എം എൽ എ പിവി അന്‍വറിന്റെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്. ആരോപണം തെറ്റെങ്കിൽ അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭ അംഗങ്ങളുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹ ആരോപണത്തിന് സമാനമാണ്. പിണറായിയുടെയും ഗോവിന്ദന്റേയും നാവിറങ്ങിപ്പോയോയെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ രാജി വയ്ക്കണം, കൂടാതെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്നും സുരേന്ദ്രൻ പറഞ്ഞു. അതോടൊപ്പം സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കണ്ട. അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയതാണ് അന്വേഷിക്കേണ്ടതെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.