◾https://dailynewslive.in/ കനത്ത മഴയ്ക്ക് സാഹചര്യമില്ലെങ്കില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും എന്നതാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ഇന്നത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യെല്ലോ അലര്‍ട്ടാണ് ഉള്ളതെങ്കില്‍ സ്‌കൂള്‍ തുറക്കല്‍ നീട്ടാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
◾https://dailynewslive.in/ സ്‌കൂള്‍ അക്കാദമിക കലണ്ടര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു. എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും, യുപി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 അധ്യയന ദിവസങ്ങളും 1000 പഠന മണിക്കൂറുകള്‍ ഉണ്ടാകും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.ഇ.ആര്‍ പ്രകാരം 1100 പഠന മണിക്കൂര്‍ വേണം. 198 അധ്യയന ദിവസങ്ങളും തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിങ്‌ഡേ അല്ലാത്ത ഏഴ് ശനിയാഴ്ചകളും കൂട്ടിച്ചേര്‍ത്ത് 205 അധ്യയന ദിവസങ്ങള്‍ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യായ ദിവസങ്ങളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ ലഹരിയ്‌ക്കെതിരായ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്.
◾https://dailynewslive.in/ കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
◾https://dailynewslive.in/ വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. 9 മത്സ്യത്തൊഴിലാളികളില്‍ 8 പേരും സുരക്ഷിതരെന്ന് വിവരം. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്. ഇവര്‍ പോയ ബോട്ട് ശക്തമായ തിരയില്‍ തകര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ആദ്യ അപകടത്തില്‍ കാണാതായ സ്റ്റെല്ലസിനെയാണ് ഇനി കണ്ടെത്താനുള്ളത്. മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. 3 വള്ളങ്ങളിലായാണ് 9 പേര്‍ പോയത്. ഇവര്‍ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചില്‍ തുടങ്ങിയിരുന്നു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചെന്ന കേസില്‍ ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. ഒരു മാസത്തിനകം കേസില്‍ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയില്‍ ചേര്‍ന്ന സിറ്റിംഗില്‍ ഹാജരായി പരാതിക്കാരിയും പ്രതിയും കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കി.
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദിലീപിന് മേയര്‍ ബീന ഫിലിപ്പിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സാധാരണക്കാരോട് കരുണയോടെ ഇടപെട്ടിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ദിലീപ് എന്ന് ബീന ഫിലിപ്പ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം ബോധ്യപ്പെട്ടതോടെയായിരുന്നു സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദിലീപിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
◾
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ 2025 – 26 അധ്യയന വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതുവരെ തുടര്‍ന്നുള്ള അക്കാദമികവര്‍ഷങ്ങളിലും ഈ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ തന്നെ ബാധകമാകുന്നതാണ്.
◾https://dailynewslive.in/ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍. പണവുമായി ചിലര്‍ എത്തുന്നുണ്ടെന്നും അവരുടെ നിര്‍ദേശം ചര്‍ച്ചചെയ്യുമെന്നും അന്‍വര്‍ പറഞ്ഞു. ഇന്നലെ രാവിലെ യുഡിഎഫിലേക്കില്ലെന്നും മത്സരിക്കാന്‍ പണമില്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന നിലയില്‍ അന്‍വറിന്റെ പ്രതികരണം.
◾https://dailynewslive.in/ പി.വി. അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍. അന്‍വര്‍ വരാന്‍ തയ്യാറായാല്‍ കൂടെനിര്‍ത്തും. അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ കരുത്തായേനെയെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾https://dailynewslive.in/ തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു പൗരന്‍ എന്നനിലയില്‍ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശ്ശൂരില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിജെപി. മൂന്ന് പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാവും. പട്ടികയില്‍ ഉള്ളത് പ്രാദേശിക ബിജെപി നേതാക്കള്‍ എന്നാണ് വിവരം.
◾https://dailynewslive.in/ മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണ്. ഇത്തരം സന്ദേശം അയക്കുന്നവര്‍ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.
◾https://dailynewslive.in/ നമ്മുടെ സംസ്ഥാനത്തെ പുകയില മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുകയില ഉപയോഗിക്കരുത്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാന്‍സര്‍ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
◾https://dailynewslive.in/ എറണാകുളം കാലടി പാലത്തിലേയും എം സി റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ സമ്പൂര്‍ണ്ണ വീഴ്ചയെന്ന് റോജി എം ജോണ്‍ എംഎല്‍എ. കരാറുകാരന്‍ പിന്‍വാങ്ങിയ വിവരം മൂന്ന് മാസം മുമ്പ് തന്നെ പൊതുമരാമത്ത് വകുപ്പിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് റോജി എം ജോണിന്റെ ആരോപണം.
◾https://dailynewslive.in/ മുന്‍ മാനേജരെ മര്‍ദിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വിപിന്‍ കുമാര്‍ എന്ന വ്യക്തി തനിക്കെതിരെ ഉന്നയിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജര്‍ എന്ന നിലയില്‍ വിപിനുമായി തനിക്ക് ഔദ്യോഗികമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും അനേകം സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വാളയാര്‍ കേസിലെ 5-ാം പ്രതി അറസ്റ്റില്‍. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുണ്‍പ്രസാദാണ് (24) അറസ്റ്റിലായത്. വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു.
◾https://dailynewslive.in/ കോഴിക്കോട് വടകര അഴിയൂരില്‍ മഴയില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ ഓട്ടോ വീണ് ഡ്രൈവര്‍ മരിച്ചു. ദാരുണമായ അപകടത്തില്‍ മാഹി ചാലക്കര സ്വദേശി റഫീഖ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്.
◾https://dailynewslive.in/ മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. അതേസമയം ജലവിനോദങ്ങളായ ബോട്ടിങ് ഉള്‍പ്പെടെ ഉള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ മറ്റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കി.
◾https://dailynewslive.in/ ഹൈദരാബാദില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്‌ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ അവസാന എട്ടില്‍ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്ത പുറത്തായി.
◾https://dailynewslive.in/ മംഗളൂരു ആള്‍ക്കൂട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം. വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന കേസിലെ രണ്ട് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ 21 പേരെയാണ് ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹോദരന്‍ ജബ്ബാര്‍ അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികള്‍ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചുവെന്നും ഇന്ത്യന്‍ ചരിത്രത്തിലെ ഭീകരതയ്ക്കെതിരായ ഏറ്റവും വലിയ വിജയകരമായ ഓപ്പറേഷനാണ് ‘സിന്ദൂര്‍’ എന്നും പ്രധാനമന്ത്രി പറഞ്ഞു. റാണി അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഭോപ്പാലില്‍ നടന്ന മഹിളാ സശക്തീകരണ മഹാസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന സൂചന നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. തുടക്കത്തിലെ നഷ്ടങ്ങള്‍ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏല്‍പിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരില്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്ന പാകിസ്ഥാന്‍ പ്രചാരണം കള്ളമാണെന്നും ജനറല്‍ ചൗഹാന്‍ വ്യക്തമാക്കി. അതേസമയം സിഡിഎസിന്റെ പ്രസംഗത്തിലെ ‘തുടക്കത്തിലെ നഷ്ടം’ എന്ന പ്രയോഗം ആയുധമാക്കി രംഗത്ത് വന്ന കോണ്‍ഗ്രസ്, ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം അന്വേഷണ സമിതിയെ നിയോഗിക്കുമോയെന്ന് ചോദിച്ചു.
◾https://dailynewslive.in/ അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം.
◾https://dailynewslive.in/ തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 17 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട്, ഗതാഗത തടസ്സം തുടങ്ങിയ നിരവധി വെല്ലുവിളികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തത്ക്കാലം തമിഴ്നാട്ടിലേയ്ക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം എന്നും അറിയിപ്പുണ്ട്.
◾https://dailynewslive.in/ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3395 ആയെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ആക്റ്റീവ് കേസുകളുള്ള കേരളത്തില്‍ 1336 കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ സ്‌കൂളുകള്‍ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സുപ്രധാന അറിയിപ്പുമായി കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
◾https://dailynewslive.in/ ഉത്തരാഖണ്ഡില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ കോടതി വിധിക്കെതിരെ യുവതിയുടെ മാതാപിതാക്കള്‍. കീഴ്‌ക്കോടതിയുടെ വിധിയില്‍ തൃപ്തരല്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നും, അതിനായി പോരാട്ടം തുടരുമെന്നും അങ്കിതയുടെ മാതാപിതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ റിസോര്‍ട്ട് ഉടമയും രണ്ടു ജീവനക്കാരും ഉള്‍പ്പെടെ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. വെള്ളിയാഴ്ച കോട്വാറിലെ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
◾https://dailynewslive.in/ കര്‍ണാടകയില്‍ നിരവധി വിവാദങ്ങളില്‍ പെട്ട ഡി രൂപ ഐപിഎസിന് ഒടുവില്‍ പ്രൊമോഷന്‍. ഐജി പോസ്റ്റില്‍ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷന്‍ നല്‍കി. സസ്പെന്‍ഷനെ തുടര്‍ന്ന് ഇവരുടെ പ്രൊമോഷന്‍ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് രൂപ മുന്‍പ് അച്ചടക്ക നടപടി നേരിട്ടിരുന്നു.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയായി പങ്കുവച്ച വീഡിയോയില്‍ മതനിന്ദാ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പുനെയിലെ നിയമ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. നിമയ വിദ്യാര്‍ത്ഥിനിയായ ശര്‍മ്മിഷ്ഠ പനോലിയെ ആണ് കൊല്‍ക്കത്ത പോലീസ് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.ശര്‍മ്മിഷ്ഠ പനോലിയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് കേസെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
◾https://dailynewslive.in/ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങള്‍ ലോക ജല ചാര്‍ട്ടറില്‍ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. ഇതോടെ അന്തര്‍ദേശീയ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദിയില്‍ തുടക്കം കുറിച്ചു.
◾https://dailynewslive.in/ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രശംസ പിടിച്ചുപറ്റി ഉമ്മുല്‍ഖുവൈന്‍ ഫെഡറല്‍ പ്രൈമറി കോടതിയിലെ ജഡ്ജി ഹമീദ് അല്‍ അലി. ഒരു പ്രവാസി കുടുംബത്തോട് കാണിച്ച മനുഷ്യത്വപരമായ ഇടപെടലിനാണ് ഇദ്ദേഹം ശൈഖ് മുഹമ്മദിന്റെ പ്രശംസ പിടിച്ചുപറ്റിയത്. വിസാ കാലാവധി കഴിഞ്ഞിട്ടും റസിഡന്‍സി വിസ പുതുക്കാന്‍ കഴിയാതെ വന്ന പ്രവാസി കുടുംബത്തിനാണ് ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ പുതുജീവിതം ലഭിച്ചത്.
◾https://dailynewslive.in/ അമേരിക്കയില്‍ 31 ടണ്‍ തേനീച്ചക്കൂടുകളുമായെത്തിയ എത്തിയ ലോറി മറിഞ്ഞ് ഏകദേശം 2.5 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് സംഭവം. 31,751 കിലോ തേനീച്ചക്കൂടുകള്‍ വഹിച്ചുകൊണ്ടുവന്ന വാണിജ്യ ട്രക്കാണ് മറിഞ്ഞത്. ലിന്‍ഡന് സമീപമുള്ള കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് അപകടം.
◾https://dailynewslive.in/ അടുത്ത വര്‍ഷം അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഒടുവില്‍ നടത്തിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടെങ്കിലും റോക്കറ്റിന്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ്.
◾https://dailynewslive.in/ ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം. അതേസമയം ഇന്ന് അഹമ്മദാബാദില്‍ 24 ശതമാനം മഴ സാധ്യത ഉണ്ടെന്ന വെതര്‍ ഡോട്ട് കോമിന്റെ കാലാവസ്ഥാ പ്രവചനം ആരാധകരെ ആശങ്കയിലാഴ്ത്തുന്നതാണ്.
◾https://dailynewslive.in/ ചാമ്പ്യന്‍സ് ലീഗ് കിരീടം ഒടുവില്‍ സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പിഎസ്ജി കപ്പില്‍ മുത്തമിട്ടത്.
◾https://dailynewslive.in/ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വമ്പന്‍ കുതിപ്പുമായി കേരളം. ചരിത്രത്തില്‍ ആദ്യമായി കേരളത്തിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം 2024-25 ല്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ച് 3,300 കോടി രൂപയായി, ഒരു വര്‍ഷം മുമ്പ് ഇത് 1,633.42 കോടി രൂപയായിരുന്നു. പഞ്ചാബിനെയും രാജസ്ഥാനെയും കടത്തിവെട്ടി ഇന്ത്യയില്‍ ഒമ്പതാം സ്ഥാനത്താണിപ്പോള്‍. രാജ്യത്ത് ആകെ ലഭിച്ച നിക്ഷേപത്തിന്റെ 0.79 ശതമാനമാണ് കേരളത്തിന് കിട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിന്റെ കണക്ക് പ്രകാരം 2024-25ല്‍ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപം 4,21,929 കോടി രൂപയാണ്. ഇതില്‍ 39.08 ശതമാനം, 1,64,875 കോടി രൂപ, നേടിയ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കര്‍ണാടക, 56,029.97 കോടി (13.28 ശതമാനം), ഡല്‍ഹി 51,540.12 കോടി (12.22), ഗുജറാത്ത്, 47,947.23 കോടി (11.36), തമിഴ്‌നാട്, 31,102.71 കോടി (7.37) എന്നിവയാണ് മുന്‍പന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആകെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ഒരു ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായത്.
◾https://dailynewslive.in/ കാളി വെങ്കട്ട്, റോഷ്‌നി ഹരിപ്രിയന്‍, സത്യരാജ്, വിശ്വ, മലയാളിതാരം ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തികേയന്‍ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘മദ്രാസ് മാറ്റിനി’. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. സ്നേകന്‍ എഴുതിയ വരികള്‍ക്ക് കെ സി ബാലസാരംഗന്‍ സംഗീതം പകര്‍ന്ന് വിജയ് യേശുദാസ് ആലപിച്ച ഉശിര് ഉന്നൈതാന്‍ എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്. ഒരു പ്രായം ചെന്ന സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍, തന്റെ കെയര്‍ടേക്കറുടെ നിര്‍ദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണന്‍ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാന്‍ തുടങ്ങുമ്പോള്‍ സംജാതമാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് മദ്രാസ് മാറ്റിനി.
◾https://dailynewslive.in/ ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂണ്‍ 6ന് തിയേറ്ററുകളില്‍ എത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിര്‍വഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് തുടങ്ങിയവരാണ്.
◾https://dailynewslive.in/ 2025 ഏപ്രിലില്‍ ബജാജ് ഓട്ടോയുടെ ഇരുചക്ര വാഹന വില്‍പ്പനയില്‍ 14% ഇടിവ്. പള്‍സര്‍, പ്ലാറ്റിന തുടങ്ങിയ മോഡലുകളുടെ വില്‍പ്പന കുറഞ്ഞപ്പോള്‍, ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ 72.79% വര്‍ധന. കഴിഞ്ഞ ഏപ്രിലില്‍ ബജാജിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്ക് പള്‍സര്‍ ആയിരുന്നു. എന്നിരുന്നാലും, ഈ കണക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനത്തിലധികം കുറവാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 29,689 യൂണിറ്റ് പ്ലാറ്റിന വിറ്റഴിച്ചു, വാര്‍ഷികാടിസ്ഥാനത്തില്‍ ഈ സംഖ്യ 32 ശതമാനം ഇടിവ്. ബജാജിന്റെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ സിടി ഏപ്രിലില്‍ 3948 യൂണിറ്റുകള്‍ വിറ്റു, 43 ശതമാനം ഇടിവ് കാണിക്കുന്നു. ക്രൂയിസര്‍ ബൈക്കായ അവഞ്ചര്‍ ഏപ്രിലില്‍ 1020 യൂണിറ്റുകള്‍ വിറ്റു, ഏകദേശം 46 ശതമാനം വാര്‍ഷിക ഇടിവുണ്ട്. സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ ഫ്രീഡം 125 ന്റെ 993 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. ഏപ്രിലില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന നേടിയത് ബജാജിന്റെ ജനപ്രിയ മോട്ടോര്‍സൈക്കിളായ ഡൊമിനാറാണ്. 798 ഉപഭോക്താക്കള്‍ അത് വാങ്ങി. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 0.88 ശതമാനം വര്‍ദ്ധനവാണ്.
◾https://dailynewslive.in/ ഇതും ജീവിതമാണ് എന്ന് ഉറപ്പിച്ചു പറയുന്ന കഥാപരിസരങ്ങള്‍. അനുഭവത്തിന്റെ ചൂടും ചൂരും ഉല്‍കരുതിന്റെ പ്രതിഭലനങ്ങളായി മാറുന്ന കഥകള്‍.പെണ്‍കാലം മറുജീവിതത്തിന്റെ അക്ഷരജാലകങ്ങളിലൂടെ നോക്കിക്കാണാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന രചനകള്‍. വിജയരാജമല്ലികയുടെ ആദ്യകഥാസമാഹാരം. ‘മത്തമയൂരം’. വിജയരാജമല്ലിക. ഗ്രീന്‍ ബുക്സ്. വില 275 രൂപ.
◾https://dailynewslive.in/ അല്ലിയം എന്ന ഗണത്തില്‍ പെട്ടതാണെങ്കിലും സവാളയുടെയും ചെറിയുള്ളിയുടെയും ഗുണത്തിലും രുചിയിലും വ്യത്യാസങ്ങളുണ്ട്. ഉരുണ്ടതും വലുപ്പം കൂടിയതുമായ സവാള പല നിറത്തില്‍ ലഭ്യമാണ്. യെല്ലോ ഒനിയന്‍, റെഡ് ഒനിയന്‍, വൈറ്റ് ഒനിയന്‍ എന്നിങ്ങനെ പലതരത്തിലാണ് സവാളയുള്ളത്. ഷാലറ്റ് എന്നാണ് ചെറിയുള്ളിയെ വിളിക്കുന്നത്. സവാളയെ അപേക്ഷിച്ച് ചെറിയുള്ളി വലിപ്പത്തില്‍ ചെറുതും കട്ടി കുറവുമായിരിക്കും. കൂടാതെ ഇവയ്ക്ക് നേരിയ തോതില്‍ മധുരവുമുണ്ട്. കൂടാതെ ഒരു വിത്തില്‍ നിന്ന് മൂന്നും നാലും അല്ലി ചെറിയുള്ളി കിട്ടും. ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവാണ്. 100 ഗ്രാം സവാളയില്‍ ഏകദേശം 40 കലോറിയാണ് ഉള്ളത്. ചെറിയുള്ളില്‍ 72 കലോറിയുണ്ട്. എന്നാല്‍ സവാളയെക്കാള്‍ നാരുകള്‍ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്. ഇത് ദഹനത്തിന് സഹായിക്കും. ഇവ രണ്ടിലും ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും കണക്കില്‍ ചെറിയുള്ളിയാണ് മുന്നില്‍. ചെറിയുള്ളിയില്‍ 8.4 മില്ലി ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കില്‍ സവാളയില്‍ അതിന്റെ അളവു 7.4 മില്ലി ഗ്രാം ആണ്. ഇവ രണ്ടിലും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയുള്ളിയില്‍ വിറ്റാമിന്‍ ബി6, മാഗനീസ്, കോപ്പര്‍, ഫോലേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. നശിപ്പിക്കാതിരിക്കാന്‍ ഉള്ളിയുടെ പ്രതിരോധ സംവിധാനമാണിത്. മണ്ണിനടിയില്‍ വളരുന്നതു കൊണ്ട് തന്നെ ധാരാളം കീടങ്ങളും ജീവികളും ഉള്ളിയെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഉള്ളി തൊലിയില്‍ നിന്ന് ‘സിന്‍- പ്രൊപ്പനേത്തിയന്‍ എസ് ഓക്‌സൈഡ്’ എന്ന ഒരു സംയുക്തം പുറപ്പെടുന്നു. ഇത് കണ്ണിലെ ജലപാളിയുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ നേരിയ സള്‍ഫ്യൂരിക് ആസിഡ് ഉണ്ടാകുന്നു. ഇങ്ങനെയാണ് കണ്ണ് എരിയാന്‍ കാരണമാകുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ലോക പ്രശസ്തനായ ചിത്രകാരനായിരുന്ന പാബ്ലോ പിക്കാസോ നടന്നുപോകുന്നത് കണ്ട ഒരു യുവതി അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി വന്ന് പറഞ്ഞു: ‘ഞാന്‍ താങ്കളുടെ ഒരു ആരാധികയാണ്. താങ്കള്‍ വരയ്ക്കുന്ന ചിത്രങ്ങളൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. താങ്കള്‍ എനിക്ക് വേണ്ടി ഇപ്പോള്‍ ഒരു ചെറിയ ചിത്രം വരച്ചുതരാമോ?’പിക്കാസോ പറഞ്ഞു: അത്യാവശ്യമായി ഞാന്‍ ഒരു സ്ഥലം വരെ പോകുകയാണ്. മാത്രമല്ല എന്റെ കൈയ്യില്‍ ബ്രഷോ പെയിന്റോ ഒന്നും തന്നെയില്ല. എന്നാല്‍ അവര്‍ ഒന്നുകൂടി നിര്‍ബന്ധിച്ചപ്പോള്‍ പിക്കാസോ തന്റെ പോക്കറ്റില്‍നിന്നും പേന എടുത്ത് യുവതി കൊടുത്ത ഒരു കടലാസ്സില്‍ ഒരു മിനിട്ട് കൊണ്ട് അതിമനോഹരമായ ഒരു ചിത്രം വരച്ചു കൊടുത്തു. എന്നിട്ട് ആ യുവതിയോട് പറഞ്ഞു: വളരെ വില കൂടിയ ഒരു ചിത്രമാണിത്. നിങ്ങള്‍ ഇത് സൂക്ഷിച്ചുവെക്കണം. ചിത്രം കിട്ടിയ സന്തോഷത്തില്‍ അവര്‍ പിക്കാസോയോട് നന്ദി പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പിക്കാസോയുടെ ചിത്രത്തിന് എന്ത് വില കിട്ടും എന്നറിയാനുള്ള കൗതുകത്തോടെ അവര്‍ ആ ചിത്രം വില്‍പ്പനക്ക് വെച്ചു. പിക്കാസോയുടെ ചിത്രമായതിനാല്‍ തന്നെ വലിയ വില കൊടുത്ത് ഒരാള്‍ അത് വാങ്ങിക്കുകയും ചെയ്തു. പിന്നെയും കുറച്ച് നാളുകള്‍ക്ക് ശേഷം അവര്‍ പിക്കാസോയെ വീണ്ടും കാണാനിടയായി. അവള്‍ പിക്കസോയോട് പറഞ്ഞു: ചുരുങ്ങിയ ഒരു മിനിട്ട് കൊണ്ട് വളരെ നിസ്സാരമായി താങ്കള്‍ ഒരിക്കല്‍ വരച്ചു തന്ന ആ ചിത്രം വലിയ ഒരു തുകക്ക് എനിക്ക് വില്‍ക്കാന്‍ സാധിച്ചു. എനിക്കും ഒരു ചിത്രകാരി ആകാന്‍ സാധിച്ചിരുന്നെങ്കില്‍ ഇതുപോലെ വളരെ നിസ്സാരമായ ചിത്രങ്ങള്‍ വരച്ച് എനിക്കും എളുപ്പത്തില്‍ ഒരു പാട് സമ്പാദിക്കാന്‍ പറ്റുമല്ലോ. എന്നെ താങ്കളുടെ ശിഷ്യയാക്കാമോ?’ അവരുടെ ചോദ്യത്തിന് പിക്കാസോ ഇങ്ങനെ പ്രതിവചിച്ചു: ‘നിങ്ങളിപ്പോള്‍ വളരെ നിസ്സാരമായി പറഞ്ഞ ഒരു മിനിട്ട് കൊണ്ട് വരച്ച എന്റെ ആ ചിത്രമുണ്ടല്ലോ… അതിനു പിന്നില്‍ എന്റെ മുപ്പത് വര്‍ഷത്തെ കഠിനാദ്ധ്വാനമുണ്ട്.’ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി പ്രതിഭകളെ നാം നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്. പക്ഷേ നമ്മില്‍ പലരും ആ പ്രതിഭകള്‍ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റിയോ സഹിച്ച ത്യാഗങ്ങളെ പറ്റിയോ അന്വേഷിക്കാറില്ല. ‘ഓ ഇതൊക്കെ എത്ര എളുപ്പം’ എന്നമട്ടില്‍ അവരുടെ കഴിവുകളെ നിസ്സാരവത്കരിക്കാനാണ് പലര്‍ക്കും താത്പര്യം. നിരന്തരം പരാജയപ്പെട്ട് മറ്റുള്ളവരുടെ പരിഹാസങ്ങളെയൊക്കെ നേരിട്ട് കഷ്ടപ്പാടുകളെയും വെല്ലുവിളികളെയുമൊക്കെ മറികടന്നിട്ടാണ് പല പ്രതിഭകളും അവരുടെ ജീവിതത്തില്‍ വിജയം കൈവരിക്കുന്നത്. കഠിനധ്വാനവും ശുഭാപ്തി വിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള മനക്കരുത്തും ഒക്കെയാണ് ജീവിത വിജയത്തിന് ആധാരം. – ശുഭദിനം.