പാലക്കാട് കോടതി സമുച്ചയത്തിലാണ് മസ്കുലർ ഡിസ്ട്രോഫിയും അപകടത്തിലേറ്റ പരുക്കും വലച്ച സാക്ഷിക്കു വേണ്ടി ഒന്നാം നിലയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി താഴത്തെ നിലയിലേക്കു വന്നത്. 2015 ലുണ്ടായ വാഹനാപകടത്തിൽ സാക്ഷി പറയാനാണു പി എസ് മുഹമ്മദ് റഫീഖ് വീൽ ചെയറിൽ കോടതി വളപ്പിലെത്തിയത്. ഹാജരായില്ലെങ്കിൽ വാറന്റാകുമെന്ന് അറിഞ്ഞാണ് ഇന്നലെ ഭാര്യയുടേയും മകന്റെയും സഹായത്തോടെ എത്തിയത്. ഉച്ചയായിട്ടും കേസ് വിളിക്കായതോടെ വിവരം അഭിഭാഷകനെ അറിയിച്ചു മടങ്ങാൻ ഒരുങ്ങുമ്പോഴായിരുന്നു സാക്ഷി വിഷമിക്കുന്ന വിവരം ഡി ഡി പി പി.പ്രേംനാഥ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ശ്രീജ താഴെയുള്ള മൂന്നാം നമ്പർ കോടതി മുറിയിലെത്തി വിസ്താരം നടത്തുകയാണുണ്ടായത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan