വീണാ വിജയനെതിരായ ‘മാസപ്പടി’ ആരോപണത്തില്‍ കേന്ദ്ര അന്വേഷണം പൂർത്തിയായി. CMRL ന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമാണ് പരിശോധന നടത്തിയത്. SFIO ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനുശേഷം മടങ്ങി.
എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് പരിശോധിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്താന്‍ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.മുൻകൂട്ടി അറിയിക്കാതെ എത്തിയ അന്വേഷണസംഘം കമ്പനി ജീവനക്കാരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന നടത്തിയത്.