ചൊക്രമുടി ഭൂമി കയ്യേറ്റം ആസൂത്രിത ഭൂമികൊള്ളയെന്ന് തെളിയിക്കുന്ന ഐജി സേതുരാമന്റെ റിപ്പോർട്ട് പുറത്ത്. 25 ഏക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമിയാണ് കയ്യേറിയത്. ഐജിയുടെ നേതൃത്വത്തിലുള്ള മൂന്നാർ സ്പെഷ്യൽ ടീമിന്റെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കയ്യേറ്റം ചൊക്രമുടിയിലെ പരിസ്ഥിതിയെ താറുമാറാക്കിയെന്നും ഇതിന് റവന്യൂ, പഞ്ചായത്ത്, സർവേ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ക്രിമിനൽ കേസെടുത്ത് നിമനടപടികളുമായി മുന്നോട്ടുപോകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.