സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്. സത്യപ്രതിജ്ഞയിന്മേലുള്ള രാജ്ഭവന്റെ തുടർ നീക്കങ്ങളിലാണ് സർക്കാരിന്റെ ആകാംക്ഷ.സജി മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനിൽക്കുമോ എന്ന് ഗവർണർ നിയമോപദേശം തേടിയിരുന്നു.
മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചത്. ആവശ്യമെങ്കിൽ സർക്കാരിനോട് വിശദീകരണം തേടാമെന്നും നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്.
ഇന്ന് വൈകീട്ടോടെ ഗവർണർ തലസ്ഥാനത്ത് എത്തും. തുടർന്നായിരിക്കും സത്യപ്രതിജ്ഞയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. മുൻ നിശ്ചയിച്ചത് അനുസരിച്ച് തന്നെ സത്യപ്രതിജ്ഞയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.ഭരണഘടനയെ അവഹേളിച്ച കേസിൽ തെറ്റായൊന്നും പറഞ്ഞിട്ടില്ല എന്ന റിപ്പോർട്ട് പോലീസ് നൽകിയതിനെ തുടർന്നാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സർക്കാർ തീരുമാനിച്ചത്.