7 2

ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ച് രണ്ടു മരണങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രം ബാധിക്കുന്ന അപൂര്‍വരോഗമായാണ് ഇതിനെ കണക്കാക്കുന്നത്. ദീര്‍ഘ കാല ചികില്‍സ വഴി രോഗമുക്തി ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ ചിലരില്‍ ഈ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം പെരിഫറല്‍ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പിന്നീട് ഈ രോഗം ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്കും കൈകാലുകളിലേക്കും വ്യാപിക്കുന്നു. ബലഹീനത, കൈകാലുകളില്‍ മരവിപ്പ്, പക്ഷാഘാതം എന്നിവ ഉണ്ടാകാം. വിരലുകളിലോ കണങ്കാലിലോ കൈത്തണ്ടയിലോ മരവിപ്പ് അനുഭവപ്പെടുക, നടക്കാനോ പടികള്‍ കയറാനോ പ്രയാസം, ഉയര്‍ന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പല രോഗികള്‍ക്കും ആദ്യം കൈകളിലോ കാലുകളിലോ ബലക്ഷയം അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങള്‍ പ്രകടമാകാന്‍ അഞ്ചോ ആറോ ദിവസങ്ങള്‍ എടുക്കുന്നു. ജിബിഎസ് ഉള്ള മിക്ക വ്യക്തികള്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, വേദന, രക്തം കട്ടപിടിക്കല്‍, മലവിസര്‍ജ്ജനത്തിന്റെയോ മൂത്രസഞ്ചിയുടെയോ പ്രവര്‍ത്തനം തകരാറിലാകല്‍ എന്നിവയും അനുഭവപ്പെടാം. ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. രോഗം മൂലമുളള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കൃതൃമായ വ്യായാമം, ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നിവ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *