കോഴിക്കോട് കൂരാച്ചുണ്ടിൽ ശാരീരിക പീഡനത്തിനിരയായ റഷ്യൻ യുവതി മാതാപിതാക്കൾ ടിക്കറ്റ് എടുത്ത് നൽകിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി.ചികിത്സ പൂർത്തിയായ യുവതിയെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു. രാവിലെ എട്ടിന് ദുബായിലേക്കുളള വിമാനത്തിലാണ് യാത്ര തുടങ്ങിയത്.ലഹരിമരുന്നിന് അടിമയായത് കൊണ്ടാണ് മകൻ റഷ്യൻ യുവതിയെ മർദ്ദിച്ചതെന്നാണ് ആഖിലിന്റെ മാതാപിതാക്കൾ പറയുന്നത്.കഴിഞ്ഞ പത്തൊമ്പതിനായിരുന്നു ലഹരിക്ക് അടിമയായ ആഖിൽ റഷ്യൻ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. വിവാഹിതരാകാനായി ഖത്തറിൽ നിന്നും നാട്ടിലേക്കെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും മർദ്ദനം സഹിക്കാതെ വന്നതോടെ ടെറസ് വഴി താഴേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് കണ്ടെത്തൽ. പലതവണ യുവതിയെ ആഖിൽ മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കളും സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിശദീകരണം.