ഐസ്ലാൻഡിൽ നിന്നുള്ള ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരൻ ഡിസൈനർ ഇലോൺ ഹാലിയോട് ഉടമ മസ്ക് ട്വിറ്ററിൽ മോശമായി പെരുമാറി. മസ്കുലർ അട്രോഫി രോഗിയായ ഹാലിയുടെ രോഗാവസ്ഥയെ പോലും അധിക്ഷേപിച്ച മസ്കിനെതിരെ ട്വിറ്ററിൽ തന്നെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ട്വിറ്റർ മേധാവി ഖേദപ്രകടനം നടത്തി. ഇതേ തുടർന്ന് ഹാലിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നുവെന്ന ട്വിറ്റർ എച്ച് ആറിന്റെ സന്ദേശമെത്തി. ഇതിന് ശേഷമായിരുന്നു ഹാലി പണിയൊന്നും എടുക്കുന്നില്ലെന്നും രോഗാവസ്ഥയുടെ പേരും പറഞ്ഞ് കമ്പനിയെ പറ്റിക്കുകയായിരുന്നുവെന്നുമുള്ള കുറ്റപ്പെടുത്തൽ.