◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ആര്യാടന്‍ ഷൗക്കത്തിന് 11,077 വോട്ടിന്റെ മിന്നും വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്ത് 77,737 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.സ്വരാജിന് 66,660 നേടാനേ സാധിച്ചുള്ളു. സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വര്‍ 19,760 നേടി കരുത്ത് കാട്ടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജ് 8648 വോട്ടും എസ്ഡിപിഐയുടെ അഡ്വ. സാദിഖ് നടുത്തൊടിക്ക് 2075 വോട്ടും നേടി.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്റെ 44.17 ശതമാനം വോട്ട് ഷൗക്കത്തിന് ലഭിച്ചപ്പോള്‍ 37.88 ശതമാനം വോട്ടാണ് സ്വരാജിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. പി.വി. അന്‍വര്‍ 11.23 ശതമാനം വോട്ട് പിടിച്ചു. 2021 ല്‍ അന്‍വര്‍ ജയിക്കുമ്പോള്‍ എല്‍ഡിഎഫിന് കിട്ടിയത് 81,227 വോട്ടായിരുന്നെങ്കില്‍ ഇത്തവണ എല്‍ഡിഎഫിന്റെ വോട്ട് 66,660 ലേക്ക് ചുരുങ്ങി. യുഡിഎഫിനാകട്ടെ കഴിഞ്ഞ തവണ 78,527 വോട്ടായിരുന്നത് ഇത്തവണ നേരിയ നഷ്ടത്തോടെ 77,737 വോട്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമരമ്പലം, കരുളായി, വഴിക്കടവ്, നിലമ്പൂര്‍, പോത്തുകല്ല് എന്നിവിടങ്ങളില്‍ ലീഡ് നേടാന്‍ കഴിഞ്ഞ ഇടതുമുന്നണിക്ക് ഇക്കുറി ലീഡ് ചെയ്യാന്‍ കഴിഞ്ഞത് കരുളായി പഞ്ചായത്തില്‍ മാത്രം. അതും 118 വോട്ടിന്റെ ലീഡ്. അമരമ്പലം, കരുളായി, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും നിലവില്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്.
◾https://dailynewslive.in/ ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാര്‍ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തില്‍ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം തന്റെ പിതാവിന് 2011 ല്‍ ലഭിച്ച ഭൂരിപക്ഷം 6000 ത്തിനടുത്ത് വോട്ട് മാത്രമാണ്. അതിന് ശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങള്‍ പ്രതീക്ഷിച്ച ഒരു ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുകയാണെന്നും ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ കാരണം പരിശോധിക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താനായിട്ടില്ലെന്നും ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തെരഞ്ഞെടുപ്പില്‍ മുന്നോട്ടുപോകാനായി എന്നും എം സ്വരാജ് പറഞ്ഞു. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 100ലധികം സീറ്റുകളുമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്യാടന്‍ ഷൗക്കത്തിന്റെ മികച്ച വിജയം ടീം യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും തന്നെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോള്‍ ലോകകപ്പ് ഉയര്‍ത്തിയ ലിയോണല്‍ മെസിയുടെയും ചിത്രത്തോടൊപ്പം 2026 ല്‍ യുഡിഎഫ് ഗവണ്‍മെന്റ് എന്ന പ്രതീക്ഷ ഫേസ് ബുക്കില്‍ പങ്കു വെച്ചാണ് സതീശന്‍ നിലമ്പൂരിലെ വിജയം ആഘോഷിച്ചത്.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും എല്‍ഡിഎഫ് വോട്ടാണെന്നും പി വി അന്‍വര്‍. 19,760 വോട്ട് നേടിയാണ് അന്‍വര്‍ നിലമ്പൂരില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിച്ചു എന്നത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും അന്‍വര്‍ പറഞ്ഞു. അതോടൊപ്പം യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാന്‍ സാഹചര്യം ഉണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്നും ഇല്ലെങ്കില്‍ പുതിയ മുന്നണിയെന്നും അന്‍വര്‍ വ്യക്തമാക്കി.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾
◾https://dailynewslive.in/ നിലമ്പൂരില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉയര്‍ത്തിയെന്ന് മുസ്ലിം ലീഗ്. അന്‍വറുണ്ടാക്കിയ മുന്നേറ്റവും ശ്രദ്ധിക്കുന്നുണ്ടെന്നും അന്‍വര്‍ വിഷയം ഇനി യുഡിഎഫ് മുന്നണി ചര്‍ച്ച ചെയ്യട്ടേയെന്നും എന്ത് ഫാക്ടറുണ്ടെങ്കിലും യുഡിഎഫ് ലീഡ് ഉയര്‍ത്തിയെന്നതാണ് പ്രധാനമെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.
◾https://dailynewslive.in/ ജമാഅത്തെ ഇസ്ലാമിക്കെതിരെ വിദ്വേഷ ചാപ്പ കുത്തി ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ സിപിഎമ്മിനാവില്ല എന്ന് തെളിയിക്കുന്നതാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബുറഹ്‌മാന്‍. രാഷ്ട്രീയ സത്യസന്ധതയ്ക്കും സദാചാരത്തിനും നിരക്കാത്ത വിലകുറഞ്ഞ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം പിന്തിരിഞ്ഞില്ലെങ്കില്‍, കേരളത്തില്‍ സംഘപരിവാറിന് മണ്ണൊരുക്കിയവരെന്ന് സിപിഎമ്മിനെക്കുറിച്ച് ചരിത്രം വിധിയെഴുതുമെന്നും പി മുജീബുറഹ്‌മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്നും ലീഗിന്റെ കൊടിയാണ് അവിടെ ഉയര്‍ത്തിക്കാണിച്ചതെന്നും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മണ്ഡലത്തില്‍ എല്‍ ഡി എഫിന് അഭിമാനകരമായ വോട്ട് ലഭിച്ചെന്നും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ നിലമ്പൂരില്‍ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പമെന്നാണ് നന്ദന കുറിച്ചത്. മുമ്പ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയും നന്ദനയുടെ കുറിപ്പ് ചര്‍ച്ചയായിരുന്നു.
◾https://dailynewslive.in/ പാലക്കാട് കടുക്കാംക്കുന്നം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ സീലിംഗ് പൊട്ടിവീണു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച സീലിംഗാണ് ഇന്നലെ രാത്രി പൊട്ടിവീണത്. കുട്ടികളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. സീലിംഗ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും നടപടിയുണ്ടായില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
◾https://dailynewslive.in/ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
◾https://dailynewslive.in/ തമിഴ്നാട് വാല്‍പ്പാറയില്‍ നാല് വയസുകാരിയെ പുലിപിടിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. പച്ചമല എസ്റ്റേറ്റിലെ ലായത്തോട് ചേര്‍ന്ന പ്രദേശത്താണ് കൂട് സ്ഥാപിച്ചത്. നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. വന മേഖലയോടും തേയിലത്തോട്ടത്തോടും ചേര്‍ന്ന പ്രദേശത്താണ് കൂട് വച്ചത്.
◾https://dailynewslive.in/ വൈഎസ്ആര്‍സിപി നേതാവും, ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കയറിയിറങ്ങി ഒരാള്‍ മരിച്ചു. വൈഎസ്ആര്‍സിപി അനുഭാവിയായ 65 വയസ്സുകാരനായ സിംഗയ്യ എന്നയാളാണ് മരിച്ചത്. ആന്ധപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം.
◾https://dailynewslive.in/ മറാത്തി ചലച്ചിത്ര-നാടക രംഗത്തെ അറിയപ്പെടുന്ന നടനും സംവിധായകനുമായ തുഷാര്‍ ഗഡിഗാവോങ്കറിനെ മുംബൈയിലെ തന്റെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു. കുറച്ചുകാലമായി കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കാത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
◾https://dailynewslive.in/ ബിരുദ പ്രവേശന ഫോമില്‍ അബദ്ധവശാല്‍ ഒരു പിശക് ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഡല്‍ഹി സര്‍വകലാശാല. ഡിഗ്രി അഡ്മിഷന്‍ ഫോമില്‍ മാതൃഭാഷാ വിഭാഗത്തില്‍ മുസ്ലിം എന്ന കോളം ഉള്‍പ്പെടുത്തിയതിലാണ് ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ ക്ഷമ ചോദിച്ചത്. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ഫോമിലാണ് ഭാഷാ വിഭാഗത്തില്‍ സമുദായങ്ങളുടെയും മതങ്ങളുടെയും പേരുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ബോധപൂര്‍വം സംഭവിച്ചതല്ലെന്നും വിഷയം ഗൗരവപൂര്‍വം പരിശോധിക്കുമെന്നും സംഭവത്തെ വലിയ വിവാദമാക്കി സര്‍വകലാശാലയിലെ സാഹോദര്യവും ഐക്യവും തകര്‍ക്കരുതെന്നും അധികൃതര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
◾https://dailynewslive.in/ തെലുങ്ക് ചലച്ചിത്ര താരം വിജയ് ദേവരകൊണ്ടയ്ക്കെതിരെ പൊലീസ് കേസ്. ആദിവാസികള്‍ക്ക് എതിരായ പരാമര്‍ശത്തിനാണ് എസ്സി/ എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. ഒരു സിനിമയുടെ പ്രീ റിലീസ് ഇവെന്റില്‍ പങ്കെടുക്കവെ ആയിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. ജൂണ്‍ 17 ന് ആണ് ഇത് സംബന്ധിച്ച് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
◾https://dailynewslive.in/ ഇറാനിലെ ആറ് വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ചിലധികം ഇറാനിയന്‍ വ്യോമസേന വിമാനങ്ങള്‍ നശിപ്പിച്ചതായാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം.
◾https://dailynewslive.in/ മേഖലയിലെ സംഘര്‍ഷ അന്തരീക്ഷം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ചും മിഡില്‍ഈസ്റ്റില്‍ സംഭവിക്കുന്ന ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും നേതാക്കള്‍ ഫോണില്‍ സംസാരിച്ചു. പ്രാദേശിക സുരക്ഷയും സമാധാനവും പുന:സ്ഥാപിക്കേണ്ട ആവശ്യകതയും സംഭാഷണത്തില്‍ എടുത്തുപറഞ്ഞു
◾https://dailynewslive.in/ യുഎസ് ആക്രമണങ്ങള്‍ക്ക് മുമ്പേ ഇറാന്‍ ഫോര്‍ഡോ പ്ലാന്റില്‍ നിന്ന് കാര്യമായ അളവില്‍ യുറേനിയവും മറ്റ് ഉപകരണങ്ങളും മാറ്റിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.
◾https://dailynewslive.in/ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാതിരിക്കാന്‍ ഇറാനുമേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. ഇറാനും ഒമാനും ഇടയിലുള്ള ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിനുള്ള നടപടി ഇറാന്‍ പാര്‍ലമെന്റ് അംഗീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് റൂബിയോയുടെ പ്രസ്താവന.
◾https://dailynewslive.in/ ഇസ്രയേലിനൊപ്പം ചേര്‍ന്നുകൊണ്ട് ഇറാനില്‍ നടത്തിയ ആക്രമണമായ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിനെ ഐക്യരാഷ്ട്ര സഭയില്‍ ന്യായീകരിച്ച് അമേരിക്ക. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടുകൊണ്ടാണ് അമേരിക്ക ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ ന്യായീകരിച്ചത്. ഇറാന്‍ പശ്ചിമേഷ്യയില്‍ പതിറ്റാണ്ടുകളായി നാശമുണ്ടാക്കുന്നുവെന്ന് യു എന്നില്‍ യു എസ് പ്രതിനിധി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടി ഇറാന്റെ ഭീഷണി തടയാനായിരുന്നുവെന്നും യു എന്‍ രക്ഷാ സമിതിയില്‍ അമേരിക്ക വിശദീകരിച്ചു.
◾https://dailynewslive.in/ 2026 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്യാനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ പാകിസ്ഥാനിലെ രാഷ്ട്രീയക്കാര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം വിഭാഗത്തിന്റെ തലവനായ മൗലാന ഫസ്ലുര്‍ റഹ്‌മാന്‍, സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും നോബല്‍ സമ്മാനത്തിനുള്ള നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ എച്ച്ഡിഎഫ്സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ 12,500 കോടി രൂപയുടെ ഐ.പി.ഒക്ക് ജൂണ്‍ 25 ന് തുടക്കമാവുകയാണ്. ഓഹരിക്ക് 700 രൂപ മുതല്‍ 740 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഹ്യുണ്ടായിയുടെ ബ്ലോക്ക്ബസ്റ്റര്‍ ഐപിഒ യ്ക്ക് ശേഷമുള്ള ഏറ്റവും വലിയ എന്‍ബിഎഫ്സി ഐപിഒ ആണിത്. ഐപിഒയില്‍ 2,500 കോടിയുടെ പുതിയ ഓഹരികളും എച്ച്ഡിഎഫ്സി ബാങ്കിന്റെ 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ജൂണ്‍ 27 വെള്ളിയാഴ്ച ഐ.പി.ഒ അവസാനിക്കും. ഇന്ത്യയിലെ ഏഴാമത്തെ വലിയ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്. 2024 മാര്‍ച്ച് 31 വരെ 90,220 കോടി രൂപയാണ് കമ്പനി മൊത്തം വായ്പയായി അനുവദിച്ചിരിക്കുന്നതെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന് 94.3 ശതമാനം ഓഹരികളാണ് ഐപിഒയ്ക്ക് മുമ്പായി എച്ച്ഡിബി ഫിനാന്‍ഷ്യലില്‍ ഉളളത്. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ മാനേജ്‌മെന്റിലുള്ള ആസ്തികള്‍ 1,07,260 കോടി രൂപയാണ്. 2,180 കോടി രൂപയാണ് 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം.
◾https://dailynewslive.in/ ഫേസ്ബുക്ക്, മെസഞ്ചര്‍ എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് പാസ്‌കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് പാസ് കീ. ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ച് ഉപഭോക്താവ് ലോഗിന്‍ ചെയ്യുന്ന രീതിയാണിത്. ‘ആണ്‍ഡ്രോയ്ഡ്, ഐ.ഒ.എസ് മൊബൈലുകളില്‍ ഫേസ്ബുക്കിന് പാസ്‌കീകള്‍ ഉടന്‍ ലഭ്യമാകും. വരും മാസങ്ങളില്‍ മെസഞ്ചറിനും പാസ്‌കീകള്‍ പുറത്തിറക്കും’. പാസ്വേഡുകളെ അപേക്ഷിച്ച് പാസ്‌കീകള്‍ ഹാക്ക് ചെയ്യാന്‍ വളരെ പ്രയാസമാണ്. വിരലടയാളം, ഫേസ് സ്‌കാന്‍ അല്ലെങ്കില്‍ പിന്‍ എന്നിങ്ങനെയുള്ള പാസ്‌കീ ഡേറ്റ ഉപകരണത്തില്‍ തന്നെയാണ് സൂക്ഷിക്കുക. മെറ്റക്ക് പോലും ആക്‌സസ് ചെയ്യാന്‍ കഴിയില്ല. ഗൂഗിളും പാസ്‌കീ സേവനം ആരംഭിച്ചിട്ടുണ്ട്. പാസ്‌കീ ക്രിയേറ്റ് ചെയ്യുന്ന വിധം – ഫോണില്‍ ഫേസ്ബുക്ക് ആപ്പ് തുറക്കുക. സെറ്റിങ്സ് ഓപണ്‍ ചെയ്ത് അക്കൗണ്ട്സ് സെന്ററില്‍ ടാപ്പ് ചെയ്യുക. പാസ്‌കീ ഓപ്ഷന്‍ എടുത്ത് സ്‌ക്രീനിലെ ഘട്ടങ്ങള്‍ പാലിക്കുക. പാസ്‌കീ സൃഷ്ടിക്കാന്‍ വിരലടയാളം, ഫേസ് സ്‌കാന്‍ അല്ലെങ്കില്‍ പിന്‍ ഉപയോഗിക്കുക.
◾https://dailynewslive.in/ വിജയ്യുടെ ‘ജനനായകന്‍’ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ചെത്തിയ വീഡിയോയ്ക്ക് ‘ഫസ്റ്റ് റോര്‍’ എന്നാണ് ടാഗ് നല്‍കിയിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. കയ്യില്‍ വാള്‍ പിടിച്ചു എതിരാളികള്‍ക്കുനേരെ നടക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാനാവുക. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി ഡിയോള്‍, പൂജാ ഹെ?ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരും ചിത്രത്തിലെ പ്രധാന റോളുകളില്‍ എത്തുന്നുണ്ട്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. നന്ദമൂരി ബാലകൃഷ്ണ ചിത്രമായ ‘ഭഗവന്ത് കേസരി’യിലെ ഒരേയൊരു രംഗം ചിത്രത്തില്‍ റിമേക്ക് ചെയ്യുന്നുണ്ട്. കുട്ടികള്‍ക്കായി ഗുഡ് ടച്ച് ബാഡ് ടച്ച് വിശദീകരിച്ചുകൊടുക്കുന്ന ബാലകൃഷ്ണയുടെ ഡയലോഗ് ഉള്‍പ്പെടുന്ന രംഗമാണ് ജനനായകനില്‍ വിജയ് പുനസൃഷ്ടിക്കുക. 4.5 കോടിക്കാണ് മൂന്ന് മിനിറ്റിനടുത്തു വരുന്ന ഈ രംഗത്തിന്റെ പകര്‍പ്പവകാശം ടീം സ്വന്തമാക്കിയത്.
◾https://dailynewslive.in/ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ‘കുബേര’ ആദ്യ ദിനം 28.40 കോടി രൂപയും രണ്ട് ദിവസം കൊണ്ട് 53.75 കോടി രൂപയും സ്വന്തമാക്കി. മൂന്നാം ദിനത്തില്‍ 80 കോടി രൂപയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ 70% കളക്ഷനും തെലുങ്ക് പതിപ്പില്‍ നിന്നാണ്. ചിത്രത്തിലെ നാഗാര്‍ജ്ജുനയുടെ സാന്നിധ്യം ധനുഷ് ചിത്രത്തിന് തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലുള്ള ആകര്‍ഷണം ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. ആന്ധ്രയിലും നിസാമിലും 10.55 കോടി, തമിഴ്നാട്ടില്‍ 4.30 കോടി, കര്‍ണാടകയില്‍ 1.60 കോടി, കേരളത്തില്‍ 0.30 കോടി, ഓവര്‍സീസില്‍ 11.15 കോടി എന്നിങ്ങനെയാണ് ആദ്യ ദിന കളക്ഷന്‍. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.
◾https://dailynewslive.in/ നിരത്തിലിറങ്ങുന്നതിനു മുന്‍പ് തന്നെ വാഹനപ്രേമികളുടെ മനസ് കീഴടക്കിയ വാഹനമാണ് ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജി ടി ഐ. മോളിവുഡിലെ ആദ്യ ഗോള്‍ഫ് സ്വന്തമാക്കിയത് ജയസൂര്യ ആയിരുന്നെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ സുരേഷ് ഗോപി എം പി യുടെ പുത്രന്‍ മാധവും മകളുടെ ഭര്‍ത്താവ് ശ്രേയസ് മോഹനും ഗോള്‍ഫ് ഗാരിജിലെത്തിച്ചു. മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലും ഈ വാഹനം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ 150 എണ്ണം മാത്രം വില്‍പനയ്‌ക്കെത്തുന്ന ഗോള്‍ഫിന്റെ 50 എണ്ണവും കേരളത്തില്‍ നിന്നാണ് എന്നാണ് റിപോര്‍ട്ടുകള്‍. 52.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. ഗോള്‍ഫിന്റെ പെര്‍ഫോമന്‍സ് മോഡലാണ് ഗോള്‍ഫ് ജിടിഐ. എട്ടാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഫോക്സ്വാഗന്‍ ഇന്ത്യയുടെ ഏറ്റവും കരുത്തന്‍ മോഡലെന്ന ഖ്യാതിയും ഈ വാഹനത്തിനു സ്വന്തമാണ്. ഗോള്‍ഫ് ജിടിഐയില്‍ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് കരുത്തും പരമാവധി 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.
◾https://dailynewslive.in/ അനശ്വരഗായിക സ്വര്‍ണ്ണലതയുടെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമായിത്തീരുന്ന ജീവചരിത്രം. ഒപ്പം, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുജാത മോഹന്‍, മോഹന്‍ സിതാര, ഉണ്ണിമേനോന്‍, പി. ഉണ്ണിക്കൃഷ്ണന്‍, മനോ, എസ്.പി. വെങ്കിടേഷ്, വിദ്യാസാഗര്‍, മിന്‍മിനി, ശ്രീനിവാസ്, ശരത്ത്, വിദ്യാധരന്‍, ബേണി ഇഗ്നേഷ്യസ്, സുരേഷ് പീറ്റേഴ്‌സ്… തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ ഓര്‍മ്മകളും. ‘സ്വര്‍ണ്ണലത: സംഗീതജീവിതം’. മൂത്തേടത്ത് സുരേഷ് ബാബു. മാതൃഭൂമി. വില 344 രൂപ.
◾https://dailynewslive.in/ വയറുവേദനയും ഓക്കാനവും നെഞ്ചെരിച്ചിലും ഇപ്പോള്‍ ചെറുപ്പക്കാരിലും വ്യാപകമാണ്. ചെറുപ്പക്കാരില്‍ വരുന്ന പിത്താശയക്കല്ല് എന്ന രോഗാവസ്ഥയാണ് ഇതിനു കാരണം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും മാറിയതാണ് ഈ രോ?ഗാവസ്ഥയ്ക്ക് പ്രധാന ഘടകമായതെന്നാണ് പല പഠന റിപ്പോര്‍ട്ടുകളും പറയുന്നത്. കരളിന്റെ അടിയില്‍ പിത്താശയം എന്നൊരു ചെറിയ അവയവമുണ്ട്. കൊഴുപ്പ് ദഹിപ്പിക്കാന്‍ സഹായിക്കുന്ന പിത്തരസം ഇതിലാണ് സൂക്ഷിക്കുന്നത്. പിത്താശയത്തില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനെയാണ് പിത്ത കല്ലുകള്‍ എന്ന് പറയുന്നത്. ഇത് ചെറു ധാന്യങ്ങള്‍ പോലെയും ഗോള്‍ഫ് പന്തിന്റെ വലുപ്പത്തിലും കാണപ്പെടാറുണ്ട്. ചില ആളുകള്‍ക്ക് ഇത് ഉണ്ടായാലും ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് മൂലം കഠിനമായ വേദന ഉണ്ടാവാം. പിത്തരസം ഒഴുകി നീങ്ങുന്നതിന് ഈ കല്ലുകള്‍ തടസ്സം ആകുമ്പോഴാണ് വേദന ഉണ്ടാകുന്നത്. നമ്മള്‍ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൊഴുപ്പ് കൂടുതലാണ്. ഇവയിലൂടെ കൂടുതല്‍ കലോറി ശരീരത്തില്‍ എത്തുന്നു. ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്, കീറ്റോജെനിക് ഡയറ്റ്, ഡീടോക്‌സ് ഡയറ്റ് തുടങ്ങിയ രീതികള്‍ പ്രചാരത്തിലുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയുമ്പോള്‍ കരളില്‍ നിന്ന് കൂടുതല്‍ കൊളസ്ട്രോള്‍ പിത്തരസത്തിലേക്ക് പോവുകയും, ഇത് കല്ലുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു. കൂടുതല്‍ സമയം ജോലി ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദവും പിത്ത കല്ലുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. മാനസിക സമ്മര്‍ദ്ദവും വ്യായാമമില്ലാത്ത ജീവിതരീതിയും ദഹനത്തെബാധിക്കുന്നു. ഇന്നത്തെകാലത്ത് ജോലിചെയ്യുന്ന ആളുകളില്‍ കൂടുതലും കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കാത്തവരാണ്. ഒരുപാട് നേരം ആഹാരം കഴിക്കാതെയിരുന്ന്, പിന്നീട് ഒരുപാട് കഴിക്കുന്നവരാണ് മിക്ക ചെറുപ്പക്കാരും. ഇത് പിത്താശയം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതെയാകുന്നതിന് കാരണമായി വരുന്നു. ഇത് പിത്തരസം കട്ടപിടിക്കുന്നതിനും കല്ലുകള്‍ ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.74, പൗണ്ട് – 116.56, യൂറോ – 99.70, സ്വിസ് ഫ്രാങ്ക് – 106.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.68, ബഹറിന്‍ ദിനാര്‍ – 229.89, കുവൈത്ത് ദിനാര്‍ -283.19, ഒമാനി റിയാല്‍ – 225.60, സൗദി റിയാല്‍ – 23.12, യു.എ.ഇ ദിര്‍ഹം – 23.62, ഖത്തര്‍ റിയാല്‍ – 23.71, കനേഡിയന്‍ ഡോളര്‍ – 63.01.