രണ്ടു വൈസ് ചാന്‍സലര്‍മാര്‍ കൂടി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഡിജിറ്റല്‍ സര്‍വ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാല വിസിയുമാണ് വിശദീകരണം നല്‍കിയത്.യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 2 ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതുവരെ അഞ്ച് വിസിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നിയമനത്തില്‍ പിഴവുള്ളതിനാല്‍ പുറത്താക്കാതിരിക്കാന്‍ കാരണം കാണിച്ച് ഒമ്പത് വിസിമാര്‍ക്കാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെ യാണ് വിശദീകരണം നൽകിയത്.