കൊച്ചി ട്രാവൽസിൽ യുവതിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. രവിപുരത്തെ റെയ്സ് ട്രാവൽസ് ബ്യൂറോയിലെ ഉടമയെ ആക്രമിക്കാൻ ആയുധവുമായിട്ടാണ്
ജോളി എത്തിയത് .ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത് അൻപതിനായിരം രൂപയാണ്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്. പട്ടാപ്പകൽ ട്രാവൽസിലെത്തിയ ജോളി ജീവനക്കാരിയായ തൊടുപുഴയിൽ നിന്നുള്ള സൂര്യ എന്ന യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
എന്നാൽ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.