yt cover 32

https://dailynewslive.in/ 3000 രൂപ നല്‍കിയാല്‍ ഒരുവര്‍ഷം ടോള്‍ഫ്രീ യാത്ര. രാജ്യത്തെ ഹൈവേ യാത്രികര്‍ക്കായി 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് എന്ന വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ പാസ് 2025 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

https://dailynewslive.in/ ആര്‍എസ്എസ് സഹകരണം സംബന്ധിച്ച എംവിഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന് നിലമ്പൂര്‍ ഫലത്തില്‍ വെപ്രാളം ആണെന്നും പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തല്‍ ആണ് എംവിഗോവിന്ദന്‍ നടത്തിയതെന്നും സതീശന്‍ പറഞ്ഞു. ജനത പാര്‍ട്ടിയുമായി മാത്രമല്ല ബിജെപിയുമായും സിപിഎം കൂട്ട് കൂടിയിരുന്നുവെന്നും ഇടത് കയ്യില്‍ പിഡിപി ,വലത് ഭാഗത് പേരൂര്‍ക്കടയിലെ സ്വാമി അങ്ങിനെ ആണ് സിപിഎം എന്നും എത്ര കാപട്യം ആണ് സിപിഎമ്മിനെന്നും അദ്ദേഹം പരിഹസിച്ചു.

https://dailynewslive.in/ ആര്‍ എസ് എസ് ധാരണ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പഴയ കാര്യങ്ങളാണ് പുറത്തു വരുന്നതെന്നും നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെയെന്നും തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ നിലമ്പൂരിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് ഇതൊന്നും ബാധിക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ എം.വി. ഗോവിന്ദന്റെ ആര്‍എസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എംവി ഗോവിന്ദന്‍ പറഞ്ഞത് അര്‍ദ്ധസത്യമാണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആര്‍എസ്എസുമായി സഖ്യം ചേര്‍ന്നുവെന്നും തൃശ്ശൂര്‍ തെരഞ്ഞെടുപ്പില്‍ അടക്കം ആര്‍എസ്എസ്- സിപിഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

https://dailynewslive.in/ സിപിഎം നേതാക്കള്‍ ഇതുവരെ മൂടിവെയ്ക്കാന്‍ ശ്രമിച്ച സത്യമാണ് ഗോവിന്ദന്‍ മാഷ് അറിയാതെ പറഞ്ഞുപോയതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സിപിഎമ്മിനെ പല ഘട്ടങ്ങളിലും നയിച്ചിട്ടുള്ള രാഷ്ട്രീയ ചിന്ത അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്നും കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ സിപിഎം ആര്‍എസ്എസുമായി രഹസ്യവും പരസ്യവുമായ ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് അവസാനമായി ആര്‍എസ്എസിന്റെ വാതിലില്‍ ഒരു കോളിംഗ് ബെല്‍ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു അതുകൊണ്ടൊന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന് ആകില്ല. പ്രസ്താവന വിവാദമാകില്ലേ എന്ന് അഭിമുഖകാരന്‍ ചോദിക്കുമ്പോഴും അതില്‍ ഉറച്ചു നില്‍ക്കുകയാണ് എം വി ഗോവിന്ദന്‍ ചെയ്തത് .പണ്ട് അന്തര്‍ധാര എന്ന് പറഞ്ഞതിനെ ഇപ്പോള്‍ പരസ്യമാക്കി എന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ ഇതിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ അനിവാര്യഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. പരാമാര്‍ശത്തെക്കുറിച്ച് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/

സിപിഎം അനിവാര്യഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ട് എന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പറഞ്ഞത് അമ്പതുവര്‍ഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ലെന്നും ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ പഠിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം ഡിജിപി യോഗേഷ് ഗുപ്തയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറായി. പൊതുഭരണ, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാര്‍ അംഗീകരിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. അദ്ദേഹം ഒപ്പിട്ടാല്‍ അത് കേന്ദ്രത്തിന് കൈമാറും. യോഗേഷ് ഗുപ്തയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വൈകുന്നത് ചര്‍ച്ചയായതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതര്‍ യോഗേഷ് ഗുപ്തയെ ബന്ധപ്പെട്ടതായും സൂചനയുണ്ട്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ അറബികടലില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറയുന്നു. ഇനിയുള്ളനാല് ദിവസങ്ങള്‍ കൂടി കാലവര്‍ഷ മഴ ഇടവേളകളോടെ തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. വടക്കന്‍ ജില്ലകളില്‍ പൊതുവെയും കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേകിച്ചും മഴ സാധ്യത കൂടുതലാകുമെന്നാണ് പ്രവചനം.

https://dailynewslive.in/ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡരികില്‍ നിന്നും വെട്ടിയ മരത്തടികള്‍ നീക്കം ചെയ്യാതെ കിടന്നതോടെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ്. കാല്‍നടയാത്രക്കാരും സമീപത്തെ കടകളിലുള്ളവരും ഏറെ ബുദ്ധിമുട്ടിലായതോടെ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സലിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിന് മുന്നില്‍ ഇവ കൊണ്ടുപോയി തള്ളുകയായിരുന്നു. ഇന്നലെയായിരുന്നു വേറിട്ട പ്രതിഷേധം നടന്നത്.

https://dailynewslive.in/ കൊച്ചി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഒരു കപ്പല്‍ കൂടി തടഞ്ഞ് വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എം.എസ് സി പോളോ 2 കപ്പലാണ് കസ്റ്റഡിയിലെടുത്തത്. 73.50 ലക്ഷം രൂപയും പലിശയും ഉള്‍പ്പെടെ കെട്ടി വയ്ക്കാനാണ് ഹൈക്കോടതി ഉത്തരവ്. കൊളമ്പോയില്‍ നിന്ന് വരുന്ന കപ്പല്‍ നാളെ വിഴിഞ്ഞത്തെത്തും. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.

https://dailynewslive.in/ ഇന്ത്യയില്‍ ആദ്യമായി സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം. അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. രാജ്യത്തിന് മാതൃകയായി ലോക നിലവാരത്തിലുള്ള നൂതന ചികിത്സ നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

https://dailynewslive.in/ മഴ ശക്തമായതോടെ റോഡില്‍ വെള്ളം കെട്ടി നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ വടക്കേക്കാട് പ്രദേശവാസികള്‍. പല വീടുകളിലും വെള്ളം കയറി. ഇവര്‍ ബന്ധുവീടുകളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. വടക്കേക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ചക്കിത്തറ അഞ്ഞൂര്‍ റോഡില്‍ കള്ള് ഷാപ്പിന് സമീപമാണ് അരക്കൊപ്പം വെള്ളം കെട്ടി നില്ക്കുന്നത്.ഒരാഴ്ചയായി ഇവിടെ വെള്ളക്കെട്ട് രുക്ഷമായിട്ട്.

https://dailynewslive.in/ സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീര്‍ഘ, ഹ്രസ്വ ദൂര യാത്രകളില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്ന നിരവധിപ്പേര്‍ക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം.

https://dailynewslive.in/ കക്കയം ജലവൈദ്യുത പദ്ധതിയിലെ കനത്ത മഴയില്‍ തകര്‍ന്ന പെന്‍സ്റ്റോക്ക് ഗിര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് വൈദ്യുതി ഉത്പാദനം പൂര്‍ണമായി പുനഃരാരംഭിച്ചു. മേയ് 25-നുണ്ടായ കനത്ത മഴയിലാണ്, കൂറ്റന്‍ പാറക്കല്ലുകള്‍ പെന്‍സ്റ്റോക്ക് പൈപ്പിനുമേല്‍ വീണതിനെ തുടര്‍ന്ന് റോക്കര്‍ സപ്പോര്‍ട്ടുകളും നാല് റിങ് ഗിര്‍ഡറുകളും തകര്‍ന്നത്.

https://dailynewslive.in/ 129 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്ര ഇന്ന് തിരുവനന്തപുരത്ത് മഹാ റാലിയോടെ സമാപിക്കും. കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിക്കുന്നത്. രാവിലെ പി എം ജി ജംഗ്ഷനില്‍ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ചേരുന്ന റാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

https://dailynewslive.in/ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ പര്‍വതത്തില്‍ കുടുങ്ങി. നോര്‍ത്ത് അമേരിക്കയിലെ പര്‍വ്വതത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. വിഷയം അറിഞ്ഞയുടന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദേശഖര്‍ വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ല എന്ന റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചിരുന്നത്.

https://dailynewslive.in/ മലപ്പുറം തിരൂരില്‍ ഒമ്പതു മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കുഞ്ഞിനെ വില്‍ക്കുന്നതിലടക്കം കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. നേരത്തെ വില്‍പ്പനയില്‍ ഇടനിലക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

https://dailynewslive.in/ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോന്നി മെഡിക്കല്‍ കോളേജില്‍ നടക്കും. കുഞ്ഞിന്റെ മരണത്തില്‍ കൊലപാതക സാധ്യതയാണ് പൊലീസ് കാണുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ചാകും പൊലീസ് എഫ്‌ഐആറില്‍ മാറ്റംവരുത്തുക. യുവതിയുടെ ബന്ധുക്കളെയും കാമുകനെയും വിശദമായി ചോദ്യം ചെയ്യും.

https://dailynewslive.in/ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം. തിരുവല്ല എം ജി എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സ്വകാര്യ ബസിന്റെ വാതില്‍ പടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. കുട്ടി വീണിട്ടും ബസ് നിര്‍ത്താതെ പോയെന്ന് നാട്ടുകാര്‍ ആരോപിച്ചു.

https://dailynewslive.in/ പാലക്കാട് മണ്ണാര്‍ക്കാട് പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മരുന്ന് നല്‍കാനായി പാര സെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

https://dailynewslive.in/ ബാലരാമപുരത്ത് രണ്ടരവയസുകാരിയായ ദേവേന്ദുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ മൊഴി മാറ്റി കേസിലെ പ്രതി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്ന് കേസില്‍ പ്രതിയായ ദേവേന്ദുവിന്റെ അമ്മാവന്‍ പറഞ്ഞു. ഹരികുമാറിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നുണ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു.

https://dailynewslive.in/ പൊതുവിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതിയ്ക്കും തുടക്കമാവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേല്‍പ്പ് 2025’ തൈക്കാട് ഗവ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

https://dailynewslive.in/ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പോക്‌സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. 20 പോലീസ് ജില്ലകളിലും ഡിവൈഎസ്പി നര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് എന്ന തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

https://dailynewslive.in/ കേരള തീരത്തിനടുത്ത് മുങ്ങിയ എംഎസ് സി കപ്പലിലെ ഇന്ധന ടാങ്കുകളുടെ എണ്ണ നീക്കാനാവാത്തത് അപകടസാധ്യതയായി തുടരുന്നു. സ്ഥിതി കൂടുതല്‍ വഷളാകും മുന്‍പ് സമയബന്ധിതമായി എണ്ണ നീക്കാനുള്ള ഒരുക്കങ്ങള്‍ തുടരുന്നുണ്ട്. സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് കപ്പലുടമകള്‍ പുതുതായി കരാര്‍ നല്‍കിയ സ്ഥാപനമാകും ഇനി ഇനി എണ്ണ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദര്‍ശനം ഫലപ്രദമെന്ന വിലയിരുത്തലില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ജി 7 ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളില്‍ മികച്ച ചര്‍ച്ചകള്‍ നടന്നതിന് പുറമെ ഉച്ചകോടിക്ക് പുറത്തും ചര്‍ച്ചകളുണ്ടായി. ഇന്ത്യ – കാനഡ ഉഭയകക്ഷി ബന്ധവും ചര്‍ച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാനഡ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ക്രൊയേഷ്യയിലേക്ക് നീങ്ങി.

https://dailynewslive.in/ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 190 പേരുടെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 123 പേര്‍ ഇന്ത്യക്കാരാണ്. 7 പോര്‍ച്ചുഗീസ് പൗരന്മാര്‍, 27 യുകെ പൗരന്മാര്‍, ഒരു കാനഡ പൗരന്‍, നാല് നാട്ടുകാര്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. , മരിച്ച കൂടുതല്‍ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുകയാണ്. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും. മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ ലഭ്യമായിട്ടില്ല..

https://dailynewslive.in/ 19ാം വയസില്‍ ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച യുവതി 22കാരനായ ഭര്‍ത്താവിനെ വിവാഹം കഴിഞ്ഞ് 9ാം മാസം കീടനാശിനി കലര്‍ത്തിയ കോഴിക്കറി കൊടുത്ത് കൊന്നു. തിങ്കളാഴ്ച ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ ബാഹോഖുദാര്‍ ഗ്രാമത്തിലാണ് സംഭവം. ഛത്തീസ്ഗ് സ്വദേശിയാണ് ഇഷ്ടമില്ലാതെ നടന്ന വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാനായി കടുംകൈ ചെയ്തത്.നഅറസ്റ്റിലായ യുവതിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

https://dailynewslive.in/ പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാക്കളില്‍ ഒരാള്‍ മരിച്ചു. മധ്യപ്രദേശിലെ റെയ്‌സണ്‍ ജില്ലയിലെ മെഹ്ഗാവ് സ്വദേശിയായ ജുനൈദ് ആണ് മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിബാഗത്തില്‍ ചികിത്സയിലായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം രാവിലെയാണ് ജുനൈദ് മരണപ്പെട്ടത്. ജൂണ്‍ അഞ്ചിനാണ് മെഹ്ഗാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് ജുനൈദും മറ്റൊരു യുവാവും ഗോ സംരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നത്.

https://dailynewslive.in/ തമിഴ്‌നാട്ടില്‍ വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം. ഈറോഡ് -ചെന്നൈ യേര്‍ക്കാട് എക്‌സ്പ്രസ്സ് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. ട്രെയിന്‍ വരുന്നതിന് മുമ്പായി റെയില്‍വെ ട്രാക്കില്‍ വലിയ ഇരുമ്പു കമ്പി കയറ്റിവെക്കുകയായിരുന്നു. ഇതുകൊണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

https://dailynewslive.in/ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഹജ്ജ് തീര്‍ഥാടകരുമായി പോയ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആയ സൗദിയ വിമാനം ഇന്തോനേഷ്യയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി. സൗദി അറേബ്യയില്‍ നിന്നും ജക്കാര്‍ത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടഢ 5276 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. തുടര്‍ന്ന് ഇന്തോനേഷ്യയിലെ മേദാനിലുള്ള ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു.

https://dailynewslive.in/ ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിച്ച യൂറോപ്പിന്റെ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശത്ത് വെച്ച് ആദ്യ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച് 5(കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3.

https://dailynewslive.in/ നിരുപാധികം കീഴടങ്ങണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍. ശത്രുവിനുമുന്നില്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് ഇറാന്റെ നിലപാട്

https://dailynewslive.in/ ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്കയും പങ്കുചേരുമെന്ന സൂചന ശക്തം. ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നതിന്റെ തൊട്ടരികില്‍ എത്തിയെന്നും അത് അനുവദിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന .

https://dailynewslive.in/ ഇസ്രായേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ പ്രധാന അധികാരങ്ങള്‍ ഇറാനിയന്‍ സൈന്യത്തിന് കൈമാറിയെന്ന് റിപ്പോര്‍ട്ട്. സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ സൈനിക പരമോന്നത കൗണ്‍സിലായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (ഐആര്‍ജിസി) അധികാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ ജറുസലേമിലുള്ള അമേരിക്കന്‍ എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടും. അമേരിക്കന്‍ സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് ഇന്നലെ നല്‍കി. ഇന്ന് മുതല്‍ ജൂണ്‍ 20 വെള്ളിയാഴ്ച വരെയാണ് എംബസി അടച്ചിടുന്നത്.

https://dailynewslive.in/ ഇന്തോനേഷ്യന്‍ നഗരമായ ബാലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് തിരിച്ച് പറന്നു. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എ.ഐ 2145 വിമാനമാണ് അഗ്‌നിപര്‍വത സ്‌ഫോടന വിവരം ലഭിച്ചതിനെ തുടര്‍ന്ന് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് തിരികെ പറന്നത്. വിമാനം സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തുവെന്നും തുടര്‍ന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

https://dailynewslive.in/ അമേരിക്കന്‍ സൈനിക പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ട് യുഎസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ, പാകിസ്താന്‍ കരസേനാ മേധാവി ജനറല്‍ ആസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈറ്റ് ഹൗസില്‍ വെച്ച് നടക്കുന്ന ഉച്ചഭക്ഷണത്തിന് ട്രംപ് മുനീറിനെ സ്വീകരിക്കുമെന്ന് വിവിധ ഏജന്‍സികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ ഇറാനില്‍ നിന്നും പൗരന്മാരെ ഒഴിപ്പിക്കാന്‍ തുടങ്ങി വിവിധ ലോകരാജ്യങ്ങള്‍. ഇറാനില്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഇന്ത്യയിലേക്കെത്തും. 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇവിടെ നിന്ന് ഇവരെ ഇന്ന് ദില്ലിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാല്‍ ടെഹ്‌റാനില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തുന്നത്.

https://dailynewslive.in/ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാംദിവസത്തിലേക്ക് നീങ്ങുന്നതിനിടെ യുദ്ധകാഹളം മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ‘യുദ്ധം ആരംഭിക്കുന്നു’ എന്നായിരുന്നു ആയത്തുള്ള അലി ഖമീനിയുടെ സാമൂഹികമാധ്യമത്തിലെ കുറിപ്പ്. ഭീകരരായ സയണിസ്റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും സയണിസ്റ്റുകളോട് ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

https://dailynewslive.in/ ഇറാന്‍ നിരന്തരം മിസൈല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന്റെ ഇന്റര്‍സെപ്റ്റര്‍ ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലിന് പ്രതിരോധ ആരോ ഇന്റര്‍സെപ്റ്ററുകള്‍ ഏകദേശം അവസാനിക്കാറായെന്നും ഇറാനില്‍ നിന്നുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിക്കാനുള്ള ശേഷിയെ ഇത് ബാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍ സ്ട്‌സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,250 രൂപയിലെത്തി. പവന് 400 രൂപ വര്‍ധിച്ച് 74,000 രൂപയിലുമെത്തി. ഈമാസം 14ന് രേഖപ്പെടുത്തിയ പവന് 74,560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്ക്. എന്നാല്‍ ഈ വിലയില്‍ ലാഭമെടുപ്പ് തകൃതിയായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 960 രൂപയോളം കുറഞ്ഞിരുന്നു. ഇന്ന് യു.എസ് ഫെഡ് നിരക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായാണ് ലാഭമെടുക്കല്‍ വര്‍ധിച്ചത്. പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതാണ് സ്വര്‍ണവിലയെ വീണ്ടും ഉയര്‍ത്തിയത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,590 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 3 രൂപ വര്‍ധിച്ച് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം നിലവില്‍ 3,396 ഡോളറെന്ന നിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും ഇ.ടി.എഫ് നിക്ഷേപം വര്‍ധിക്കുന്നതും കണക്കിലെടുക്കുമ്പോള്‍ ഇക്കൊല്ലം അവസാനത്തോടെ ഔണ്‍സിന് 3,700 ഡോളര്‍ കടക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്സ് പറയുന്നത്.

https://dailynewslive.in/ വാട്സ്ആപ്പിലും പരസ്യങ്ങള്‍ കാണിച്ചു തുടങ്ങുമെന്ന് മെറ്റ. ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ സ്റ്റാറ്റസ് സെക്ഷനില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തായി വാടസ്ആപ്പില്‍ വരുന്ന പ്രധാനപ്പെട്ട അപ്ഡേറ്റാണിത്. പരസ്യത്തിലൂടെ വരുമാനം നേടുക എന്ന നിലയിലേക്ക് വാട്സ്ആപ്പ് മാറുന്നതായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. സൗജന്യമാണെങ്കിലും വാടസ്ആപ്പില്‍ ഇതുവരെ പരസ്യങ്ങള്‍ കാണിച്ചിരുന്നില്ല. മെസ്സേജിങ് സേവനം ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളെ ഉപയോഗിച്ച് പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താനാണ് മെറ്റാ പ്ലാറ്റ്‌ഫോമിന്റെ പുതിയ നീക്കം. ‘വാട്സ്ആപ്പിലെ വ്യക്തിഗത സന്ദേശമയയ്ക്കല്‍ പ്രകിയയില്‍ മാറ്റങ്ങളൊന്നും വരുന്നില്ല. വ്യക്തിഗത സന്ദേശങ്ങളും കോളുകളും സ്റ്റാറ്റസുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ അവ പരസ്യങ്ങള്‍ കാണിക്കാന്‍ ഉപയോഗിക്കില്ല’ വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. വാട്‌സ്ആപ്പ് ചാനല്‍ ഉടമകള്‍ക്ക് പസ്യത്തിലൂടെ വരുമാനം ലഭ്യമാക്കാനുള്ള ഫീച്ചറും പുതുതായി എത്തും. പേ-ആന്‍ഡ്-സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും അപ്ഡേറ്റിലുണ്ടാകും. പ്രതിമാസ ഫീസ് നല്‍കിയാല്‍ ഉപയോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കും.

https://dailynewslive.in/ മൂന്നാം വാരത്തിലും തിയേറ്ററില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് ചിത്രം ‘ആഭ്യന്തര കുറ്റവാളി’. ഈ അവസരത്തില്‍ സിനിമയുടെ സക്‌സസ് പ്രൊമോ സോങ് റിലീസ് ചെയ്തു. ക്രിസ്റ്റി ജോബിയാണ് ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്, മലയാളി മങ്കീസ് എന്നിവരാണ് രചന. സഹദേവന്‍ എന്ന കേന്ദ്ര കഥാപാത്രത്തില്‍ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാര്‍ഥ് ഭരതന്‍, ഹരിശ്രീ അശോകന്‍, ജഗദീഷ് , അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദന്‍ തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് ആഭ്യന്തര കുറ്റവാളിയില്‍ കാഴ്ചവച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി,വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.

https://dailynewslive.in/ ഹിറ്റ്‌മേക്കര്‍ അനില്‍ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകനാകുന്നത്. ചിരഞ്ജീവിയുടെ നായികയായി വീണ്ടും നയന്‍താരയെത്തുന്നത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വെറും ആറ് കോടി മാത്രമാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത് എന്ന് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മസ്സൂരിയിലെ ലൊക്കേഷനില്‍ നായിക നയന്‍താര ജോയിന്‍ ചെയ്തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നയന്‍താര നായികയായി അവസാനമെത്തിയ ചിത്രം ഒടിടിയിലൂടെ ഡയറക്ട് റിലീസായിരുന്നു. ടെസ്റ്റ് എന്ന സിനിമയാണ് നയന്‍താരയുടേതായെത്തിയത്. നയന്‍താരയുടേതായി രക്കായി സിനിമയും ചിത്രീകരിക്കുന്നുണ്ട്. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ചിരഞ്ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ‘ഭോലാ ശങ്കര്‍’ ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ഭോലാ ശങ്കറിന് വന്‍ പരാജയം നേരിടാനായിരുന്നു വിധി. 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത്.

https://dailynewslive.in/ 2023 ജൂണിലാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി മാരുതി സുസുക്കി ജിമ്നി അവതരിപ്പിക്കുന്നത്. ഓഫ് റോഡ് മികവുള്ള 5 ഡോര്‍ എസ്യുവിയായ ജിമ്നിയുടെ വില്‍പന ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന കടമ്പ കടന്നിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1,02,024 ജിമ്നികള്‍ വിറ്റുവെന്നാണ് കണക്ക്. 2025 ഏപ്രില്‍ വരെയുള്ള കണക്കെടുത്താല്‍ ഇന്ത്യന്‍ വിപണിയില്‍ 26,180 യൂണിറ്റുകള്‍ വിറ്റുപോയപ്പോള്‍ വിദേശത്ത് 75,844 യൂണിറ്റുകള്‍ വിറ്റിട്ടുണ്ട്. ഒരു ലക്ഷം എന്ന വലിയ നാഴികക്കല്ലു പിന്നിട്ടപ്പോഴും വില്‍പനയുടെ കണക്കുകളില്‍ എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാള്‍ ഏറെ പിന്നിലാണ് ജിമ്നി. മാരുതി സുസുക്കി ജിമ്നിയുടെ 3 ഡോര്‍ വകഭേദത്തിന് രാജ്യാന്തര വിപണിയില്‍ നല്ല സ്വീകാര്യതയാണ്. ഇതിന്റെ തുടര്‍ച്ചക്കായി 5 ഡോര്‍ ജിമ്നിയെ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചു. ഇന്ത്യയില്‍ 12.75 ലക്ഷം രൂപയാണ് വില. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ 105എച്ച്പി കരുത്തും 134എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. ഇന്ധനക്ഷമത 16.94 കിലോമീറ്റര്‍. ഓട്ടമാറ്റിക്കിന് ലിറ്ററിന് 16.39 കിലോമീറ്റര്‍.

https://dailynewslive.in/ അര്‍ജുന്റെ കഥകള്‍ക്ക് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട അവസാനങ്ങള്‍ ഇല്ല. അവ മിക്കപ്പോഴും ചാക്രികമായി തുടക്കത്തിലേക്ക് ചെന്നുമുട്ടും. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമൊന്നും അത്രമാത്രം ലളിതമോ വിശ്വസനീയമോ അല്ലെന്ന് ഈ കഥകള്‍ താക്കീത് നല്‍കുന്നു. ലോകത്തിന്റെ അനുപാതങ്ങളില്‍ എന്തോ പൊരുത്തക്കേടുണ്ടെന്ന മട്ടിലാണ് ഓരോ കഥയിലെയും വീക്ഷണം. വാക്കിനു പുറകില്‍ അസ്വസ്ഥകരമായ നിഴലുകള്‍ അനങ്ങുമ്പോള്‍ ഉന്മാദത്തിന്റെ ഉയര്‍ന്ന യുക്തി നിങ്ങളുടെ പ്രായോഗികയുക്തിയെ വെല്ലുവിളിക്കുന്നു. ‘ഇസഹപുരാണം’. അര്‍ജുന്‍ അരവിന്ദ്. ഡിസി ബുക്‌സ്. വില 126 രൂപ.

https://dailynewslive.in/ ഗൗട്ട്, വൃക്കയിലെ കല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന അവസ്ഥയാണ് ഹൈപ്പര്‍യൂറിസീമിയ അഥവാ ഉയര്‍ന്ന യൂറിക് ആസിഡ് തോത്. എന്നാല്‍ ഉയര്‍ന്ന യൂറിക് ആസിഡിന്റെ ലക്ഷണങ്ങളെ മറ്റ് ചില രോഗങ്ങളായി പലപ്പോഴും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങള്‍ യൂറിക് ആസിഡ് തോത് വര്‍ധിക്കുന്നത് മൂലമാണ്. എക്സിമ, അലര്‍ജി പ്രതികരണങ്ങള്‍ എന്നിവയെന്ന് തോന്നിപ്പിക്കുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ഹൈപ്പര്‍യൂറിസീമിയ മൂലം ഉണ്ടാകാം. ചുവന്ന നിറത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന പാടുകളാണ് ശരീരത്തില്‍ വരുക. വിട്ടുമാറാത്ത ഇത്തരം ചര്‍മ്മ പ്രശ്നങ്ങളുള്ളവര്‍ യൂറിക് ആസിഡിന്റെ തോത് കൂടി പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. ഉയര്‍ന്ന തോതില്‍ യൂറിക് ആസിഡ് ഉള്ളവര്‍ക്ക് മിതമായ പനിയും ശരീരത്തിലുടനീളം വേദനയും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. അണുബാധയൊന്നും ഉണ്ടാകാതിരിക്കുകയും ഈ ലക്ഷണങ്ങള്‍ വീണ്ടും വീണ്ടും വരികയും ചെയ്താല്‍ യൂറിക് ആസിഡ് തോത് പരിശോധിക്കാം. വയര്‍ കമ്പനം, ദഹനക്കേട്, വയര്‍ വേദന തുടങ്ങിയ പ്രശ്നങ്ങളെ ആരും യൂറിക് ആസിഡുമായി ബന്ധിപ്പിച്ചെന്ന് വരില്ല. ആസിഡ് റീഫ്ളക്സിന്റെ പ്രശ്നമാണെന്ന് പലരും കരുതിയെന്ന് വരാം. വിട്ടുമാറാത്ത വയറിന്റെ പ്രശ്നങ്ങളുള്ളവരും യൂറിക് ആസിഡ് സാധ്യത കൂടി പരിഗണിക്കേണ്ടതാണ്. യൂറിക് ആസിഡ് തോത് വല്ലാതെ ഉയര്‍ന്നാല്‍ യൂറേറ്റ് പരലുകള്‍ രൂപപ്പെടാം. ഈ പരലുകള്‍ പെരിഫെറല്‍ നാഡീവ്യൂഹത്തില്‍ അടിയുന്നത് കാലുകള്‍ക്ക് മരവിപ്പോ തരിപ്പോ ഉണ്ടാക്കാം. മൂഡ് മാറ്റങ്ങള്‍, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ, ഓര്‍മ്മ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള ധാരണശേഷി പ്രശ്നങ്ങള്‍ക്കും ഉയര്‍ന്ന യൂറിക് ആസിഡ് തോത് കാരണമാകാം. യൂറിക് ആസിഡ് പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത് കടുത്ത നടുവേദനയ്ക്കും കാരണമാകാം. ശരീരത്തില്‍ അത്യധികമായ തോതില്‍ യൂറിക് ആസിഡ് ഉണ്ടാകുമ്പോള്‍ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.32, പൗണ്ട് – 116.21, യൂറോ – 99.44, സ്വിസ് ഫ്രാങ്ക് – 105.67, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.13, ബഹറിന്‍ ദിനാര്‍ – 228.84, കുവൈത്ത് ദിനാര്‍ -281.85, ഒമാനി റിയാല്‍ – 224.51, സൗദി റിയാല്‍ – 23.01, യു.എ.ഇ ദിര്‍ഹം – 23.50, ഖത്തര്‍ റിയാല്‍ – 23.71, കനേഡിയന്‍ ഡോളര്‍ – 63.20.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *