സ്‌നേഹവാത്സല്യങ്ങള്‍ തിരയുന്ന അരക്ഷിതമായ ബാല്യത്തില്‍ മടിയില്‍ ചേര്‍ത്തുകിടത്തിയിരുന്ന വീട്ടുസഹായികളായ സ്ത്രീകളുടെ ദേഹത്തിനും ഉടുപുടവകള്‍ക്കും സ്‌നേഹത്തിന്റെ ചൂടും ചൂരുമായിരുന്നു. പ്രാണന്‍ പറിഞ്ഞുപോകുംപോലെ ആ സ്‌നേഹങ്ങളെ അള്ളിപ്പിടിച്ചതിന്റെ ഓര്‍മ്മകള്‍ ഇന്നുമുണ്ട്. ഇതൊരു വീട്ടുസഹായിയെ പ്രധാന കഥാപാത്രമായി എഴുതി. ’18 അഥവാ സുജാതാദണ്ഡകം’. എച്ച്മുക്കുട്ടി. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 356 രൂപ.