സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കും, അൺ എയ്ഡഡ് സ്കൂളിലെ ബി പി എൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്കും മാത്രമായി കെ എസ് ആർടിസി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന കൺസഷൻ പരിമിതപ്പെടുത്തുന്നു ഇതിനായുള്ള പ്രായപരിധി 25 വയസാക്കി. ആദായ നികുതിയോ ജി എസ് ടി റിട്ടേണോ നൽകുന്നവരുടെ മക്കൾക്ക് കൺസഷൻ ലഭിക്കില്ല. സ്വാശ്രയ കോളേജുകളിലെ ബിപിൽ പരിധിയിയിലുള്ളവർക്കു മാത്രമാകും ഇളവു ലഭിക്കുന്നത്.
സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലന കേന്ദ്രങ്ങളിലെ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും നിലവിലുള്ള കൺസഷൻ രീതി തുടരും.സ്വകാര്യ ബസുകളിൽഫെയർ സ്റ്റേജിന് ഒരു രൂപ നിരക്കിലാണ് വിദ്യാർത്ഥികളുടെ നിരക്ക്. ഇത് വർധിപ്പിക്കണമെന്ന ആവശ്യത്തിലാണ് സ്വകാര്യ ബസുടമകൾ.
കെഎസ്ആർടിസിയിൽ നിലവിൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കു സൗജന്യ യാത്രയാണ് അനുവദിച്ചിട്ടുള്ളത്. വിദ്യാർത്ഥികളുടെ സൗജന്യ യാത്രയ്ക്കു മാത്രം വർഷം 130 കോടി രൂപ ബാധ്യത വരുന്നതായി കെ എസ് ആർ ടി സി പറയുന്നു.കെ എസ് ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി മുൻ നിർത്തിയാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.