പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമർശത്തിൽ മൂന്ന് മാലിദ്വീപ് മന്ത്രി മാർക്ക് സസ്പെൻഷൻ. വിവാദ പരാമർശം നടത്തിയതിൽ ഇന്ത്യ ഔദ്യോഗികമായി അതൃപ്തി അറിയിച്ചിരുന്നു.വിവാദ പരാർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ ആണ് നടപടി.മന്ത്രിമാരായ മറിയം ഷിവുന, മൽഷൻ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മാലിദ്വീപ് വക്താവ്, ഇബ്രാഹിം ഖലീൽ സസ്പെൻഷൻ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മന്ത്രി ഹസൻ സിഹാൻ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
മന്ത്രിയുടെ പരാമർശം വ്യക്തിപരമാണെന്നും സർക്കാരിന്റെ നിലപാടല്ലെന്നും മാലിദ്വീപ് പ്രസ്താവന ഇറക്കിയിരുന്നു. നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രിമാർ വിവാദ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം ഉയർന്നത്.മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മന്ത്രിമാർ മോദിക്കെതിരെ പ്രസ്താവന നടത്തിയത്.