധ്യത. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്‍റെ അഭിപ്രായവും ഗവര്‍ണര്‍ തേടിയിരുന്നു. അതേസമയം ചാൻസിലർ ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം നീണ്ടാല്‍ നിയമനടപടി സ്വീകരിക്കാമെന്ന ആലോചനയും സര്‍ക്കാരിനുണ്ട്.
.