mid day hd 8

 

സോളാര്‍ കേസിലെ ലൈംഗികാരോപണക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നു സിബിഐ. കറ്റമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്. മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ഗൂഡാലോചന നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരി എഴുതി നല്‍കിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജി 20 ഉച്ചകോടി സമാപിച്ചു. ബ്രസീലിനാണ് ഇനി അധ്യക്ഷ പദവി. നവംബര്‍ വരെ ഇന്ത്യക്ക് അധ്യക്ഷസ്ഥാനത്തു തുടരാം. രാവിലെ ലോക നേതാക്കള്‍ രാജ് ഘട്ട് സന്ദര്‍ശിച്ചു. ഗാന്ധിജിയുടെ സ്മൃതി കുടീരത്തില്‍ ആദരമര്‍പ്പിച്ചു. ജി 20 വേദിയായ ഭാരത മണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നട്ടു. ഇന്നലെ സംയുക്ത പ്രസ്താവന പുറത്തിറക്കിയ ജി 20 യോഗത്തില്‍ ആഫ്രിക്കന്‍ യൂണിയനും അംഗത്വം നല്‍കാന്‍ തീരുമാനമായിരുന്നു. ലോക നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി വിളിച്ച അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു.

നിയമസഭ കയ്യാങ്കളി കേസില്‍ എം എ വാഹിദ്, ശിവദാസന്‍ നായര്‍ എന്നീ രണ്ടു മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതികളാക്കി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വനിതാ എംഎല്‍എയെ തടഞ്ഞെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേര്‍ക്കുക. ഇതുവരെ വി. ശിവന്‍കുട്ടിയും ഇ.പി. ജയരാജനുമടക്കം ആറ് എല്‍ഡിഎഫ് ഇടതു നേതാക്കള്‍ മാത്രം പ്രതികളായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേര്‍ക്കുന്നത്.

പട്ടയഭൂമിയിലെ ചട്ടലംഘനങ്ങള്‍ ക്രമപ്പെടുത്തുന്നതിന് സര്‍ക്കാരിന് പരമാധികാരം നല്‍കുന്ന നിയമ ഭേദഗതി 14 ന് നിയമസഭ പാസാക്കും. ഇടുക്കിയില്‍ ഭൂവിനിയോഗ ചട്ടം ലംഘിച്ച് പ്രവര്‍ത്തുന്ന പാര്‍ട്ടി ഓഫീസ് അടക്കം വലുതും ചെറുതുമായ നിര്‍മ്മാണങ്ങള്‍ക്കു സാധൂകരണം ലഭിക്കാന്‍കൂടിയാണ് പുതിയ നിയമം.

ഉമ്മന്‍ ചാണ്ടിയെ ലൈംഗികാരോപണകേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നു കെ. മുരളീധരനും ചാണ്ടി ഉമ്മനും. ഗൂഡാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ട്. മുഖ്യമന്ത്രിയായി ചുമലയേറ്റ് മൂന്നാം ദിവസം പരാതിക്കാരിയെ കണ്ടു സംസാരിച്ചയാളാണു പിണറായി വിജയനെന്നും മുരളീധരന്‍. നാളെ ആരംഭിക്കുന്ന നിയമസഭാ യോഗത്തിലും ചൊവ്വാഴ്ച നേതൃയോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഡോ. മനോജിനെതിരെ മറ്റൊരു വനിതാ ഡോക്ടര്‍കൂടി പരാതി നല്‍കി. 2018 ല്‍ അതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടര്‍ ഇമെയില്‍ വഴി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ നാളെ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ഹാജരാകും. രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും മൊയ്തീന്‍ സാവകാശം തേടിയിരുന്നു. നാളെ മൊയ്തീന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നിലെത്തും. തൃശൂര്‍ കോര്‍പറേഷിലെ സി.പി.എം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ എന്നിവരേയും നാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പൊലെയാണെന്ന് രമേശ് ചെന്നിത്തല. ആലുവയില്‍ എട്ടു വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്. കാട്ടാക്കടയില്‍ കുട്ടിയെ കൊലപ്പെടുത്തി. ആലുവയിലെ കുട്ടിയുടെ കുടുംബത്തിനു താമസിക്കാന്‍ സ്ഥലം കണ്ടെത്തണം. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. ചെന്നിത്തല പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എറണാകുളം പറവൂര്‍ പൊലീസിനെതിരെ പരാതിയുമായി മാതാപിതാക്കള്‍. പൊലീസ് അന്വേഷണത്തിലെ അലംഭാവം തെളിവുകള്‍ നഷ്ടപെടാന്‍ കാരണമായെന്നാണ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

ജി 20 ഉച്ചകോടിക്കിടെ ക്ഷേത്ര സന്ദര്‍ശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും. രാവിലെ ഋഷി സുനക്, ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ഡല്‍ഹിയിലെ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തിയത്. ഇരുവരും ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച് ആരതിയുഴിഞ്ഞു.

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍. രാജ്ഘട്ടിലെത്തിയാണ് ആദരമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തലവന്മാരെ ഷോള്‍ അണിയിച്ചു സ്വീകരിച്ചു. സബര്‍മതി ആശ്രമത്തെകുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെകുറിച്ചും മോദി വിവരിച്ചു. നേതാക്കള്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ഒരുമിനിറ്റ് മൗനം ആചരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടക്കമുള്ള നേതാക്കളാണ് രാജ്ഘട്ടില്‍ ആദമര്‍പ്പിച്ചത്.

പിമബംഗാളില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്. ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസമന്ത്രി കേന്ദ്ര സര്‍ക്കാരിനു കത്തയച്ചു. സര്‍വകലാശാല നിയമനങ്ങളിലും, സര്‍ക്കാര്‍ കാര്യങ്ങളിലും ഗവര്‍ണ്ണര്‍ കൈകടത്തുന്നുവെന്നാണ് സര്‍ക്കാരിന്റെ പരാതി.

ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിച്ച രാജകുടുംബാംഗമായ സ്ത്രീ അറസ്റ്റില്‍. മധ്യപ്രദേശിലെ പന്നയിലെ രാജകുടുംബാംഗമായ ജിതേശ്വരി ദേവിയെ ആണ് അറസ്റ്റു ചെയ്തത്. ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെ ബുന്ദേല്‍ഖണ്ഡിലെ ശ്രീ ജുഗല്‍ കിഷോര്‍ ക്ഷേത്രത്തില്‍ അര്‍ദ്ധരാത്രി പൂജ നടക്കവേ ശ്രീകോവിലിലേക്കു കയറി ആരതിയുഴിയാന്‍ ശ്രമിച്ചതോടെ ക്ഷേത്രം ഭാരവാഹികള്‍ തള്ളി താഴെയിടുകയായിരുന്നു. തര്‍ക്കമായതോടെ പൊലീസ് സ്ഥലത്തെത്തി ജിതേശ്വരി ദേവിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *