ജനങ്ങൾ പൊലീസിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സർക്കുലർ. ശബ്ദവും ദൃശ്യവും എല്ലാം റെക്കോർഡ് ചെയ്യാൻ ജനങ്ങൾക്ക് അധികാരം ഉണ്ട്. ജനങ്ങളോട് മാന്യമായി പെരുമാറേണ്ടത് പോലീസുകാരുടെ ഡ്യൂട്ടിയാണെന്നും സർക്കുലറിൽ പറയുന്നു. പൊലീസുകാരെ അച്ചടക്കം പഠിപ്പിക്കാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഡി.ജി.പിയുടെ സർക്കുലർ. പോലീസുകാർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകണമെന്ന് യൂണിറ്റ് മേധാവികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ജനങ്ങൾക്ക് പോലീസുകാരുടെ ശബ്ദവും ദൃശ്യവും എല്ലാം റെക്കോർഡ് ചെയ്യാനുള്ള നിയമം നിലവിലുണ്ട് എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.