ഹോര്‍ട്ടികോര്‍പ്പിൽ നിന്ന് കുടിശ്ശിക തീര്‍ത്ത് കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങിയ ആളെ അനുനയിപ്പിച്ച് കൃഷി മന്ത്രി.
കൃഷിവകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാര ജേതാവായ
വെങ്ങാനൂർ സ്വദേശി ജോർജ്ജാണ് കൃഷി ഉപേക്ഷിക്കുന്നു എന്നറിയിച്ചത്. മാധ്യമങ്ങളിലൂടെ ഈ വാർത്തയറിഞ്ഞ് കൃഷിമന്ത്രി പി പ്രസാദ് കുടിശ്ശിക തുകയായ 12 ലക്ഷം രൂപ അടുത്ത മാസം പത്തിന് നൽകുമെന്നറിയിച്ചു. മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് കൃഷി ഉപേക്ഷിക്കില്ലെന്ന് ജോർജും മാധ്യമങ്ങളെ അറിയിച്ചു.
കൂടാതെ കർഷകരുടെ യോഗം വിളിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ജോര്‍ജ്ജിന് കഴിഞ്ഞ ഒന്‍പത് മാസമായി ആനയറയിലെ കാര്‍ഷിക ചന്തയിൽ നിന്ന് പണം കിട്ടിയിരുന്നില്ല. 12 ലക്ഷം രൂപയാണ് ജോര്‍ജ്ജിന് കിട്ടാനുള്ളത്. ഇതുൾപ്പെടെ 80 ലക്ഷം രൂപയാണ് ആനയറയിൽ മാത്രം കര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടി കോര്‍പ്പ് കുടിശ്ശിക.