നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പൾസർ സുനിയുടെ ജയിൽ മോചനം നീണ്ടേക്കും. മറ്റ് രണ്ട് കേസുകളിൽകൂടി ജാമ്യ നടപടികൾ പൂർത്തീകരിക്കാനുള്ളതിനാലാണ് ജയിൽമോചനം നീളുന്നത്. കോട്ടയത്ത് കവർച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് ഫോൺവിളിച്ച കേസിലുമാണ് ഇനി ജാമ്യ നടപടി നേരിടാനുള്ളത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം. സുനിയെ കോടതിയിൽ ഹാജരാക്കി ജാമ്യവ്യവസ്ഥകൾ നൽകി ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടേക്കും.