മ്യാന്മറിൽ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെയുള്ള ഒമ്പത് ഇന്ത്യക്കാർ തിരിച്ചെത്തി. തമിഴ്നാട് പ്രവാസി കാര്യ മന്ത്രി സെഞ്ചി മസ്താനും നോർക്ക റൂട്ട്സ് പ്രതിനിധിയും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു.
രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിനാണ് ഇതോടെ താത്കാലിക ആശ്വാസമായത്. വൈശാഖ് രവീന്ദ്രൻ എന്ന തിരുവനന്തപുരം പാറശാല സ്വദേശിയാണ് തിരിച്ചെത്തിയവരിലെ ഏക മലയാളി. എന്നാൽ ഇനിയും മലയാളികളടക്കമുള്ള ഇന്ത്യക്കാർ തടവിലുണ്ട്. ജോലി വാഗ്ദാനം ചെയ്ത് ഒരു ചൈനീസ് കമ്പനിയാണ് ഇവരെ മ്യാൻമറിൽ എത്തിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കായി നിയോഗിച്ച ഇവരെ തടവിലാക്കിയ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.