നാളെ തുടങ്ങുന്ന നിയമസഭയുടെ ഏഴാം സമ്മേളനം പ്രക്ഷുബ്ധമാകും. വിഴിഞ്ഞത്തെ സംഘര്‍ഷം, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിമയന ശുപാര്‍ശക്കത്ത് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസാക്കും. പതിനാലുു സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണു പാസാക്കുക.
ഈ സഭാ സമ്മേളനത്തിൽ മുഖ്യമായും ഈ സർവകലാശാലാ ഭേദഗതി ബില്ലായിരിക്കും ശ്രദ്ധാകേന്ദ്രം. ഈ ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം എങ്കിലും ഗവർണ്ണറോടുള്ള മുസ്ലിം ലീഗിന്റെ അതൃപ്തി വളർത്തിക്കൊണ്ടുവരാനായിരിക്കും ഭരണപക്ഷം ശ്രമിക്കുക. അങ്ങനെ സർക്കാരിനെതിരേ ഉന്നയിക്കാനുള്ള നിരവധി ആരോപണങ്ങൾക്കുള്ള വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ കൈവശം ഉണ്ടെന്നതിനാൽ ഇത്തവണ നിയമസഭ പ്രക്ഷുബ്ദ്ധമായിരിക്കും .